വാക്സിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി അധികകാലം
തുടരേണ്ടിവരില്ലെന്ന ശുഭസൂചനയാണ് ഓരോ
ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും
വിജയം നമുക്ക് നൽകുന്നത്.
മഹാമാരിയുടെ അതിവ്യാപനത്തിൽ ആശങ്കകളുടെ ഏഴാം മാസത്തിലാണു ലോകം. ഇതിനോടകം ഒന്നരക്കോടിയോളം പേർക്കു കോവിഡ് പിടിപെട്ടു. ആറു ലക്ഷത്തിലേറെപ്പേർക്കു ജീവഹാനി സംഭവിച്ചു. ലോക്ക്ഡൗണും ആളകലവും മാസ്കും കൈകഴുകലും സാനിറ്റൈസറും തുടങ്ങി സാധ്യമായ എല്ലാ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും വൈറസിനെ പിടിച്ചുകെട്ടാൻ കഴിയുന്നില്ല. കോവിഡിനെ ചെറുക്കാൻ ഫലപ്രദമായ മരുന്നോ വാക്സിനോ ഇല്ലാത്തതാണു യഥാർഥ പ്രശ്നം. ജനുവരിയിൽ ചൈനയിലെ വുഹാനിൽനിന്നു രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ വാക്സിനുവേണ്ടിയുള്ള അന്വേഷണത്തിലേക്കു ശാസ്ത്രലോകം തിരിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നടന്നുവരുന്ന വാക്സിൻ ഗവേഷണങ്ങളെ അത്രമേൽ പ്രതീക്ഷയോടെയാണു ലോകം നോക്കിക്കൊണ്ടിരുന്നത്. ആ പ്രതീക്ഷയ്ക്കു കൂടുതൽ തിളക്കം നൽകുന്ന വെളിപ്പെടുത്തലുകളാണു കഴിഞ്ഞദിവസം ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നെത്തിയത്. വാക്സിൻ പരീക്ഷണത്തിന്റെ ആദ്യരണ്ടുഘട്ടങ്ങളും വിജയിച്ചിരിക്കുന്നുവെന്ന വാർത്തയായിരുന്നു അത്. മരുന്നുനിർമാണ കന്പനിയായ അസ്ട്രസെനക്കെയുമായി ചേർന്നായിരുന്നു ഓക്സ്ഫഡിന്റെ ഗവേഷണം. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനെത്തുടർന്നാണ് മനുഷ്യനിൽ കോവിഡ് വാക്സിൻ പരീക്ഷിച്ചത്. 18നും 55നും ഇടയിൽ പ്രായമുള്ള 1077 പേരിലാണ് കുത്തിവയ്പ് നടത്തിയത്. അതിൽ 90 ശതമാനം പേരിലും പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റിബോഡികളും ടി- കോശങ്ങളും രൂപപ്പെട്ടുവെന്നു വൈദ്യശാസ്ത്ര ജേർണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈറസുകളെ നേരിട്ട് നശിപ്പിക്കാൻ ശേഷിയുള്ളവയാണ് ആന്റിബോഡികൾ. എന്നാൽ, ടി കോശങ്ങൾ വൈറസുകളെ മാത്രമല്ല, അവ ബാധിച്ച ശരീരകോശങ്ങളെയും നശിപ്പിക്കും. ചെറിയ പനിയും തലവേദനയുമൊഴിച്ചാൽ മറ്റ് കാര്യമായ പാർശ്വഫലങ്ങളൊന്നും വാക്സിൻ പരീക്ഷിച്ചവരിലുണ്ടായില്ല എന്നതും വലിയ പ്രതീക്ഷ നൽകുന്നു.
നിർണായകമായ മൂന്നാംഘട്ടത്തിൽ ആയിരക്കണക്കിന് ആളുകളിൽ വാക്സിൻ പരീക്ഷിക്കും. ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അമേരിക്കയിൽ മുപ്പതിനായിരം പേരിൽ വാക്സിൻ പരീക്ഷിക്കാനുള്ള തീരുമാനവും ഓക്സ്ഫഡ് എടുത്തിട്ടുണ്ട്. പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഈ വാക്സിന്റെ ഉത്പാദന കരാർ നേടിയിട്ടുണ്ട്. പരീക്ഷണങ്ങളെല്ലാം വിജയിക്കട്ടെ, അതുവഴി വാക്സിൻ യാഥാർഥ്യമാവട്ടെ എന്നാണു ലോകത്തിന്റെ പ്രാർഥന.
