ഐകമത്യം മഹാബലം എന്ന തത്ത്വം മറന്ന് സ്വന്തം അഭീഷ്ട സാക്ഷാത്കാരങ്ങൾക്കും സ്വാർഥലക്ഷ്യപൂരണങ്ങൾക്കുമായി പാർട്ടിതാത്പര്യങ്ങൾ ബലികൊടുക്കാൻ പോലും മടിക്കാത്ത നേതാക്കളാണ് ഇന്നു കോൺഗ്രസ് പോലുള്ള പാർട്ടികളുടെ ദൗർബല്യം.
അച്ചടക്കത്തിന്റെ ലക്ഷ്മണരേഖകൾ കൃത്യമായി വരയ്ക്കാതെ, ജനാധിപത്യാവകാശങ്ങൾ പരമാവധി അനുവദിക്കുന്ന ഒരു രാഷ്ട്രീയപാർട്ടി നൽകുന്ന പ്രവർത്തനസ്വാതന്ത്ര്യം ദുരുപയോഗിച്ചു പക്വതയില്ലാത്ത രാഷ്ട്രീയമോഹങ്ങൾ താലോലിച്ചതാണു രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ പുറത്താകലിൽ കലാശിച്ചത്. കലാപത്തിനൊരുങ്ങിയ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിൽനിന്നു പുറത്താക്കി.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നും അദ്ദേഹത്തെ നീക്കംചെയ്തു. താൻ ബിജെപിയിലേക്കില്ലെന്നാണു സച്ചിൻ പറയുന്നത്. എന്നാൽ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭ്യർഥനയ്ക്കുപോലും വഴങ്ങാതെ അദ്ദേഹം പുറത്തേക്കു വഴിതേടിയതു തത്ത്വാധിഷ്ഠിത നിലപാടുകൊണ്ടാണെന്നു വിശേഷിപ്പിക്കുന്നതും ശരിയാവില്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ തുടക്കംമുതലേ മൂപ്പിളമ തർക്കം ഉണ്ടായിരുന്നു. അശോക് ഗെഹ്ലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണം എന്ന സച്ചിൻ പൈലറ്റിന്റെ ശാഠ്യം അതേപടി അംഗീകരിച്ചുകൊടുക്കാൻ കോൺഗ്രസ് പോലൊരു പാർട്ടിക്കു കഴിയില്ല. കൂടുതൽ രാഷ്ട്രീയ അനുഭവ സമ്പത്തും പ്രവർത്തന പാരന്പര്യവും എംഎൽഎ മാരുടെ പിന്തുണയുമുള്ള നേതാവാണ് ഗെഹ് ലോട്ട്.
ഐകമത്യം മഹാബലം എന്ന തത്ത്വം മറന്ന് സ്വന്തം അഭീഷ്ട സാക്ഷാത്കാരങ്ങൾക്കും സ്വാർഥലക്ഷ്യപൂരണങ്ങൾക്കുമായി പാർട്ടിതാത്പര്യങ്ങൾ ബലികൊടുക്കാൻ പോലും മടിക്കാത്ത നേതാക്കളാണ് ഇന്നു കോൺഗ്രസ് പോലുള്ള പാർട്ടികളുടെ ദൗർബല്യം. ഗെഹ് ലോട്ടും പൈലറ്റും തമ്മിലുള്ള അധികാരത്തർക്കവും ഗ്രൂപ്പുപോരും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നിരവധി സീറ്റുകൾ നഷ്ടമാക്കിയിരുന്നു. മുൻ ബിജെപി സർക്കാരിനെതിരായ ജനരോഷം അത്രയധികമായിരുന്നതുകൊണ്ടു മാത്രം കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകൾ കിട്ടി. അശോക് ഗെഹ്ലോട്ടിന്റെ സീനിയോരിറ്റി പരിഗണിച്ച് അദ്ദേഹത്തിനു മുഖ്യമന്ത്രിസ്ഥാനവും സച്ചിൻ പൈലറ്റിനു പിസിസി അധ്യക്ഷ പദത്തോടൊപ്പം ഉപമുഖ്യമന്ത്രിസ്ഥാനവും നൽകി മാന്യമായ ഒത്തുതീർപ്പ് പാർട്ടിനേതൃത്വം ഉണ്ടാക്കിയതാണ്. അതുകൊണ്ടൊന്നും തൃപ്തിപ്പെടാതെ ഓരോരോ കാരണങ്ങളുണ്ടാക്കി പിണങ്ങിപ്പിരിയുന്നവർക്കു പാർട്ടിയോടോ അതിന്റെ പ്രത്യയശാസ്ത്രത്തോടോ എന്തു കൂറും ആത്മാർഥതയുമാണുളളത്? സാധാരണക്കാരായ ആയിരക്കണക്കിനു പാർട്ടിപ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ച് വെള്ളം കോരിയും വിറകുവെട്ടിയും അത്യധ്വാനം ചെയ്തതിന്റെ ഫലമായാണു തങ്ങൾക്ക് അധികാരത്തിന്റെ സ്വർണസിംഹാസനങ്ങളിൽ വാണരുളാൻ അവസരമുണ്ടായതെന്ന് ഇവരൊന്നും മറക്കരുത്.
