ലണ്ടൻ: സാന്പത്തിക തട്ടിപ്പിന്റെ പേരിൽ യുവേഫ ഏർപ്പെടുത്തിയ രണ്ട് വർഷത്തെ വിലക്ക് പൊട്ടിച്ചെറിഞ്ഞ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി വരുന്നു. സിറ്റിക്ക് യുവേഫ ഏർപ്പെടുത്തിയ വിലക്ക് കായിക തർക്ക പരിഹാര കോടതി റദ്ദാക്കി.
സ്പോണ്സർഷിപ്പിലൂടെ ലഭിക്കുന്ന വരുമാനം പെരുപ്പിച്ചുകാട്ടി മാഞ്ചസ്റ്റർ സിറ്റി ഫിനാൻഷൽ ഫെയർപ്ലേ നിയമങ്ങൾ തെറ്റിച്ചെന്ന യുവേഫയുടെ കണ്ടെത്തൽ ശരിയല്ലെന്ന് കോടതി വിധിച്ചു. ഇതോടെ അടുത്ത രണ്ടു വർഷത്തെ ചാന്പ്യൻസ് ലീഗിൽ സിറ്റിക്ക് കളിക്കാം.
യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സാന്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷൽ ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമായിരുന്നു സിറ്റിക്ക് വിലക്ക് ഏർപ്പെടുത്തിയത്. യുവേഫ ഏർപ്പെടുത്തിയിരുന്ന പിഴത്തുകയിലും കോടതി ഇളവു വരുത്തി. 257 കോടി രൂപ ആയിരുന്നു യുവേഫ ഏർപ്പെടുത്തിയ പിഴ. അത് 86 കോടി രൂപ ആക്കി കോടതി ഇളവു ചെയ്തു.
ഇനി എന്ത്?
ലണ്ടൻ: പ്രീമിയർ ലീഗ് ഫുട്ബോളിൽ 35 മത്സരങ്ങൾ പൂർത്തിയായപ്പോൾ 72 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 93 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. സിറ്റിയുടെ വിലക്ക് നീങ്ങിയതോടെ ഇംഗ്ലണ്ടിൽനിന്ന് യുവേഫ ചാന്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് പോരാട്ടങ്ങൾക്കുള്ള ടീമുകളുടെ പ്രവേശനത്തിൽ മാറ്റമുണ്ടാകും. അടുത്ത ചാന്പ്യൻസ് ലീഗിൽ സിറ്റി ഇല്ലായിരുന്നെങ്കിൽ അഞ്ചാം സ്ഥാനക്കാർക്കും യോഗ്യത നേടാമായിരുന്നു. സിറ്റി രണ്ടാം സ്ഥാനം ഉറപ്പിച്ച സ്ഥിതിക്കായിരുന്നു അത്. ലീഗിലെ ആദ്യ നാല് സ്ഥാനക്കാരാണ് ചാന്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത നേടുക. സിറ്റി തിരിച്ചെത്തിയതോടെ ലീഗിൽ മൂന്ന് മുതൽ ഏഴുവരെ സ്ഥാനങ്ങളിലുള്ള ചെൽസി (60), ലെസ്റ്റർ സിറ്റി (59), മാഞ്ചസ്റ്റർ യുണൈറ്റഡ് (58), വൂൾവ്സ് (55), ഷെഫീൽഡ് (54) എന്നിവ ആദ്യ നാല് സ്ഥാനങ്ങൾക്കായുള്ള പോരാട്ടം ശക്തമാക്കും.
ആദ്യ ഏഴ് സ്ഥാനങ്ങൾക്കാണ് യുവേഫ, യൂറോപ്പ ലീഗ് പോരാട്ട വേദിയിലെത്താനുള്ള സാധ്യതയുള്ളത്. കാരണം, എഫ്എ കപ്പ് ജേതാക്കൾക്ക് യൂറോപ്പ ലീഗിന് നേരിട്ട് യോഗ്യത ലഭിക്കും. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രീമിയർ ലീഗിൽ ഒന്പതാം സ്ഥാനത്തുള്ള ആഴ്സണൽ എന്നിവ എഫ്എ കപ്പ് സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.
