ഓരോ പന്തും തലങ്ങും വിലങ്ങും പായിക്കുക... അതിർത്തി നിർണയിക്കുന്ന പരസ്യബോർഡുകളിൽ ചുംബിച്ചും അതിനു മുകളിലൂടെ കാണികൾക്കിടയിലും ചെന്നു വിശ്രമിക്കാൻ പന്തിനോട് ബാറ്റുകൊണ്ട് ആജ്ഞാപിക്കുക... റണ്ണൊഴുക്കിൽ ബൗളറുടെ കണ്ണീരുണ്ടെങ്കിലും കാണികളുടെ നിർത്താതെയുള്ള ആഘോഷം, അതാണ് ട്വന്റി-20 എന്ന കുട്ടിക്രിക്കറ്റിന്റെ സ്ഥായീഭാവം. ആരോണ്‍ ഫിഞ്ച് എന്ന ഓസീസ് താരം രാജ്യാന്തര കുട്ടിക്രിക്കറ്റിൽ സ്ഫോടനം സൃഷ്ടിച്ചത് 2018 ജൂലൈ മൂന്നിന്. ഫിഞ്ചിന്റെ ബാറ്റിൽനിന്ന് ഇടവിടാതെ പന്ത് വേലിക്കെട്ട് ഭേദിച്ചപ്പോൾ പിറന്നത് ട്വന്റി-20 രാജ്യാന്തര ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡ്.
സിംബാബ്വെ തലസ്ഥാനമായ ഹരാരെയിലെ ഹരാരെ സ്പോർട്സ് ക്ലബ് മൈതാനം. പാക്കിസ്ഥാൻ, സിംബാബ്വെ, ഓസ്ട്രേലിയ എന്നിവ അണിനിരക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരന്പരയിലെ മൂന്നാം മത്സരം. ഓസ്ട്രേലിയയും സിംബാബ്വെയും നേർക്കുനേർ. ടോസ് ജയിച്ച സിംബാബ്വെ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചു. ഫിഞ്ചും ഡിആർക്കി ഷോർട്ടും ഓപ്പണിംഗിനായി ക്രീസിൽ. ആദ്യ ഓവറിൽ സംയമനം പാലിച്ച ഫിഞ്ച് രണ്ടാം ഓവറിന്റെ നാലാം പന്തിൽ കവറിലൂടെ ബൗണ്ടറി നേടി. റിക്കാർഡിലേക്കുള്ള ഫിഞ്ചിന്റെ ആദ്യചുവടായിരുന്നു അത്. മൂന്നാം ഓവറിന്റെ ആദ്യ മൂന്ന് പന്തുകളും വേലിക്കെട്ടിലെ പരസ്യ വാചകങ്ങളിൽ ചെന്നിടിച്ചു വിശ്രമിച്ചതോടെ ഫിഞ്ച് തന്റെ മനസിലിരിപ്പ് വ്യക്തമാക്കി. ഷോർട്ടും മിന്നും ഷോട്ടുമായി ഫിഞ്ചിനൊപ്പം ചേർന്നു. നേരിട്ട 22-ാം പന്ത് ഗാലറിയിലേക്ക് നിലംതൊടാതെ പായിച്ച് ഫിഞ്ച് അർധസെഞ്ചുറി തികച്ചു, 50-ാം പന്തിൽ സിംഗിളിലൂടെ സെഞ്ചുറിയും.
19.4-ാം പന്തിൽ ഹിറ്റ് വിക്കറ്റായി ഫിഞ്ച് പുറത്താകുന്പോൾ അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പിറന്നത് 16 ഫോറും 10 സിക്സും അലങ്കരിച്ച 172 റണ്‍സ്! 76 പന്തിൽനിന്ന് 226.31 സ്ട്രൈക്ക് റേറ്റോടെയായിരുന്നു അത്. രാജ്യാന്തര ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി ഇന്നും അതു നിലനിൽക്കുന്നു. ഷോർട്ടും (42 പന്തിൽ 46) ഫിഞ്ചും ചേർന്ന് 19.2 ഓവറിൽ നേടിയ 223 റണ്‍സും റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. രാജ്യാന്തര ട്വന്റി-20യിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു അത്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ 75.1 ശതമാനം റണ്‍സും ഫിഞ്ചിന്റെ മാത്രം സംഭാവനയായിരുന്നു, ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സംഭാവന.
