ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് കേസില്‍നിന്ന് മുക്തയായ സഞ്ജിത ചാനുവിന് അര്‍ജുന അവാര്‍ഡ്. 2018ലെ അര്‍ജുന പുരസ്കാരമാണ് താരത്തിനു ലഭിക്കുക. ഉത്തേജക മരുന്ന് കേസില്പ്പെട്ടതിനെതുടര്ന്ന് ചാനുവിന്റെ അര്‍ജുന പുരസ്കാരം 2018 മുതല്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചാനു രണ്ടു തവണ ഭാരോദ്വഹനത്തില്‍ സ്വർണമെഡൽ നേടിയിട്ടുണ്ട്.
2018ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരം ചാനുവിന് അര്‍ജുന അവാര്‍ഡ് നല്‍കുമെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. സഞ്ജിതയുടെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നീങ്ങിയതോടെയാണ് ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവിനെ തേടി ബഹുമതി എത്തുന്നത്.
2017ല്‍ തന്നെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കാതെ ഒഴിവാക്കിയതോടെ താരം റിട്ട് പെറ്റീഷനുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസ് നടക്കുന്ന സമയത്താണ് 2018 മേയില്‍ സഞ്ജിത ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത്.
എന്നാല്‍ പുരസ്കാരത്തിനായി സഞ്ജിതയെ പരിഗണിക്കാനും ഉത്തേജക മരുന്ന് പരിശോധനാ ഫലത്തിന് എതിരായ സഞ്ജിതയുടെ അപ്പീലില്‍ വിധി വന്നതിനുശേഷം തീരുമാനമെടുക്കാമെന്നും 2018 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്റര്‍നാഷണല്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന് സഞ്ജിതയ്ക്ക് മേലുള്ള കുറ്റങ്ങള്‍ ഈ വര്‍ഷം മേയില്‍ ഒഴിവാക്കി.
2018ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരം ചാനുവിന് അര്‍ജുന അവാര്‍ഡ് നല്‍കുമെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. സഞ്ജിതയുടെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നീങ്ങിയതോടെയാണ് ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവിനെ തേടി ബഹുമതി എത്തുന്നത്.
2017ല്‍ തന്നെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കാതെ ഒഴിവാക്കിയതോടെ താരം റിട്ട് പെറ്റീഷനുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസ് നടക്കുന്ന സമയത്താണ് 2018 മേയില്‍ സഞ്ജിത ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത്.
എന്നാല്‍ പുരസ്കാരത്തിനായി സഞ്ജിതയെ പരിഗണിക്കാനും ഉത്തേജക മരുന്ന് പരിശോധനാ ഫലത്തിന് എതിരായ സഞ്ജിതയുടെ അപ്പീലില്‍ വിധി വന്നതിനുശേഷം തീരുമാനമെടുക്കാമെന്നും 2018 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്റര്‍നാഷണല്‍ വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷന് സഞ്ജിതയ്ക്ക് മേലുള്ള കുറ്റങ്ങള്‍ ഈ വര്‍ഷം മേയില്‍ ഒഴിവാക്കി.