മിലാൻ: ലാസിയോയുടെ കിരീടപ്രതീക്ഷയ്ക്ക് അറ്റ്ലാന്റയുടെ തിരിച്ചടി. മുഴുവന്‍ സമയം തീരാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ ഹൊസെ ലൂയിസ് പാലോമിനോയുടെ ഹെഡര്‍ അറ്റ്ലാന്റയ്ക്ക് ലാസിയോയ്ക്കെതിരെ 3-2ന് ജയം നല്കി. രണ്ടു ഗോളിനു പിന്നില്‍നിന്നശേഷമാണ് അറ്റ്ലാന്റയുടെ തിരിച്ചുവരവ്.
ആദ്യ പതിനൊന്നു മിനിറ്റില്‍തന്നെ ലാസിയോ രണ്ടു ഗോളിനു മുന്നിലെത്തി. നാലാം മിനിറ്റില്‍ മാര്ട്ടിന് ഡി റൂണിന്റെ സെല്‍ഫ് ഗോളും 11-ാം മിനിറ്റില്‍ സെര്‍ജെ മിലിന്‍കോവിച്ച് സാവിച്ചിന്റെ ഗോളും ലാസിയോയെ 2-0ന് മുന്നിലെത്തിച്ചു.
പൊരുതിക്കളിച്ച അറ്റ്ലാന്റ ഇടവേളയ്ക്കു പിരിയും മുമ്പ് റോബിന് ഗോസെന്സിലൂടെ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ റസ്ലാന് മലിനോവ്സ്കി അറ്റ്ലാന്റയെ ഒപ്പമെത്തിച്ചു. വിജയഗോളിനായി ശക്തമായി ശ്രമിച്ച അറ്റ്ലാന്റയ്ക്ക് ഒരു സെറ്റ്പീസില്‍നിന്ന് ഇതിനുള്ള അവസരം വരുകയും ചെയ്തു. കോര്‍ണറില്‍നിന്നു ലഭിച്ച പന്ത് പാലോമിനോ ഹെഡറിലൂടെ വലയിലാക്കി അറ്റ്ലാന്റയ്ക്കു ജയം നല്കി.
ഈ തോല്‍വിയോടെ ലാസിയോയ്ക്ക് കിരീടപോരാട്ടത്തില്‍ യുവന്റസുമായുള്ള ദൂരം നാലു പോയിന്റായി ഉയര്‍ന്നു. 27 കളിയില്‍ ലാസിയോയ്ക്ക് 62 പോയിന്റും യുവന്റസിന് 66 പോയിന്റുമാണ്. 54 പോയിന്റുള്ള അറ്റ്ലാന്റ നാലാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ എഡിന് സെക്കോയുടെ ഇരട്ട ഗോള്‍ മികവില്‍ എഎസ് റോമ 2-1ന് സാംപഡോറിയയെ തോല്‍പ്പിച്ചു. പോയിന്റ് നിലയിൽ റോമ അഞ്ചാമതാണ്.
ഇന്റർ സമനില വഴങ്ങി
സീരി എ ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാരായ ഇന്റര്‍ മിലാന് മത്സരത്തിലെ മുഴുവന്‍ പോയിന്റും നേടാനുള്ള അവസരം പാഴാക്കി. മികച്ചൊരു തിരിച്ചുവരവ് നടത്തിയ സസോളോ 89-ാം മിനിറ്റില്‍ വലകുലുക്കി ഇന്ററുമായി 3-3ന്റെ സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ മധ്യനിരതാരം റോബര്‍ട്ടോ ഗള്ളാർഡിനി ഇന്ററിനെ 3-1ന് മുന്നിലെത്തിക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി. വെറും നാലു മീറ്റര്‍ ദൂരത്തിനിന്ന് തുറന്ന വലയിലേക്കു പായിച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടി.
എന്നാല്‍ പൊരുതിക്കളിച്ച സസോളോ 81-ാം മിനിറ്റില്‍ ഡൊമെനികോ ബെരാർഡിയിലൂടെ സമനില പിടിച്ചു. 86-ാം മിനിറ്റില്‍ ബോര്‍ഹ വലേറോ ഇന്ററിനു ലീഡ് നല്‍കിയെങ്കിലും ജിയാന്ജിയകോമോ മഞ്ഞാനിയുടെ ഗോള്‍ മിലാന് ക്ലബ്ബിനെ വിജയം നേടാന്‍ അനുവദിച്ചില്ല.
നാലാം മിനിറ്റില്‍ ഫ്രാന്‍സിസ്കോ കാപുടോ സസോളോയെ മുന്നിലെത്തിച്ചു. 41-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റൊമേലു ലൂക്കാക്കു സമനില പിടിച്ചു.
ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യനോ ബിരാഹി ഇന്ററിനെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടമാക്കിയാണ് ഇന്റര്‍ സമനില വഴങ്ങിയത്. പ്രതിരോധത്തിലെ പിഴവിലാണ് 89-ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നത്.
27 മത്സരങ്ങളില്‍ 58 പോയിന്റുമായി ഇന്റര്‍ മൂന്നാം സ്ഥാനത്താണ്.
ആദ്യ പതിനൊന്നു മിനിറ്റില്‍തന്നെ ലാസിയോ രണ്ടു ഗോളിനു മുന്നിലെത്തി. നാലാം മിനിറ്റില്‍ മാര്ട്ടിന് ഡി റൂണിന്റെ സെല്‍ഫ് ഗോളും 11-ാം മിനിറ്റില്‍ സെര്‍ജെ മിലിന്‍കോവിച്ച് സാവിച്ചിന്റെ ഗോളും ലാസിയോയെ 2-0ന് മുന്നിലെത്തിച്ചു.
പൊരുതിക്കളിച്ച അറ്റ്ലാന്റ ഇടവേളയ്ക്കു പിരിയും മുമ്പ് റോബിന് ഗോസെന്സിലൂടെ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ റസ്ലാന് മലിനോവ്സ്കി അറ്റ്ലാന്റയെ ഒപ്പമെത്തിച്ചു. വിജയഗോളിനായി ശക്തമായി ശ്രമിച്ച അറ്റ്ലാന്റയ്ക്ക് ഒരു സെറ്റ്പീസില്‍നിന്ന് ഇതിനുള്ള അവസരം വരുകയും ചെയ്തു. കോര്‍ണറില്‍നിന്നു ലഭിച്ച പന്ത് പാലോമിനോ ഹെഡറിലൂടെ വലയിലാക്കി അറ്റ്ലാന്റയ്ക്കു ജയം നല്കി.
ഈ തോല്‍വിയോടെ ലാസിയോയ്ക്ക് കിരീടപോരാട്ടത്തില്‍ യുവന്റസുമായുള്ള ദൂരം നാലു പോയിന്റായി ഉയര്‍ന്നു. 27 കളിയില്‍ ലാസിയോയ്ക്ക് 62 പോയിന്റും യുവന്റസിന് 66 പോയിന്റുമാണ്. 54 പോയിന്റുള്ള അറ്റ്ലാന്റ നാലാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ എഡിന് സെക്കോയുടെ ഇരട്ട ഗോള്‍ മികവില്‍ എഎസ് റോമ 2-1ന് സാംപഡോറിയയെ തോല്‍പ്പിച്ചു. പോയിന്റ് നിലയിൽ റോമ അഞ്ചാമതാണ്.
ഇന്റർ സമനില വഴങ്ങി
സീരി എ ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാരായ ഇന്റര്‍ മിലാന് മത്സരത്തിലെ മുഴുവന്‍ പോയിന്റും നേടാനുള്ള അവസരം പാഴാക്കി. മികച്ചൊരു തിരിച്ചുവരവ് നടത്തിയ സസോളോ 89-ാം മിനിറ്റില്‍ വലകുലുക്കി ഇന്ററുമായി 3-3ന്റെ സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ മധ്യനിരതാരം റോബര്‍ട്ടോ ഗള്ളാർഡിനി ഇന്ററിനെ 3-1ന് മുന്നിലെത്തിക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി. വെറും നാലു മീറ്റര്‍ ദൂരത്തിനിന്ന് തുറന്ന വലയിലേക്കു പായിച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടി.
എന്നാല്‍ പൊരുതിക്കളിച്ച സസോളോ 81-ാം മിനിറ്റില്‍ ഡൊമെനികോ ബെരാർഡിയിലൂടെ സമനില പിടിച്ചു. 86-ാം മിനിറ്റില്‍ ബോര്‍ഹ വലേറോ ഇന്ററിനു ലീഡ് നല്‍കിയെങ്കിലും ജിയാന്ജിയകോമോ മഞ്ഞാനിയുടെ ഗോള്‍ മിലാന് ക്ലബ്ബിനെ വിജയം നേടാന്‍ അനുവദിച്ചില്ല.
നാലാം മിനിറ്റില്‍ ഫ്രാന്‍സിസ്കോ കാപുടോ സസോളോയെ മുന്നിലെത്തിച്ചു. 41-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റൊമേലു ലൂക്കാക്കു സമനില പിടിച്ചു.
ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യനോ ബിരാഹി ഇന്ററിനെ മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ നഷ്ടമാക്കിയാണ് ഇന്റര്‍ സമനില വഴങ്ങിയത്. പ്രതിരോധത്തിലെ പിഴവിലാണ് 89-ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നത്.
27 മത്സരങ്ങളില്‍ 58 പോയിന്റുമായി ഇന്റര്‍ മൂന്നാം സ്ഥാനത്താണ്.