വൈറസിന്റെ അനിയന്ത്രിതമായ പടർച്ച ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ലോകത്താകമാനമായി 160 കേന്ദ്രങ്ങളിൽ മരുന്നു ഗവേഷണങ്ങൾ തുടങ്ങിയിരുന്നു. അതിൽ 26 എണ്ണത്തിൽ ആദ്യഘട്ടം കഴിഞ്ഞെന്നും മനുഷ്യനിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിലെ കാൻസിനെ ബയോളജിക്സും ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ 508 പേരിൽ പരീക്ഷിച്ചു. ഇവിടെയും കുത്തിവയ്പ് എടുത്തവരിൽ ചെറിയ തോതിലുള്ള പാർശ്വഫലങ്ങൾ മാത്രമാണുണ്ടായത്. റഷ്യൻ പ്രതിരോധ സേനയുടെ സഹായത്തോടെ ഗമേലയ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിൻ അടുത്തമാസത്തോടെ യാഥാർഥ്യമാകുമെന്ന വാർത്തയും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്.
വാക്സിന് ഗവേഷണത്തിൽ നമ്മുടെ ശാസ്ത്രജ്ഞരും ഏറെ മുന്നിലാണ്. കോവാക്സിൻ എന്ന പേരിൽ കോവിഡ് വാക്സിൻ നിർമിക്കുകയാണു ലക്ഷ്യം. ഐ.സി.എം.ആർ, ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ്, പൂനയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണു പങ്കാളികൾ. ഇതിനുപുറമേ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കന്പനിയായി സൈഡസ് കാഡിലയുടെ നേതൃത്വത്തിൽ സൈകോവ്-ഡി വാക്സിൻ ഗവേഷണവും പുരോഗമിക്കുന്നുണ്ട്.
വാക്സിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി അധികകാലം തുടരേണ്ടിവരില്ലെന്ന ശുഭസൂചനയാണ് ഓരോ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും വിജയം നമുക്ക് നൽകുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാക്സിൻ യാഥാർഥ്യമാകുമെന്നും അതുവഴി കോവിഡിനെ പൂർണമായും വരുതിയിലാക്കാമെന്നും ലോകം പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ കഴിയുന്നത്ര വേഗത്തിൽ യാഥാർഥ്യമാവട്ടെ. പക്ഷേ, അതുവരെ പ്രതിരോധത്തിൽ കുറവു വരുത്താൻ പാടില്ല. വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും എല്ലാവരും പൂർണമായി പാലിക്കുകയും വേണം.
തുടരേണ്ടിവരില്ലെന്ന ശുഭസൂചനയാണ് ഓരോ
ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും
വിജയം നമുക്ക് നൽകുന്നത്.
മഹാമാരിയുടെ അതിവ്യാപനത്തിൽ ആശങ്കകളുടെ ഏഴാം മാസത്തിലാണു ലോകം. ഇതിനോടകം ഒന്നരക്കോടിയോളം പേർക്കു കോവിഡ് പിടിപെട്ടു. ആറു ലക്ഷത്തിലേറെപ്പേർക്കു ജീവഹാനി സംഭവിച്ചു. ലോക്ക്ഡൗണും ആളകലവും മാസ്കും കൈകഴുകലും സാനിറ്റൈസറും തുടങ്ങി സാധ്യമായ എല്ലാ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും വൈറസിനെ പിടിച്ചുകെട്ടാൻ കഴിയുന്നില്ല. കോവിഡിനെ ചെറുക്കാൻ ഫലപ്രദമായ മരുന്നോ വാക്സിനോ ഇല്ലാത്തതാണു യഥാർഥ പ്രശ്നം. ജനുവരിയിൽ ചൈനയിലെ വുഹാനിൽനിന്നു രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ വാക്സിനുവേണ്ടിയുള്ള അന്വേഷണത്തിലേക്കു ശാസ്ത്രലോകം തിരിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നടന്നുവരുന്ന വാക്സിൻ ഗവേഷണങ്ങളെ അത്രമേൽ പ്രതീക്ഷയോടെയാണു ലോകം നോക്കിക്കൊണ്ടിരുന്നത്. ആ പ്രതീക്ഷയ്ക്കു കൂടുതൽ തിളക്കം നൽകുന്ന വെളിപ്പെടുത്തലുകളാണു കഴിഞ്ഞദിവസം ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നെത്തിയത്. വാക്സിൻ പരീക്ഷണത്തിന്റെ ആദ്യരണ്ടുഘട്ടങ്ങളും വിജയിച്ചിരിക്കുന്നുവെന്ന വാർത്തയായിരുന്നു അത്. മരുന്നുനിർമാണ കന്പനിയായ അസ്ട്രസെനക്കെയുമായി ചേർന്നായിരുന്നു ഓക്സ്ഫഡിന്റെ ഗവേഷണം. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനെത്തുടർന്നാണ് മനുഷ്യനിൽ കോവിഡ് വാക്സിൻ പരീക്ഷിച്ചത്. 18നും 55നും ഇടയിൽ പ്രായമുള്ള 1077 പേരിലാണ് കുത്തിവയ്പ് നടത്തിയത്. അതിൽ 90 ശതമാനം പേരിലും പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റിബോഡികളും ടി- കോശങ്ങളും രൂപപ്പെട്ടുവെന്നു വൈദ്യശാസ്ത്ര ജേർണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈറസുകളെ നേരിട്ട് നശിപ്പിക്കാൻ ശേഷിയുള്ളവയാണ് ആന്റിബോഡികൾ. എന്നാൽ, ടി കോശങ്ങൾ വൈറസുകളെ മാത്രമല്ല, അവ ബാധിച്ച ശരീരകോശങ്ങളെയും നശിപ്പിക്കും. ചെറിയ പനിയും തലവേദനയുമൊഴിച്ചാൽ മറ്റ് കാര്യമായ പാർശ്വഫലങ്ങളൊന്നും വാക്സിൻ പരീക്ഷിച്ചവരിലുണ്ടായില്ല എന്നതും വലിയ പ്രതീക്ഷ നൽകുന്നു.
