തിരുവനന്തപുരം: കോവളം ബീച്ചിന് അഭിമുഖമായിരിക്കുന്ന വസതിയിലിരുന്ന് ആർത്തലച്ചു വരുന്ന തിരമാലകൾ കാണുന്പോൾ 86 വയസുകാരനായ ടി.ജെ. മാത്യു എന്ന ഫുട്ബോൾ കന്പക്കാരന്റെ മനസ് ഒരു യുവ ഫുടബോൾ പ്ലെയറിന്റേതായി മാറും. ടി.ജെ. മാത്യു എന്ന പ്രവാസി മലയാളിയുടെ കരുതലിൽ കോവളം എഫ്സി എന്ന തീരദേശ ഫുട്ബോൾ ക്ലബ് തനി പ്രഫഷണലിസത്തിലേക്ക് കുതിക്കുകയാണ്. ഇന്ത്യൻ ആർമിയുടെ പഴയ താരവും പ്രവാസിയുമായ ഈ എൺപത്താറുകാരൻ ഇന്ന് തീരദേശ ഫുട്ബോളിന്റെ അമരക്കാരനാവുന്നത് യാദൃഛികം. ടി.ജെ. മാത്യു കോവളം എഫ്സിയുടെ പ്രസിഡന്റ് ആയതിനുശേഷം ക്ലബ്ബിന്റെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതായി മുഖ്യ പരിശീലകനും മുൻ ദേശീയ താരവുമായ എബിൻ റോസ് സാക്ഷ്യപ്പെടുത്തുന്നു. കോവളം എഫ്സിയെക്കുറിച്ച് തന്റെ കാഴ്ചപ്പാട് ടി.ജെ. മാത്യു വെളിപ്പെടുത്തുന്നു...
കോവളം എഫ്സിയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്?
ഏറ്റവും വലിയ ആഗ്രഹം അന്താരാഷ്ട്ര മികവുകൾ നിലനിർത്താൻ ഉതകുന്ന തരത്തിലുള്ള ഒരു ഇന്റർനാഷണൽ ഫുട്ബോൾ സ്കൂൾ എന്നതാണ്. അതിലൂടെ നിരവധി മലയാളി താരങ്ങൾക്ക് മികവാർന്ന പരിശീലനം ലഭ്യമാക്കാനാണ് ആഗ്രഹിക്കുന്നത്.
അന്താരാഷ്ട്ര പരിശീലനത്തിനായി നിലവിൽ ഉണ്ടാക്കിയിട്ടുള്ള ക്രമീകരണങ്ങൾ എന്തെല്ലാമാണ്?
കോവളം എഫ്സിക്ക് ഏറെ അഭിമാനിക്കാവുന്ന ചില അന്താരാഷ്ട്ര പരിശീലന പദ്ധതികളുമായി ക്ലബ് മുന്നോട്ടു പോവുകയാണ്. ഇതിലൊന്നാണ് ആഴ്സണൽ ഫുട്ബോൾ ക്ലബ്ബുമായുള്ള സഹകരണം. ആഴ്സണൽ ക്ലബ്ബിൽനിന്നു വർഷത്തിൽ ആറു മാസം വീതം കോവളം എഫ്സിക്ക് പരിശീലകരെ വിട്ടുനല്‍കുന്ന സ്കീമാണിത്. മികവാർന്ന അന്താരാഷ്ട്ര പരിശീലനം ലഭ്യമാക്കുന്നതിനുള്ള പ്രഥമ ചുവടുവയ്പ്പാണിത്. കലിഫോർണിയ ഫുട്ബോൾ അക്കാദമിയുമായി ചേർന്നും അന്താരാഷ്ട്ര പരിശീലന പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്. അതിന്റെ പ്രാഥമിക നടപടികൾ പൂർത്തിയായി കഴിഞ്ഞു.
നിലവിൽ കോവളം എഫ്സിയുടെ പ്രവർത്തനങ്ങൾ?
14 വയസിൽ താഴെയുള്ള കുട്ടികളെ പരിശീലിപ്പിച്ച് അവരെ മികവിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കോവളം എഫ്സിക്ക് സ്വന്തമായി ഹോസ്റ്റൽ സംവിധാനവും ഒരുങ്ങി. സംസ്ഥാനത്തുതന്നെ ഒരു ഫുട്ബോൾ ക്ലബ്ബിനു സ്വന്തമായി ഹോസ്റ്റൽ എന്നത് അപൂർവമാണെന്നു തോന്നുന്നു.
ഇന്റർനാഷണൽ സ്റ്റേഡിയം എന്ന ആഗ്രഹം?
അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്റ്റേഡിയം എന്ന ആശയമാണ് മനസിലുള്ളത്. സ്റ്റേഡിയം തിരുവനന്തപുരത്തുതന്നെ സ്ഥാപിക്കണമെന്ന അഭിപ്രായമാണ് ഡോ. ശശി തരൂർ എംപി ഉൾപ്പെടെയുള്ളവർക്കുള്ളത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചില സ്ഥലങ്ങൾ കണ്ടു. കൂടാതെ തമിഴ്നാടിന്റെ അതിർത്തിയോടു ചേർന്നുള്ള സ്ഥലങ്ങളും സ്റ്റേഡിയം നിർമാണത്തിനായി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സ്ഥലം ലഭ്യമായാൽ അവിടെത്തന്നെ മികവാർന്ന അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും.
കുടുംബം?
