ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര പരിശീലകർക്ക് നിലവിലുള്ളതിൽകൂടുതൽ പ്രതിഫലം നൽകാൻ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. നിലവിൽ ഇന്ത്യൻ പരിശീലകർക്ക് പരമാവധി രണ്ടുലക്ഷം രൂപയായിരുന്നു പ്രതിഫലം. ഈ നിബന്ധന സ്പോർട്സ് മന്ത്രാലയം നീക്കം ചെയ്തു. മുൻ കായിക താരങ്ങൾ അടക്കം ഹൈ പെർഫോമെൻസ് ട്രെയിനേഴ്സ് ആകാനും അത്ലറ്റുകൾക്ക് മികച്ച പരിശീലനം സിദ്ധിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
വിദേശ പരിശീലകരുമായുള്ള കരാർ അടുത്ത വർഷം സെപ്റ്റംബർ 30വരെ നീട്ടാൻ കായിക മന്ത്രാലയം വ്യാഴാഴ്ച തീരുമാനിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ പരിശീലകരുടെ കാര്യത്തിലെ പുതിയ നീക്കം.
വിദേശ പരിശീലകരുമായുള്ള കരാർ അടുത്ത വർഷം സെപ്റ്റംബർ 30വരെ നീട്ടാൻ കായിക മന്ത്രാലയം വ്യാഴാഴ്ച തീരുമാനിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ പരിശീലകരുടെ കാര്യത്തിലെ പുതിയ നീക്കം.