ലണ്ടൻ മഹാനഗരത്തിലെ വിശ്വപ്രസിദ്ധമായ രണ്ട് കളിയിടങ്ങൾ, ലോഡ്സും ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ് കോർട്ടും. ഇവ രണ്ടും തമ്മിലുള്ള ദൂരം പത്ത് കിലോമീറ്റർ. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷ്യമാക്കി ചരിത്രം സൃഷ്ടിച്ച രണ്ട് പോരാട്ടങ്ങൾ ഇവിടെ നടന്നത് 2019 ജൂലൈ 14ന്. ക്രിക്കറ്റിന്റെ ചരിത്രമുറങ്ങുന്ന ലോഡ്സിൽ ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലൻഡും കൊന്പുകോർക്കുന്നു. ക്രിക്കറ്റ് ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത നാടകീയ പോരാട്ടം, ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഏറ്റുമുട്ടൽ...
തുടങ്ങിയ വിശേഷണങ്ങളോടെ ലോകകപ്പ് അവസാനിച്ചപ്പോൾ കപ്പുയർത്തിയത് ഇംഗ്ലണ്ട്. 44 വർഷത്തെ കാത്തിരിപ്പിനുശേഷം കന്നി ലോകകപ്പ് കിരീടത്തിൽ ഇംഗ്ലീഷുകാർ മതിമറന്നു. ഏതാണ്ട് അതേ സമയത്ത് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ മറ്റൊരു സൂപ്പർ പോരാട്ടമരങ്ങേറി. വിംബിൾഡണിന്റെ 133 വർഷ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലായിരുന്നു അത്. കോർട്ടിന്റെ ഇരുവശങ്ങളിൽ ഉണ്ടായിരുന്നത് സെർബിയയുടെ നൊവാക് ജോക്കോവിച്ചും സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററും. നാല് മണിക്കൂറും 57 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 7-6 (7-5), 1-6, 7-6 (7-4), 4-6, 13-12 (7-3) എന്ന സ്കോറിൽ കപ്പുയർത്തിയത് ജോക്കോവിച്ച്.
മൂന്ന് ഏകദിന ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ചരിത്രവുമായാണ് ഇംഗ്ലണ്ട് സ്വന്തം നാട്ടുകാരുടെ മുന്നിൽ മറ്റൊരു കിരീട പോരാട്ടത്തിന് ഇറങ്ങിയത്. അഞ്ചാം തവണയാണ് ലോഡ്സിൽ ലോകകപ്പ് ഫൈനൽ നടക്കുന്നത് എന്നതും പ്രത്യേകത. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. 50 ഓവറിൽ എട്ടിന് 241 റണ്‍സിന് കിവീസ് ഇന്നിംഗ്സ് അവസാനിച്ചു. 242 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ലണ്ട് 48 ഓവർ പൂർത്തിയാക്കിയപ്പോൾ ആറിന് 218. ശേഷിക്കുന്ന 12 പന്തിൽ 24 റണ്‍സ് വിജയലക്ഷ്യം. ജയിംസ് നീഷം എറിഞ്ഞ 49-ാം ഓവറിൽ നേടാനായത് ഒന്‍പത് റണ്‍സ്, നഷ്ടപ്പെട്ടത് രണ്ട് വിക്കറ്റും.
അതോടെ അവസാന ഓവറിൽ വിജയലക്ഷ്യം 15 റണ്‍സ്. ബോൾട്ടിന്റെ ഓവറിൽ ബെൻ സ്റ്റോക്സ് രണ്ട് സിക്സർ പറത്തിയെങ്കിലും നേടാനായത് 14 റണ്‍സ്. അവസാന പന്തിൽ രണ്ടാം റണ്ണിനായി ശ്രമിച്ച് മാർക്ക് വുഡ് പുറത്തായതോടെ ഇംഗ്ലണ്ട് 241ൽ. മത്സരം ടൈ. തുടർന്ന് സൂപ്പർ ഓവർ. ലോകകപ്പ് ചരിത്രത്തിൽ ഫൈനലിൽ സൂപ്പർ ഓവർ നടക്കുന്നത് ആദ്യമായി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സ് എടുത്തു. അവസാന പന്തിൽ രണ്ടാം റണ്ണിനായുള്ള ശ്രമത്തിൽ മാർട്ടിൻ ഗപ്റ്റിൽ പുറത്താകുന്പോൾ ന്യൂസിലൻഡും നേടിയത് 15 റണ്‍സ്! അതോടെ മത്സരത്തിൽ എത്ര ബൗണ്ടറി നേടിയെന്ന കണക്കെടുപ്പ്. അതിൽ 26-17ന്റെ മുൻതൂക്കമുണ്ടായിരുന്ന ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി.