സ്വദേശം തുന്പമണ്‍. ഇപ്പോൾ കോവളത്ത് വീടുവാങ്ങി താമസിക്കുന്നു. അമേരിക്കൻ വനിതയായ സാലിയാണ് ഭാര്യ. എട്ടു മക്കൾ. മക്കളെല്ലാവരും അമേരിക്കയിൽ സ്ഥിരതാമസം. ഫുട്ബോൾ കന്പം മൂലം താനും ഭാര്യ സാലിയും കോവളം എഫ്സിയോടൊപ്പം. കോവളം എഫ്സിയുടെ വളർച്ച, അതാണ് ലക്ഷ്യം. ക്ലബ്ബിന്റെ മറ്റെല്ലാ ചുമതലക്കാരും സഹായവുമായി രംഗത്തുള്ളപ്പോൾ കോവളം എഫ്സി കുതിപ്പു തുടരുമെന്നാണ് ഈ എൺപത്താറുകാരന്റെ ആവേശത്തോടെയുള്ള പ്രതികരണം.
തോമസ് വർഗീസ്
കോവളം എഫ്സിയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്?
ഏറ്റവും വലിയ ആഗ്രഹം അന്താരാഷ്ട്ര മികവുകൾ നിലനിർത്താൻ ഉതകുന്ന തരത്തിലുള്ള ഒരു ഇന്റർനാഷണൽ ഫുട്ബോൾ സ്കൂൾ എന്നതാണ്. അതിലൂടെ നിരവധി മലയാളി താരങ്ങൾക്ക് മികവാർന്ന പരിശീലനം ലഭ്യമാക്കാനാണ് ആഗ്രഹിക്കുന്നത്.
അന്താരാഷ്ട്ര പരിശീലനത്തിനായി നിലവിൽ ഉണ്ടാക്കിയിട്ടുള്ള ക്രമീകരണങ്ങൾ എന്തെല്ലാമാണ്?
കോവളം എഫ്സിക്ക് ഏറെ അഭിമാനിക്കാവുന്ന ചില അന്താരാഷ്ട്ര പരിശീലന പദ്ധതികളുമായി ക്ലബ് മുന്നോട്ടു പോവുകയാണ്. ഇതിലൊന്നാണ് ആഴ്സണൽ ഫുട്ബോൾ ക്ലബ്ബുമായുള്ള സഹകരണം. ആഴ്സണൽ ക്ലബ്ബിൽനിന്നു വർഷത്തിൽ ആറു മാസം വീതം കോവളം എഫ്സിക്ക് പരിശീലകരെ വിട്ടുനല്‍കുന്ന സ്കീമാണിത്. മികവാർന്ന അന്താരാഷ്ട്ര പരിശീലനം ലഭ്യമാക്കുന്നതിനുള്ള പ്രഥമ ചുവടുവയ്പ്പാണിത്. കലിഫോർണിയ ഫുട്ബോൾ അക്കാദമിയുമായി ചേർന്നും അന്താരാഷ്ട്ര പരിശീലന പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്. അതിന്റെ പ്രാഥമിക നടപടികൾ പൂർത്തിയായി കഴിഞ്ഞു.
നിലവിൽ കോവളം എഫ്സിയുടെ പ്രവർത്തനങ്ങൾ?
14 വയസിൽ താഴെയുള്ള കുട്ടികളെ പരിശീലിപ്പിച്ച് അവരെ മികവിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കോവളം എഫ്സിക്ക് സ്വന്തമായി ഹോസ്റ്റൽ സംവിധാനവും ഒരുങ്ങി. സംസ്ഥാനത്തുതന്നെ ഒരു ഫുട്ബോൾ ക്ലബ്ബിനു സ്വന്തമായി ഹോസ്റ്റൽ എന്നത് അപൂർവമാണെന്നു തോന്നുന്നു.
ഇന്റർനാഷണൽ സ്റ്റേഡിയം എന്ന ആഗ്രഹം?
അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്റ്റേഡിയം എന്ന ആശയമാണ് മനസിലുള്ളത്. സ്റ്റേഡിയം തിരുവനന്തപുരത്തുതന്നെ സ്ഥാപിക്കണമെന്ന അഭിപ്രായമാണ് ഡോ. ശശി തരൂർ എംപി ഉൾപ്പെടെയുള്ളവർക്കുള്ളത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചില സ്ഥലങ്ങൾ കണ്ടു. കൂടാതെ തമിഴ്നാടിന്റെ അതിർത്തിയോടു ചേർന്നുള്ള സ്ഥലങ്ങളും സ്റ്റേഡിയം നിർമാണത്തിനായി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് സ്ഥലം ലഭ്യമായാൽ അവിടെത്തന്നെ മികവാർന്ന അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും.
കുടുംബം?
സ്വദേശം തുന്പമണ്‍. ഇപ്പോൾ കോവളത്ത് വീടുവാങ്ങി താമസിക്കുന്നു. അമേരിക്കൻ വനിതയായ സാലിയാണ് ഭാര്യ. എട്ടു മക്കൾ. മക്കളെല്ലാവരും അമേരിക്കയിൽ സ്ഥിരതാമസം. ഫുട്ബോൾ കന്പം മൂലം താനും ഭാര്യ സാലിയും കോവളം എഫ്സിയോടൊപ്പം. കോവളം എഫ്സിയുടെ വളർച്ച, അതാണ് ലക്ഷ്യം. ക്ലബ്ബിന്റെ മറ്റെല്ലാ ചുമതലക്കാരും സഹായവുമായി രംഗത്തുള്ളപ്പോൾ കോവളം എഫ്സി കുതിപ്പു തുടരുമെന്നാണ് ഈ എൺപത്താറുകാരന്റെ ആവേശത്തോടെയുള്ള പ്രതികരണം.
തോമസ് വർഗീസ്