സ്പോണ്സർഷിപ്പിലൂടെ ലഭിക്കുന്ന വരുമാനം പെരുപ്പിച്ചുകാട്ടി മാഞ്ചസ്റ്റർ സിറ്റി ഫിനാൻഷൽ ഫെയർപ്ലേ നിയമങ്ങൾ തെറ്റിച്ചെന്ന യുവേഫയുടെ കണ്ടെത്തൽ ശരിയല്ലെന്ന് കോടതി വിധിച്ചു. ഇതോടെ അടുത്ത രണ്ടു വർഷത്തെ ചാന്പ്യൻസ് ലീഗിൽ സിറ്റിക്ക് കളിക്കാം.
യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സാന്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷൽ ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമായിരുന്നു സിറ്റിക്ക് വിലക്ക് ഏർപ്പെടുത്തിയത്. യുവേഫ ഏർപ്പെടുത്തിയിരുന്ന പിഴത്തുകയിലും കോടതി ഇളവു വരുത്തി. 257 കോടി രൂപ ആയിരുന്നു യുവേഫ ഏർപ്പെടുത്തിയ പിഴ. അത് 86 കോടി രൂപ ആക്കി കോടതി ഇളവു ചെയ്തു.
ഇനി എന്ത്?
ലണ്ടൻ: പ്രീമിയർ ലീഗ് ഫുട്ബോളിൽ 35 മത്സരങ്ങൾ പൂർത്തിയായപ്പോൾ 72 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 93 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. സിറ്റിയുടെ വിലക്ക് നീങ്ങിയതോടെ ഇംഗ്ലണ്ടിൽനിന്ന് യുവേഫ ചാന്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് പോരാട്ടങ്ങൾക്കുള്ള ടീമുകളുടെ പ്രവേശനത്തിൽ മാറ്റമുണ്ടാകും. അടുത്ത ചാന്പ്യൻസ് ലീഗിൽ സിറ്റി ഇല്ലായിരുന്നെങ്കിൽ അഞ്ചാം സ്ഥാനക്കാർക്കും യോഗ്യത നേടാമായിരുന്നു. സിറ്റി രണ്ടാം സ്ഥാനം ഉറപ്പിച്ച സ്ഥിതിക്കായിരുന്നു അത്. ലീഗിലെ ആദ്യ നാല് സ്ഥാനക്കാരാണ് ചാന്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത നേടുക. സിറ്റി തിരിച്ചെത്തിയതോടെ ലീഗിൽ മൂന്ന് മുതൽ ഏഴുവരെ സ്ഥാനങ്ങളിലുള്ള ചെൽസി (60), ലെസ്റ്റർ സിറ്റി (59), മാഞ്ചസ്റ്റർ യുണൈറ്റഡ് (58), വൂൾവ്സ് (55), ഷെഫീൽഡ് (54) എന്നിവ ആദ്യ നാല് സ്ഥാനങ്ങൾക്കായുള്ള പോരാട്ടം ശക്തമാക്കും.
ആദ്യ ഏഴ് സ്ഥാനങ്ങൾക്കാണ് യുവേഫ, യൂറോപ്പ ലീഗ് പോരാട്ട വേദിയിലെത്താനുള്ള സാധ്യതയുള്ളത്. കാരണം, എഫ്എ കപ്പ് ജേതാക്കൾക്ക് യൂറോപ്പ ലീഗിന് നേരിട്ട് യോഗ്യത ലഭിക്കും. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രീമിയർ ലീഗിൽ ഒന്പതാം സ്ഥാനത്തുള്ള ആഴ്സണൽ എന്നിവ എഫ്എ കപ്പ് സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.