ലാറ്റിനമേരിക്ക... കാൽപ്പന്തുകളത്തിൽ കവിത രചിച്ച നാടുകളുടെ വൻകര. റൊസാരിയോ, റിയോ, മിനാസ്, മോണ്ടിവിഡിയോ തുടങ്ങിയ നാടുകളിൽനിന്നെല്ലാം കാലിൽ കോർത്ത പന്തുമായി ലോകം കീഴടക്കിയവർ ഏറെ. ലാറ്റിനമേരിക്കയിലെ വന്പന്മാരിൽ പ്രമുഖരായ കാനറികളുടെ ശിരസിൽ അഞ്ച് ലോക കിരീടങ്ങളുണ്ടെങ്കിലും തീർത്താൽ തീരാത്ത ഒരു ദുഃഖം ബാക്കിയുണ്ട്, സ്വന്തം നാട്ടുകാരുടെ മുന്നിൽ ഒരു ലോകകപ്പ് ഫുട്ബോൾ കിരീടം. 1950ലെ മാരക്കാന ദുരന്തത്തിനുശേഷം 2014ൽ വീണ്ടും ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ ബ്രസീൽ ആ സ്വപ്നസാഫല്യം പ്രതീക്ഷിച്ചു. എന്നാൽ, കാത്തിരുന്നത് മറ്റൊരു ദുരന്തം...
2014 ഫിഫ ലോകകപ്പ് ഫുട്ബോളിൽ മഞ്ഞക്കടലിരന്പം നിലപ്പിച്ച ജർമൻ പടയോട്ടത്തിന് ഇന്ന് ആറാം ഓർമദിനം. ബെലൊ ഹൊറിസോണ്ടയിലെ മിനെയ്റൊ സ്റ്റേഡിയത്തിൽ ജൂലൈ എട്ടിന് നടന്ന സെമിയിൽ ബ്രസീലിനെ ഛിന്നഭിന്നമാക്കി ജർമൻ സംഘം സംഹാരതാണ്ഡവമാടി. ഒന്നിലോ രണ്ടിലോ മൂന്നിലോ ജർമനിയുടെ ഗോൾദാഹം അടങ്ങിയില്ല... ഏഴു ഗോളാണ് കാനറികളുടെ ഇടനെഞ്ചിലൂടെ ഇരുന്പാണി കണക്ക് ജർമനി അടിച്ചുകയറ്റിയത്. ബ്രസീൽ എന്ന രാജ്യവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള അവരുടെ ആരാധകരും ആ പ്രഹരത്തിൽ തണുത്തുറഞ്ഞു. ബ്രസീൽ -0, ജർമനി -7 എന്ന സ്കോർ മത്സരത്തിന്റെ 89 മിനിറ്റുവരെ കണ്ടിരിക്കേണ്ടിവന്ന ആരാധകരുടെ കണ്ണീരിനു രക്തത്തിന്റെ ചുവപ്പുണ്ടായിരുന്നു. ഒടുവിൽ 90-ാം മിനിറ്റിൽ ഓസ്കാറിലൂടെ ഒരു ഗോൾ മടക്കി 7-1ന്റെ പരാജയത്തോടെ ബ്രസീൽ കളംവിട്ടു.
തോമസ് മ്യൂളർ (11), മിറോസ്ലാവ് ക്ലോസെ (23), ടോണി ക്രൂസ് (24, 26), സമി ഖേദീര (29), ആന്ദ്രേ ഷ്റൂൾ (69, 79) എന്നിവരായിരുന്നു ജർമനിയുടെ ഗോൾവേട്ടക്കാർ. ക്വാർട്ടറിൽ പരിക്കേറ്റ് പുറത്തായ നെയ്മറിന്റെ അഭാവത്തിൽ ജർമനിയുടെ റൈഡിനെതിരേ പിടിച്ചുനിൽക്കാൻ ബ്രസീലിനായില്ല. 1920നു ശേഷം ബ്രസീൽ നേരിടുന്ന ഏറ്റവും ദയനീയ തോൽവിയായിരുന്നു അത്. ജർമനിയുടെ രണ്ടാം ഗോൾ നേടിയ മിറോസ്ലാവ് ക്ലോസെ ചരിത്രത്തിൽ ഇടംപിടിച്ചതും അതേ ദിനം. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് അന്ന് ക്ലോസെ (16 ഗോൾ) സ്വന്തമാക്കി. 15 ഗോൾ വീതം നേടി ക്ലോസെയും ബ്രസീലിന്റെ മുൻ താരം റൊണാൾഡോയും പങ്കിട്ടിരുന്ന റിക്കാർഡാണ് ജർമൻ താരം സ്വന്തം പേരിലേക്ക് ഒതുക്കിയത്. നാല് ലോകകപ്പ് സെമിയിൽ കളിക്കുന്ന ആദ്യതാരമെന്ന റിക്കാർഡ് ക്ലോസെയെ തേടിയെത്തിയതും അന്നായിരുന്നു.