നിർണായകമായ മൂന്നാംഘട്ടത്തിൽ ആയിരക്കണക്കിന് ആളുകളിൽ വാക്സിൻ പരീക്ഷിക്കും. ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അമേരിക്കയിൽ മുപ്പതിനായിരം പേരിൽ വാക്സിൻ പരീക്ഷിക്കാനുള്ള തീരുമാനവും ഓക്സ്ഫഡ് എടുത്തിട്ടുണ്ട്. പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഈ വാക്സിന്റെ ഉത്പാദന കരാർ നേടിയിട്ടുണ്ട്. പരീക്ഷണങ്ങളെല്ലാം വിജയിക്കട്ടെ, അതുവഴി വാക്സിൻ യാഥാർഥ്യമാവട്ടെ എന്നാണു ലോകത്തിന്റെ പ്രാർഥന.
വൈറസിന്റെ അനിയന്ത്രിതമായ പടർച്ച ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ലോകത്താകമാനമായി 160 കേന്ദ്രങ്ങളിൽ മരുന്നു ഗവേഷണങ്ങൾ തുടങ്ങിയിരുന്നു. അതിൽ 26 എണ്ണത്തിൽ ആദ്യഘട്ടം കഴിഞ്ഞെന്നും മനുഷ്യനിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിലെ കാൻസിനെ ബയോളജിക്സും ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ 508 പേരിൽ പരീക്ഷിച്ചു. ഇവിടെയും കുത്തിവയ്പ് എടുത്തവരിൽ ചെറിയ തോതിലുള്ള പാർശ്വഫലങ്ങൾ മാത്രമാണുണ്ടായത്. റഷ്യൻ പ്രതിരോധ സേനയുടെ സഹായത്തോടെ ഗമേലയ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിൻ അടുത്തമാസത്തോടെ യാഥാർഥ്യമാകുമെന്ന വാർത്തയും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്.
വാക്സിന് ഗവേഷണത്തിൽ നമ്മുടെ ശാസ്ത്രജ്ഞരും ഏറെ മുന്നിലാണ്. കോവാക്സിൻ എന്ന പേരിൽ കോവിഡ് വാക്സിൻ നിർമിക്കുകയാണു ലക്ഷ്യം. ഐ.സി.എം.ആർ, ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ്, പൂനയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണു പങ്കാളികൾ. ഇതിനുപുറമേ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കന്പനിയായി സൈഡസ് കാഡിലയുടെ നേതൃത്വത്തിൽ സൈകോവ്-ഡി വാക്സിൻ ഗവേഷണവും പുരോഗമിക്കുന്നുണ്ട്.
വാക്സിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി അധികകാലം തുടരേണ്ടിവരില്ലെന്ന ശുഭസൂചനയാണ് ഓരോ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും വിജയം നമുക്ക് നൽകുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാക്സിൻ യാഥാർഥ്യമാകുമെന്നും അതുവഴി കോവിഡിനെ പൂർണമായും വരുതിയിലാക്കാമെന്നും ലോകം പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ കഴിയുന്നത്ര വേഗത്തിൽ യാഥാർഥ്യമാവട്ടെ. പക്ഷേ, അതുവരെ പ്രതിരോധത്തിൽ കുറവു വരുത്താൻ പാടില്ല. വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും എല്ലാവരും പൂർണമായി പാലിക്കുകയും വേണം.