രാഹുൽ ബ്രിഗേഡിലെ പ്രമുഖനായിരുന്നു സച്ചിൻ പൈലറ്റ്. ഈ സംഘത്തിലെ മറ്റൊരു പ്രധാനിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നത് ഏതാനും മാസങ്ങൾ മുമ്പാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിപദം കിട്ടാത്തതിലുള്ള കൊതിക്കെറുവിന്റെ മൂർധന്യത്തിലാണ് അദ്ദേഹം പാർട്ടിവിട്ടത്. പോകുന്ന പോക്കിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെയും വലിച്ചു താഴെയിട്ടു. യഥാർഥ കോൺഗ്രസുകാർക്കു യോജിക്കാൻ കഴിയാത്ത ആശയസംഹിതകളാൽ നയിക്കപ്പെടുന്ന ബിജെപിയിൽ ചേരാൻ സിന്ധ്യക്കു മടിയുണ്ടായില്ലെങ്കിൽ അദ്ദേഹത്തിനു കോൺഗ്രസിനോടുള്ള പ്രതിബദ്ധത എന്തായിരുന്നു? അല്ലെങ്കിൽ രാഹുൽഗാന്ധിയോട് ഉണ്ടായിരുന്നുവെന്നു പറയുന്ന അടുപ്പം എന്തിനുവേണ്ടിയായിരുന്നു? അകാലത്തിൽ മരിച്ച പിതാവിന്റെ മേൽവിലാസത്തിൽ രാഷ്ട്രീയത്തിലിറങ്ങി, പാർട്ടിനേതൃത്വത്തിന്റെ പ്രത്യേക വാത്സല്യംകൊണ്ടു വളരെ ചെറുപ്പത്തിലേ അധികാരസ്ഥാനങ്ങളിലെത്തിയവർക്കു കൂടുതൽ ഉന്നതമായ പദവികൾ കിട്ടുന്നതിന് അല്പംപോലും കാത്തിരിക്കാൻ ക്ഷമയില്ല. വണ്ടേ നീ തുലയുന്നു, വിളക്കും കെടുത്തുന്നു എന്ന മട്ടിലാണ് പലരും രാഷ്ട്രീയശത്രുക്കളുടെ കരുക്കളായി മാറുന്നത്.
ഏതു പാർട്ടിക്കും കരുത്തോടെ മുന്നോട്ടുപോകാൻ പ്രാപ്തിയുള്ള യുവനേതാക്കൾ വളർന്നുവരണം. എന്നാൽ, സച്ചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും പോലുള്ളവർക്ക് അർഹിക്കുന്നതിലേറെ പ്രാമുഖ്യം പാർട്ടിയിൽ ലഭിച്ചുവെന്നു കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കു പരാതിയുണ്ട്. രാഹുലിനോടൊപ്പംനിന്ന് ഭാവിയിൽ കോൺഗ്രസിനെ നയിക്കുമെന്നു കരുതപ്പെട്ടിരുന്ന യുവനേതാക്കളായിരുന്നു ഇവർ. രാജ്യം ഭരിക്കുന്ന ബിജെപിക്ക് ഇപ്പോഴുമുള്ള ഏക ബദലായ കോൺഗ്രസിന്റെ പ്രധാന പ്രശ്നം നേതൃത്വത്തിൽ ആളില്ല എന്നതാണ്. ഹൈക്കമാൻഡ് ശക്തമായിരുന്നെങ്കിൽ മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ച കൂറുമാറ്റങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇടക്കാല പ്രസിഡന്റ് സോണിയഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുലാണ് പാർട്ടിയിൽ സർവസമ്മതനായ മറ്റൊരു നേതാവ്. നേതൃകാര്യത്തിൽ ഇനിയും തിരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ അണികൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകാം. കുതിരകളെയെല്ലാം നമ്മുടെ തൊഴുത്തിൽനിന്നു കടത്തിക്കൊണ്ടുപോയതിനുശേഷം മാത്രമേ പാർട്ടി ഉണരുകയുള്ളു എന്ന കപിൽ സിബലിന്റെ അഭിപ്രായപ്രകടനം കോൺസിനെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കട്ടെ.
