മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇഞ്ചോടിഞ്ച് കിരീട പോരാട്ടം. ലീഗിലെ വന്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും 30 മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ 65 പോയിന്റ് വീതം സ്വന്തമാക്കി. റയൽ സോസിഡാഡിനെതിരേ എവേ പോരാട്ടത്തിൽ 2-1ന്റെ ജയം പൊരുതി നേടിയാണ് റയൽ മാഡ്രിഡ് പോയിന്റിൽ ബാഴ്സയ്ക്ക് ഒപ്പമെത്തിയത്. എന്നാൽ, സീസണിൽ ഹെഡ് ടു ഹെഡ് റിക്കാർഡിൽ മുൻതൂക്കമുള്ള റയൽ മാഡ്രിഡ്, ബാഴ്സയെ പിന്തള്ളി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.
തുടർച്ചയായ രണ്ടാം മത്സരത്തിലും വല കുലുക്കിയ ഫ്രഞ്ച് താരം കരിം ബെൻസെമ റയലിന്റെ ജയം ഉറപ്പിച്ചു. സോസിഡാഡിനെതിരായ 70-ാം മിനിറ്റിലെ ഗോളിലൂടെ ലാ ലിഗയിൽ 165 ഗോൾ തികയ്ക്കാനും ഫ്രഞ്ച് താരത്തിനു സാധിച്ചു. റയലിന്റെ ആദ്യ ഗോൾ സെർജ്യോ റാമോസ് പെനൽറ്റി കിക്കിലൂടെ സ്വന്തമാക്കി.
തുടർച്ചയായ രണ്ടാം മത്സരത്തിലും വല കുലുക്കിയ ഫ്രഞ്ച് താരം കരിം ബെൻസെമ റയലിന്റെ ജയം ഉറപ്പിച്ചു. സോസിഡാഡിനെതിരായ 70-ാം മിനിറ്റിലെ ഗോളിലൂടെ ലാ ലിഗയിൽ 165 ഗോൾ തികയ്ക്കാനും ഫ്രഞ്ച് താരത്തിനു സാധിച്ചു. റയലിന്റെ ആദ്യ ഗോൾ സെർജ്യോ റാമോസ് പെനൽറ്റി കിക്കിലൂടെ സ്വന്തമാക്കി.