2013 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി വിൻഡീസ് താരം ക്രിസ് ഗെയ്ൽ 66 പന്തിൽ നേടിയ 175 നോട്ടൗട്ട് ആണ് ട്വന്റി-20 ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോർ. 2016 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സിന്റെ വിരാട് കോഹ്ലിയും എബി ഡിവില്യേഴ്സും ചേർന്നു നേടിയ 229 റണ്‍സ് ആണ് ട്വന്റി-20യിലെ ഉയർന്ന കൂട്ടുകെട്ട്.
അനീഷ് ആലക്കോട്
സിംബാബ്വെ തലസ്ഥാനമായ ഹരാരെയിലെ ഹരാരെ സ്പോർട്സ് ക്ലബ് മൈതാനം. പാക്കിസ്ഥാൻ, സിംബാബ്വെ, ഓസ്ട്രേലിയ എന്നിവ അണിനിരക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരന്പരയിലെ മൂന്നാം മത്സരം. ഓസ്ട്രേലിയയും സിംബാബ്വെയും നേർക്കുനേർ. ടോസ് ജയിച്ച സിംബാബ്വെ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചു. ഫിഞ്ചും ഡിആർക്കി ഷോർട്ടും ഓപ്പണിംഗിനായി ക്രീസിൽ. ആദ്യ ഓവറിൽ സംയമനം പാലിച്ച ഫിഞ്ച് രണ്ടാം ഓവറിന്റെ നാലാം പന്തിൽ കവറിലൂടെ ബൗണ്ടറി നേടി. റിക്കാർഡിലേക്കുള്ള ഫിഞ്ചിന്റെ ആദ്യചുവടായിരുന്നു അത്. മൂന്നാം ഓവറിന്റെ ആദ്യ മൂന്ന് പന്തുകളും വേലിക്കെട്ടിലെ പരസ്യ വാചകങ്ങളിൽ ചെന്നിടിച്ചു വിശ്രമിച്ചതോടെ ഫിഞ്ച് തന്റെ മനസിലിരിപ്പ് വ്യക്തമാക്കി. ഷോർട്ടും മിന്നും ഷോട്ടുമായി ഫിഞ്ചിനൊപ്പം ചേർന്നു. നേരിട്ട 22-ാം പന്ത് ഗാലറിയിലേക്ക് നിലംതൊടാതെ പായിച്ച് ഫിഞ്ച് അർധസെഞ്ചുറി തികച്ചു, 50-ാം പന്തിൽ സിംഗിളിലൂടെ സെഞ്ചുറിയും.
19.4-ാം പന്തിൽ ഹിറ്റ് വിക്കറ്റായി ഫിഞ്ച് പുറത്താകുന്പോൾ അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പിറന്നത് 16 ഫോറും 10 സിക്സും അലങ്കരിച്ച 172 റണ്‍സ്! 76 പന്തിൽനിന്ന് 226.31 സ്ട്രൈക്ക് റേറ്റോടെയായിരുന്നു അത്. രാജ്യാന്തര ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി ഇന്നും അതു നിലനിൽക്കുന്നു. ഷോർട്ടും (42 പന്തിൽ 46) ഫിഞ്ചും ചേർന്ന് 19.2 ഓവറിൽ നേടിയ 223 റണ്‍സും റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. രാജ്യാന്തര ട്വന്റി-20യിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു അത്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ 75.1 ശതമാനം റണ്‍സും ഫിഞ്ചിന്റെ മാത്രം സംഭാവനയായിരുന്നു, ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന സംഭാവന.
2013 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടി വിൻഡീസ് താരം ക്രിസ് ഗെയ്ൽ 66 പന്തിൽ നേടിയ 175 നോട്ടൗട്ട് ആണ് ട്വന്റി-20 ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോർ. 2016 ഐപിഎലിൽ റോയൽ ചലഞ്ചേഴ്സിന്റെ വിരാട് കോഹ്ലിയും എബി ഡിവില്യേഴ്സും ചേർന്നു നേടിയ 229 റണ്‍സ് ആണ് ട്വന്റി-20യിലെ ഉയർന്ന കൂട്ടുകെട്ട്.
അനീഷ് ആലക്കോട്