+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാജിയോ, ലോകകപ്പിന്‍റെ വേദന

വടക്കുകിഴക്കൻ ഇറ്റലിയിലെ കൽഡോഞ്ഞോ എന്ന ചെറിയ പട്ടണത്തിൽ ജനിച്ച്, ഡ്രിബ്ലിംഗും വളഞ്ഞു വലയിൽ കയറുന്ന സെറ്റ് പീസ് ഗോളുകളുമാ
ബാജിയോ, ലോകകപ്പിന്‍റെ വേദന
വടക്കുകിഴക്കൻ ഇറ്റലിയിലെ കൽഡോഞ്ഞോ എന്ന ചെറിയ പട്ടണത്തിൽ ജനിച്ച്, ഡ്രിബ്ലിംഗും വളഞ്ഞു വലയിൽ കയറുന്ന സെറ്റ് പീസ് ഗോളുകളുമായി ആരാധക ഹൃദയങ്ങളിൽ ചേക്കേറിയ റോബർട്ടോ ബാജിയോ... സുമുഖനായ അയാളുടെ കെട്ടിയിട്ട ചുരുളൻ മുടിയെ ആരാധകർ വിശേഷിപ്പിച്ചത് ദി ഡിവൈൻ പോണിടെയ്ൽ എന്ന്... ആ ചുരുളൻ മുടി കാൽപ്പന്ത് കളിയുടെ ലോകത്ത് അത്രമേൽ തരംഗമായിരുന്നു... എന്നാൽ, ബാജിയോ എന്ന പേരിനൊപ്പം ഓർമയിലേക്ക് ഓടിയെത്തുന്ന ഒരു രംഗമുണ്ട്, 1994 ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ബാജിയോയുടെ പെനൽറ്റി കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറക്കുന്നത്. നിരാശനായ ബാജിയോ കൈകൾ കാൽമുട്ടിലൂന്നി കുനിഞ്ഞുനിൽക്കുന്പോൾ കപ്പുസ്വന്തമാക്കിയ ആഹ്ലാദത്തിൽ ബ്രസീൽ താരങ്ങൾ... ഇറ്റലിയെ ഒറ്റയ്ക്ക് ഫൈനൽവരെ തോളിലേറ്റിയ ബാജിയോ ആതോടെ വില്ലനായി, ബാജിയോയുടെ ആ വേദനയ്ക്ക് ഇന്ന് 26-ാം ഓർമദിനം.

1994 ജൂലൈ 17: കലിഫോർണിയയിലെ പാസെഡീന നഗരത്തിലെ റോസ് ബൗൾ സ്റ്റേഡിയം. ഒരു ലക്ഷത്തോളംവരുന്ന ആരാധകർക്ക് മുന്നിൽ കിരീട പോരാട്ടത്തിന് ബ്രസീലും ഇറ്റലിയും. ഗോൾ രഹിത സമനിലയിൽ അവസാനിച്ച നിശ്ചിത സമയവും അധിക സമയവും. അതോടെ ഷൂട്ടൗട്ട് അനിവാര്യമായി. രണ്ട് ടീമുകളുടെയും ആദ്യ കിക്ക് പാഴായി. തുടർന്നുള്ള രണ്ട് കിക്കുകളും രണ്ട് ടീമുകളും വലയിലാക്കി. ബ്രസീലിന്‍റെ നാലാം കിക്കെടുത്ത ദുംഗയ്ക്കും പിഴച്ചില്ല. എന്നാൽ, ഇറ്റലിയുടെ നാലാം കിക്ക് പാഴായി.

ബ്രസീൽ 3-2നു മുന്നിൽ. ഇറ്റലിയുടെ അഞ്ചാം കിക്ക് ഫലം കണ്ടെങ്കിൽ മാത്രം ബ്രസീലിനു അവസാന കിക്ക് എടുത്താൽ മതി. ഇറ്റലിയുടെ അവസാന കിക്കെടുക്കാനെത്തിയത് ബാജിയോ. അഞ്ച് ഗോളുകൾ നേടി അസൂറികളെ ഫൈനലിലെത്തിച്ചവനാണ്. പൌളോ റോസിയുടെ പിൻഗാമിയെന്ന് ഇറ്റലിക്കാർ വിശേഷിപ്പിച്ചുതുടങ്ങിയവൻ. ക്ലോഡിയ ടഫറേലെന്ന ബ്രസീലിന്‍റെ ആറടിക്കാരനായ ഗോളിക്ക് മുന്നിൽ ബാജിയോ. അതിസമ്മർദത്തിന്‍റെ മുൾമുനയിൽ ആ ഇരുപത്തേഴുകാരന്‍റെ കിക്ക് ക്രോസ്ബാറിനു മുകളിലൂടെ പറന്നുപോയി. നിമിഷങ്ങൾക്കകം വീരനായക പദവിയിൽനിന്ന് വില്ലന്‍റെ പരിവേഷത്തിലേക്ക്, നിർഭാഗ്യത്തിന്‍റെ തോഴനെന്ന പേര് ബാജിയോയ്ക്ക് ചാർത്തപ്പെട്ടു!

ഹാട്രിക് @ 90

ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ഹാട്രിക്കിന് ഇന്ന് 90-ാം വാർഷികം. 1930ൽ ഉറുഗ്വെ ആതിഥേയത്വം വഹിച്ച പ്രഥമ ലോകകപ്പിലെ എട്ടാം മത്സരത്തിലായിരുന്നു ആ ഹാട്രിക്. ഗ്രൂപ്പ് നാലിലെ രണ്ടാം മത്സരത്തിൽ പരാഗ്വെയ്ക്കെതിരേ അമേരിക്കയ്ക്കുവേണ്ടി ബെർട്ട് പാറ്റ്നൗഡ് ആയിരുന്നു ചരിത്രം കുറിച്ച ഹാട്രിക്ക് സ്വന്തമാക്കിയത്. 10, 15, 50 മിനിറ്റുകളിൽ പാറ്റ്നൗഡ് വലകുലുക്കിയ മത്സരത്തിൽ അമേരിക്ക 3-0ന്‍റെ ജയം സ്വന്തമാക്കി.

അനീഷ് ആലക്കോട്