ബൗണ്ടറി കണക്കെടുപ്പിലൂടെ കിരീടം നൽകിയത് ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചെന്നതും ഐസിസി ആ നിയമം പിൻവലിച്ചെന്നതും ചരിത്രം. അതോടെ ഒരു ടീം ജയിക്കുന്നതുവരെ സൂപ്പർ ഓവർ എന്ന പുതിയ നിയമം ഐസിസി കൊണ്ടുവന്നു.
തുടങ്ങിയ വിശേഷണങ്ങളോടെ ലോകകപ്പ് അവസാനിച്ചപ്പോൾ കപ്പുയർത്തിയത് ഇംഗ്ലണ്ട്. 44 വർഷത്തെ കാത്തിരിപ്പിനുശേഷം കന്നി ലോകകപ്പ് കിരീടത്തിൽ ഇംഗ്ലീഷുകാർ മതിമറന്നു. ഏതാണ്ട് അതേ സമയത്ത് ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ മറ്റൊരു സൂപ്പർ പോരാട്ടമരങ്ങേറി. വിംബിൾഡണിന്റെ 133 വർഷ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലായിരുന്നു അത്. കോർട്ടിന്റെ ഇരുവശങ്ങളിൽ ഉണ്ടായിരുന്നത് സെർബിയയുടെ നൊവാക് ജോക്കോവിച്ചും സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററും. നാല് മണിക്കൂറും 57 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 7-6 (7-5), 1-6, 7-6 (7-4), 4-6, 13-12 (7-3) എന്ന സ്കോറിൽ കപ്പുയർത്തിയത് ജോക്കോവിച്ച്.
മൂന്ന് ഏകദിന ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ചരിത്രവുമായാണ് ഇംഗ്ലണ്ട് സ്വന്തം നാട്ടുകാരുടെ മുന്നിൽ മറ്റൊരു കിരീട പോരാട്ടത്തിന് ഇറങ്ങിയത്. അഞ്ചാം തവണയാണ് ലോഡ്സിൽ ലോകകപ്പ് ഫൈനൽ നടക്കുന്നത് എന്നതും പ്രത്യേകത. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. 50 ഓവറിൽ എട്ടിന് 241 റണ്‍സിന് കിവീസ് ഇന്നിംഗ്സ് അവസാനിച്ചു. 242 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ലണ്ട് 48 ഓവർ പൂർത്തിയാക്കിയപ്പോൾ ആറിന് 218. ശേഷിക്കുന്ന 12 പന്തിൽ 24 റണ്‍സ് വിജയലക്ഷ്യം. ജയിംസ് നീഷം എറിഞ്ഞ 49-ാം ഓവറിൽ നേടാനായത് ഒന്‍പത് റണ്‍സ്, നഷ്ടപ്പെട്ടത് രണ്ട് വിക്കറ്റും.
അതോടെ അവസാന ഓവറിൽ വിജയലക്ഷ്യം 15 റണ്‍സ്. ബോൾട്ടിന്റെ ഓവറിൽ ബെൻ സ്റ്റോക്സ് രണ്ട് സിക്സർ പറത്തിയെങ്കിലും നേടാനായത് 14 റണ്‍സ്. അവസാന പന്തിൽ രണ്ടാം റണ്ണിനായി ശ്രമിച്ച് മാർക്ക് വുഡ് പുറത്തായതോടെ ഇംഗ്ലണ്ട് 241ൽ. മത്സരം ടൈ. തുടർന്ന് സൂപ്പർ ഓവർ. ലോകകപ്പ് ചരിത്രത്തിൽ ഫൈനലിൽ സൂപ്പർ ഓവർ നടക്കുന്നത് ആദ്യമായി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സ് എടുത്തു. അവസാന പന്തിൽ രണ്ടാം റണ്ണിനായുള്ള ശ്രമത്തിൽ മാർട്ടിൻ ഗപ്റ്റിൽ പുറത്താകുന്പോൾ ന്യൂസിലൻഡും നേടിയത് 15 റണ്‍സ്! അതോടെ മത്സരത്തിൽ എത്ര ബൗണ്ടറി നേടിയെന്ന കണക്കെടുപ്പ്. അതിൽ 26-17ന്റെ മുൻതൂക്കമുണ്ടായിരുന്ന ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി.
ബൗണ്ടറി കണക്കെടുപ്പിലൂടെ കിരീടം നൽകിയത് ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചെന്നതും ഐസിസി ആ നിയമം പിൻവലിച്ചെന്നതും ചരിത്രം. അതോടെ ഒരു ടീം ജയിക്കുന്നതുവരെ സൂപ്പർ ഓവർ എന്ന പുതിയ നിയമം ഐസിസി കൊണ്ടുവന്നു.