അച്ചടക്കത്തിന്റെ ലക്ഷ്മണരേഖകൾ കൃത്യമായി വരയ്ക്കാതെ, ജനാധിപത്യാവകാശങ്ങൾ പരമാവധി അനുവദിക്കുന്ന ഒരു രാഷ്ട്രീയപാർട്ടി നൽകുന്ന പ്രവർത്തനസ്വാതന്ത്ര്യം ദുരുപയോഗിച്ചു പക്വതയില്ലാത്ത രാഷ്ട്രീയമോഹങ്ങൾ താലോലിച്ചതാണു രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ പുറത്താകലിൽ കലാശിച്ചത്. കലാപത്തിനൊരുങ്ങിയ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിൽനിന്നു പുറത്താക്കി.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നും അദ്ദേഹത്തെ നീക്കംചെയ്തു. താൻ ബിജെപിയിലേക്കില്ലെന്നാണു സച്ചിൻ പറയുന്നത്. എന്നാൽ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭ്യർഥനയ്ക്കുപോലും വഴങ്ങാതെ അദ്ദേഹം പുറത്തേക്കു വഴിതേടിയതു തത്ത്വാധിഷ്ഠിത നിലപാടുകൊണ്ടാണെന്നു വിശേഷിപ്പിക്കുന്നതും ശരിയാവില്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ തുടക്കംമുതലേ മൂപ്പിളമ തർക്കം ഉണ്ടായിരുന്നു. അശോക് ഗെഹ്ലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണം എന്ന സച്ചിൻ പൈലറ്റിന്റെ ശാഠ്യം അതേപടി അംഗീകരിച്ചുകൊടുക്കാൻ കോൺഗ്രസ് പോലൊരു പാർട്ടിക്കു കഴിയില്ല. കൂടുതൽ രാഷ്ട്രീയ അനുഭവ സമ്പത്തും പ്രവർത്തന പാരന്പര്യവും എംഎൽഎ മാരുടെ പിന്തുണയുമുള്ള നേതാവാണ് ഗെഹ് ലോട്ട്.
ഐകമത്യം മഹാബലം എന്ന തത്ത്വം മറന്ന് സ്വന്തം അഭീഷ്ട സാക്ഷാത്കാരങ്ങൾക്കും സ്വാർഥലക്ഷ്യപൂരണങ്ങൾക്കുമായി പാർട്ടിതാത്പര്യങ്ങൾ ബലികൊടുക്കാൻ പോലും മടിക്കാത്ത നേതാക്കളാണ് ഇന്നു കോൺഗ്രസ് പോലുള്ള പാർട്ടികളുടെ ദൗർബല്യം. ഗെഹ് ലോട്ടും പൈലറ്റും തമ്മിലുള്ള അധികാരത്തർക്കവും ഗ്രൂപ്പുപോരും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നിരവധി സീറ്റുകൾ നഷ്ടമാക്കിയിരുന്നു. മുൻ ബിജെപി സർക്കാരിനെതിരായ ജനരോഷം അത്രയധികമായിരുന്നതുകൊണ്ടു മാത്രം കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകൾ കിട്ടി. അശോക് ഗെഹ്ലോട്ടിന്റെ സീനിയോരിറ്റി പരിഗണിച്ച് അദ്ദേഹത്തിനു മുഖ്യമന്ത്രിസ്ഥാനവും സച്ചിൻ പൈലറ്റിനു പിസിസി അധ്യക്ഷ പദത്തോടൊപ്പം ഉപമുഖ്യമന്ത്രിസ്ഥാനവും നൽകി മാന്യമായ ഒത്തുതീർപ്പ് പാർട്ടിനേതൃത്വം ഉണ്ടാക്കിയതാണ്. അതുകൊണ്ടൊന്നും തൃപ്തിപ്പെടാതെ ഓരോരോ കാരണങ്ങളുണ്ടാക്കി പിണങ്ങിപ്പിരിയുന്നവർക്കു പാർട്ടിയോടോ അതിന്റെ പ്രത്യയശാസ്ത്രത്തോടോ എന്തു കൂറും ആത്മാർഥതയുമാണുളളത്? സാധാരണക്കാരായ ആയിരക്കണക്കിനു പാർട്ടിപ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ച് വെള്ളം കോരിയും വിറകുവെട്ടിയും അത്യധ്വാനം ചെയ്തതിന്റെ ഫലമായാണു തങ്ങൾക്ക് അധികാരത്തിന്റെ സ്വർണസിംഹാസനങ്ങളിൽ വാണരുളാൻ അവസരമുണ്ടായതെന്ന് ഇവരൊന്നും മറക്കരുത്.