അനീഷ് ആലക്കോട്
2014 ഫിഫ ലോകകപ്പ് ഫുട്ബോളിൽ മഞ്ഞക്കടലിരന്പം നിലപ്പിച്ച ജർമൻ പടയോട്ടത്തിന് ഇന്ന് ആറാം ഓർമദിനം. ബെലൊ ഹൊറിസോണ്ടയിലെ മിനെയ്റൊ സ്റ്റേഡിയത്തിൽ ജൂലൈ എട്ടിന് നടന്ന സെമിയിൽ ബ്രസീലിനെ ഛിന്നഭിന്നമാക്കി ജർമൻ സംഘം സംഹാരതാണ്ഡവമാടി. ഒന്നിലോ രണ്ടിലോ മൂന്നിലോ ജർമനിയുടെ ഗോൾദാഹം അടങ്ങിയില്ല... ഏഴു ഗോളാണ് കാനറികളുടെ ഇടനെഞ്ചിലൂടെ ഇരുന്പാണി കണക്ക് ജർമനി അടിച്ചുകയറ്റിയത്. ബ്രസീൽ എന്ന രാജ്യവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള അവരുടെ ആരാധകരും ആ പ്രഹരത്തിൽ തണുത്തുറഞ്ഞു. ബ്രസീൽ -0, ജർമനി -7 എന്ന സ്കോർ മത്സരത്തിന്റെ 89 മിനിറ്റുവരെ കണ്ടിരിക്കേണ്ടിവന്ന ആരാധകരുടെ കണ്ണീരിനു രക്തത്തിന്റെ ചുവപ്പുണ്ടായിരുന്നു. ഒടുവിൽ 90-ാം മിനിറ്റിൽ ഓസ്കാറിലൂടെ ഒരു ഗോൾ മടക്കി 7-1ന്റെ പരാജയത്തോടെ ബ്രസീൽ കളംവിട്ടു.
തോമസ് മ്യൂളർ (11), മിറോസ്ലാവ് ക്ലോസെ (23), ടോണി ക്രൂസ് (24, 26), സമി ഖേദീര (29), ആന്ദ്രേ ഷ്റൂൾ (69, 79) എന്നിവരായിരുന്നു ജർമനിയുടെ ഗോൾവേട്ടക്കാർ. ക്വാർട്ടറിൽ പരിക്കേറ്റ് പുറത്തായ നെയ്മറിന്റെ അഭാവത്തിൽ ജർമനിയുടെ റൈഡിനെതിരേ പിടിച്ചുനിൽക്കാൻ ബ്രസീലിനായില്ല. 1920നു ശേഷം ബ്രസീൽ നേരിടുന്ന ഏറ്റവും ദയനീയ തോൽവിയായിരുന്നു അത്. ജർമനിയുടെ രണ്ടാം ഗോൾ നേടിയ മിറോസ്ലാവ് ക്ലോസെ ചരിത്രത്തിൽ ഇടംപിടിച്ചതും അതേ ദിനം. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് അന്ന് ക്ലോസെ (16 ഗോൾ) സ്വന്തമാക്കി. 15 ഗോൾ വീതം നേടി ക്ലോസെയും ബ്രസീലിന്റെ മുൻ താരം റൊണാൾഡോയും പങ്കിട്ടിരുന്ന റിക്കാർഡാണ് ജർമൻ താരം സ്വന്തം പേരിലേക്ക് ഒതുക്കിയത്. നാല് ലോകകപ്പ് സെമിയിൽ കളിക്കുന്ന ആദ്യതാരമെന്ന റിക്കാർഡ് ക്ലോസെയെ തേടിയെത്തിയതും അന്നായിരുന്നു.
അനീഷ് ആലക്കോട്