തലക്കെട്ടിൽ കുറ്റാരോപണം നടത്താൻവരട്ടെ, ബ്രിട്ടൻ ആതിഥേയത്വം വഹിക്കുന്ന ഏക ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റാണ് വിംബിൾഡണ്‍ എന്നതു യാഥാർഥ്യംതന്നെ. എന്നാൽ, പുരുഷ സിംഗിൾസിൽ ആ കിരീടം ബ്രിട്ടനു പുറത്തേക്കു പോകുന്നതല്ലേ പതിവ്. അതെ, എന്നുതന്നെയാണ് ഉത്തരം. എന്നാൽ, ആ പതിവിന് 2013 ജൂലൈ ഏഴിന് ബ്രിട്ടന്റെ ആൻഡി മുറെ വിരാമമിട്ടു. സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ ഫൈനലിൽ 6-4, 7-5, 6-4നു കീഴടക്കിയായിരുന്നു മുറെയുടെ കിരീട ധാരണം. അതോടെ 76 വർഷം നീണ്ട ബ്രിട്ടന്റെ വിംബിൾഡണ്‍ പുരുഷ സിംഗിൾസ് കിരീട ദൗർലഭ്യതയ്ക്ക് അവസാനമായി. അങ്ങനെ വിംബിൾഡണ്‍ വീണ്ടും ബ്രിട്ടനിൽ തന്പടിച്ചു.
വിംബിൾഡണ്‍, അഥവാ ദ ചാന്പ്യൻഷിപ്പ് വിംബിൾഡണ്‍... ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ പുൽത്തകിടിയിൽ നടക്കുന്ന പ്രെസ്റ്റീജിയസ് ടെന്നീസ് പോരാട്ടം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് മാമാങ്കത്തിന്റെ പിറവി 1877ൽ. പുൽ കോർട്ടിൽ നടക്കുന്ന ഏക ഗ്രാൻസ്ലാം ടൂർണമെന്റും ഇതുതന്നെ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ബ്രിട്ടീഷ് താരം വിംബിൾഡണ്‍ സ്വന്തമാക്കുന്നതിനായുള്ള ഇംഗ്ലീഷുകാരുടെ സ്വപ്നം സഫലമാകാൻ 76 വർഷത്തെ കാത്തിരിപ്പുവേണ്ടിവന്നു. മുറെയ്ക്കു മുന്‍പ് 1936ൽ ഫ്രെഡ് പെറിയാണ് അവസാനമായി വിംബിൾഡണ്‍ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട ബ്രിട്ടീഷുകാരൻ. എട്ട് ഗ്രാൻസ്ലാമും രണ്ട് പ്രൊ സ്ലാം കിരീടങ്ങളും നേടിയ പെറി അക്കാലത്ത് ലോക ഒന്നാം നന്പറായിരുന്നു. ഫ്രെഡറിക് ജോണ്‍ പെറി എന്ന ഫ്രെഡ് പെറി 1934, 35, 36 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ വിംബിൾഡണ്‍ സിംഗിൾസ് കിരീടം കരസ്ഥമാക്കിയിരുന്നു എന്നതും ചരിത്രം.