രാഹുൽ ബ്രിഗേഡിലെ പ്രമുഖനായിരുന്നു സച്ചിൻ പൈലറ്റ്. ഈ സംഘത്തിലെ മറ്റൊരു പ്രധാനിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നത് ഏതാനും മാസങ്ങൾ മുമ്പാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിപദം കിട്ടാത്തതിലുള്ള കൊതിക്കെറുവിന്റെ മൂർധന്യത്തിലാണ് അദ്ദേഹം പാർട്ടിവിട്ടത്. പോകുന്ന പോക്കിൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെയും വലിച്ചു താഴെയിട്ടു. യഥാർഥ കോൺഗ്രസുകാർക്കു യോജിക്കാൻ കഴിയാത്ത ആശയസംഹിതകളാൽ നയിക്കപ്പെടുന്ന ബിജെപിയിൽ ചേരാൻ സിന്ധ്യക്കു മടിയുണ്ടായില്ലെങ്കിൽ അദ്ദേഹത്തിനു കോൺഗ്രസിനോടുള്ള പ്രതിബദ്ധത എന്തായിരുന്നു? അല്ലെങ്കിൽ രാഹുൽഗാന്ധിയോട് ഉണ്ടായിരുന്നുവെന്നു പറയുന്ന അടുപ്പം എന്തിനുവേണ്ടിയായിരുന്നു? അകാലത്തിൽ മരിച്ച പിതാവിന്റെ മേൽവിലാസത്തിൽ രാഷ്ട്രീയത്തിലിറങ്ങി, പാർട്ടിനേതൃത്വത്തിന്റെ പ്രത്യേക വാത്സല്യംകൊണ്ടു വളരെ ചെറുപ്പത്തിലേ അധികാരസ്ഥാനങ്ങളിലെത്തിയവർക്കു കൂടുതൽ ഉന്നതമായ പദവികൾ കിട്ടുന്നതിന് അല്പംപോലും കാത്തിരിക്കാൻ ക്ഷമയില്ല. വണ്ടേ നീ തുലയുന്നു, വിളക്കും കെടുത്തുന്നു എന്ന മട്ടിലാണ് പലരും രാഷ്ട്രീയശത്രുക്കളുടെ കരുക്കളായി മാറുന്നത്.
ഏതു പാർട്ടിക്കും കരുത്തോടെ മുന്നോട്ടുപോകാൻ പ്രാപ്തിയുള്ള യുവനേതാക്കൾ വളർന്നുവരണം. എന്നാൽ, സച്ചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും പോലുള്ളവർക്ക് അർഹിക്കുന്നതിലേറെ പ്രാമുഖ്യം പാർട്ടിയിൽ ലഭിച്ചുവെന്നു കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കു പരാതിയുണ്ട്. രാഹുലിനോടൊപ്പംനിന്ന് ഭാവിയിൽ കോൺഗ്രസിനെ നയിക്കുമെന്നു കരുതപ്പെട്ടിരുന്ന യുവനേതാക്കളായിരുന്നു ഇവർ. രാജ്യം ഭരിക്കുന്ന ബിജെപിക്ക് ഇപ്പോഴുമുള്ള ഏക ബദലായ കോൺഗ്രസിന്റെ പ്രധാന പ്രശ്നം നേതൃത്വത്തിൽ ആളില്ല എന്നതാണ്. ഹൈക്കമാൻഡ് ശക്തമായിരുന്നെങ്കിൽ മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ച കൂറുമാറ്റങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇടക്കാല പ്രസിഡന്റ് സോണിയഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുലാണ് പാർട്ടിയിൽ സർവസമ്മതനായ മറ്റൊരു നേതാവ്. നേതൃകാര്യത്തിൽ ഇനിയും തിരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ അണികൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകാം. കുതിരകളെയെല്ലാം നമ്മുടെ തൊഴുത്തിൽനിന്നു കടത്തിക്കൊണ്ടുപോയതിനുശേഷം മാത്രമേ പാർട്ടി ഉണരുകയുള്ളു എന്ന കപിൽ സിബലിന്റെ അഭിപ്രായപ്രകടനം കോൺസിനെ ആത്മപരിശോധനയ്ക്കു പ്രേരിപ്പിക്കട്ടെ.