സതാംപ്ടണ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് കരകയറുന്നു. 114 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 73.4 ഓവറിൽ മൂന്നിന് 185 എടുത്തിട്ടുണ്ട്.
നിലവിൽ 71 റണ്‍സിന്റെ ലീഡ് ആണ് ഇംഗ്ലണ്ടിനുള്ളത്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 204നു പുറത്താക്കിയ വിൻഡീസ് 318 റണ്‍സ് എടുത്തു.
വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സിൽ ഷെയ്ൻ ഡൗറിച്ചും (61) ബ്രാത്വൈറ്റും (65) അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 49 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. ജയിംസ് ആൻഡേഴ്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനായി ഓപ്പണർ ഡോം സിബ്ലി (50), സാക് ക്രൗലി (50 നോട്ടൗട്ട്), റോറി ബേണ്‍സ് (42) എന്നിവർ മികവ് തെളിയിച്ചു. ക്രൗലിക്കൊപ്പം ബെൻ സ്റ്റോക്സ് (10 നോട്ടൗട്ട്) ക്രീസിലുണ്ട്.
റിക്കാർഡ് ബെൻ
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 4000 റണ്‍സും 150 വിക്കറ്റും സ്വന്തമാക്കിയ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് റിക്കാർഡ്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാരി സോബേഴ്സിനുശേഷം ടെസ്റ്റിൽ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ താരമായി സ്റ്റോക്സ്. 63 ടെസ്റ്റിൽ നിന്നാണ് സോബേഴ്സ് ഈ നേട്ടം സ്വന്തം സ്വന്തമാക്കിയത്. 64 ടെസ്റ്റിൽ നിന്നാണ് സ്റ്റോക്സിന്റെ നേട്ടം. വിൻഡീസിന്റെ അൽസാരി ജോസഫ് ആയിരുന്നു സ്റ്റോക്സിന്റെ 150-ാം ഇര. 69 ടെസ്റ്റിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ മുൻ താരം ഇയാൻ ബോതവും ദക്ഷിണാഫ്രിക്കയുടെ മുൻ താരം ജാക് കാലിസുമാണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവ്, ന്യൂസിലൻഡ് മുൻ താരം ഡാനിയേൽ വെട്ടോറി എന്നിവരും ഈ നേട്ടം കരസ്ഥമാക്കിയവരാണ്.
നിലവിൽ 71 റണ്‍സിന്റെ ലീഡ് ആണ് ഇംഗ്ലണ്ടിനുള്ളത്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 204നു പുറത്താക്കിയ വിൻഡീസ് 318 റണ്‍സ് എടുത്തു.
വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സിൽ ഷെയ്ൻ ഡൗറിച്ചും (61) ബ്രാത്വൈറ്റും (65) അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 49 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. ജയിംസ് ആൻഡേഴ്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനായി ഓപ്പണർ ഡോം സിബ്ലി (50), സാക് ക്രൗലി (50 നോട്ടൗട്ട്), റോറി ബേണ്‍സ് (42) എന്നിവർ മികവ് തെളിയിച്ചു. ക്രൗലിക്കൊപ്പം ബെൻ സ്റ്റോക്സ് (10 നോട്ടൗട്ട്) ക്രീസിലുണ്ട്.
റിക്കാർഡ് ബെൻ
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 4000 റണ്‍സും 150 വിക്കറ്റും സ്വന്തമാക്കിയ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് റിക്കാർഡ്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാരി സോബേഴ്സിനുശേഷം ടെസ്റ്റിൽ ഈ നേട്ടം അതിവേഗം കൈവരിക്കുന്ന രണ്ടാമത്തെ താരമായി സ്റ്റോക്സ്. 63 ടെസ്റ്റിൽ നിന്നാണ് സോബേഴ്സ് ഈ നേട്ടം സ്വന്തം സ്വന്തമാക്കിയത്. 64 ടെസ്റ്റിൽ നിന്നാണ് സ്റ്റോക്സിന്റെ നേട്ടം. വിൻഡീസിന്റെ അൽസാരി ജോസഫ് ആയിരുന്നു സ്റ്റോക്സിന്റെ 150-ാം ഇര. 69 ടെസ്റ്റിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ മുൻ താരം ഇയാൻ ബോതവും ദക്ഷിണാഫ്രിക്കയുടെ മുൻ താരം ജാക് കാലിസുമാണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവ്, ന്യൂസിലൻഡ് മുൻ താരം ഡാനിയേൽ വെട്ടോറി എന്നിവരും ഈ നേട്ടം കരസ്ഥമാക്കിയവരാണ്.