മുറെയുടെ കിരീടധാരണത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു. 1896ൽ ഹാരോൾഡ് മഹോണിക്കുശേഷം വിംബിൾഡണ്‍ സ്വന്തമാക്കുന്ന സ്കോട്ടിഷുകാരനുമായിരുന്നു മുറെ. 2016ൽ മുറെ വീണ്ടും വിംബിൾഡണ്‍ കിരീടം സ്വന്തമാക്കി. അന്ന് ഫൈനലിൽ കീഴടക്കിയത് കാനഡയുടെ മിലോസ് റോണിക്കിനെ. സ്കോർ: 6-4, 7-6 (7-3), 7-6 (7-2). ഫ്രെഡ് പെറിക്കുശേഷം വിംബിൾഡണ്‍ പുരുഷ സിംഗിൾസ് കിരീടത്തിൽ ഒന്നിലധികം തവണ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ് താരവുമായി മുറെ. അതോടെ ബ്രിട്ടീഷ് താരങ്ങൾ വിംബിൾഡണ്‍ സ്വന്തമാക്കിയത് ചരിത്രത്തിൽ 37-ാം തവണ, മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ. ലോക ഒന്നാം നന്പർ താരമായിരുന്ന മുറെ 2012 യുഎസ് ഓപ്പണ്‍ കിരീടത്തിലൂടെയാണ് ഗ്രാൻസ്ലാം വിജയം തുടങ്ങിയത്. യുഎസ് ഓപ്പണ്‍ ജേതാവായതോടെ 1977നുശേഷം ഗ്രാൻസ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമായിരുന്നു. മൂന്ന് ഗ്രാൻസ്ലാം അടക്കം 46 കിരീടങ്ങൾ മുറെ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
വിംബിൾഡണ്‍, അഥവാ ദ ചാന്പ്യൻഷിപ്പ് വിംബിൾഡണ്‍... ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ പുൽത്തകിടിയിൽ നടക്കുന്ന പ്രെസ്റ്റീജിയസ് ടെന്നീസ് പോരാട്ടം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് മാമാങ്കത്തിന്റെ പിറവി 1877ൽ. പുൽ കോർട്ടിൽ നടക്കുന്ന ഏക ഗ്രാൻസ്ലാം ടൂർണമെന്റും ഇതുതന്നെ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ബ്രിട്ടീഷ് താരം വിംബിൾഡണ്‍ സ്വന്തമാക്കുന്നതിനായുള്ള ഇംഗ്ലീഷുകാരുടെ സ്വപ്നം സഫലമാകാൻ 76 വർഷത്തെ കാത്തിരിപ്പുവേണ്ടിവന്നു. മുറെയ്ക്കു മുന്‍പ് 1936ൽ ഫ്രെഡ് പെറിയാണ് അവസാനമായി വിംബിൾഡണ്‍ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട ബ്രിട്ടീഷുകാരൻ. എട്ട് ഗ്രാൻസ്ലാമും രണ്ട് പ്രൊ സ്ലാം കിരീടങ്ങളും നേടിയ പെറി അക്കാലത്ത് ലോക ഒന്നാം നന്പറായിരുന്നു. ഫ്രെഡറിക് ജോണ്‍ പെറി എന്ന ഫ്രെഡ് പെറി 1934, 35, 36 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ വിംബിൾഡണ്‍ സിംഗിൾസ് കിരീടം കരസ്ഥമാക്കിയിരുന്നു എന്നതും ചരിത്രം.
മുറെയുടെ കിരീടധാരണത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു. 1896ൽ ഹാരോൾഡ് മഹോണിക്കുശേഷം വിംബിൾഡണ്‍ സ്വന്തമാക്കുന്ന സ്കോട്ടിഷുകാരനുമായിരുന്നു മുറെ. 2016ൽ മുറെ വീണ്ടും വിംബിൾഡണ്‍ കിരീടം സ്വന്തമാക്കി. അന്ന് ഫൈനലിൽ കീഴടക്കിയത് കാനഡയുടെ മിലോസ് റോണിക്കിനെ. സ്കോർ: 6-4, 7-6 (7-3), 7-6 (7-2). ഫ്രെഡ് പെറിക്കുശേഷം വിംബിൾഡണ്‍ പുരുഷ സിംഗിൾസ് കിരീടത്തിൽ ഒന്നിലധികം തവണ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ് താരവുമായി മുറെ. അതോടെ ബ്രിട്ടീഷ് താരങ്ങൾ വിംബിൾഡണ്‍ സ്വന്തമാക്കിയത് ചരിത്രത്തിൽ 37-ാം തവണ, മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ. ലോക ഒന്നാം നന്പർ താരമായിരുന്ന മുറെ 2012 യുഎസ് ഓപ്പണ്‍ കിരീടത്തിലൂടെയാണ് ഗ്രാൻസ്ലാം വിജയം തുടങ്ങിയത്. യുഎസ് ഓപ്പണ്‍ ജേതാവായതോടെ 1977നുശേഷം ഗ്രാൻസ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമായിരുന്നു. മൂന്ന് ഗ്രാൻസ്ലാം അടക്കം 46 കിരീടങ്ങൾ മുറെ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.