സ്കൂളുകളിലെ പഠന സന്പ്രദായങ്ങളിലും പഠനസമയത്തിലുമൊക്കെ മാറ്റം വരുകയാണ്. ഈ മാറ്റത്തെ ക്രിയാത്മകമായും ശാസ്ത്രീയമായും രുപപ്പെടുത്തിയെടുക്കാൻ സർക്കാരും വിദ്യാഭ്യാസ വിചക്ഷണരും ശ്രദ്ധിക്കണം
കോവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി പല രാജ്യങ്ങളിലും വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കു വഴിതുറക്കുകയാണ്. ക്ലാസ്മുറികളിൽ വിദ്യാർഥികൾ കൂട്ടമായിരുന്നു പഠിക്കുന്നതും അവരെ നേരിൽക്കണ്ട് അധ്യാപകർ പഠിപ്പിക്കുന്നതുമായ പരന്പരാഗത രീതിയിലുണ്ടാകുന്ന മാറ്റമാണ് ഏറ്റവും ശ്രദ്ധേയമായ വ്യതിയാനം. ഇതു കോവിഡ് കാലത്തേക്കു മാത്രമുള്ളൊരു താത്കാലിക സംവിധാനമായാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നതെങ്കിലും ഭാവിയിൽ ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസം സ്ഥിരമാകാൻ സാധ്യതയുണ്ട്.
എഡ്യൂസാറ്റ് ഉപഗ്രഹം രാജ്യത്തെ ഓൺലൈൻ ആശയവിനിമയത്തിൽ വരുത്തിയ വിപ്ലവകരമായ പുരോഗതിയുടെ പ്രയോജനം വിക്ടേഴ്സ് ചാനലിലൂടെ നമുക്കിപ്പോൾ അനുഭവവേദ്യമാകുന്നു. ശാസ്ത്രജ്ഞനായിരുന്ന മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെപ്പോലുള്ള ധിഷണാശാലികളാണ് ഇന്ത്യയിൽ ഈ ശാസ്ത്രസാങ്കേതികവിദ്യയുടെ വികസനത്തിനു വഴിയൊരുക്കിയതെന്ന കാര്യം നമുക്കു നന്ദിയോടെ സ്മരിക്കാം.
അടുത്ത അധ്യയനവർഷം സ്കൂളുകളിൽ പഠനസമയവും സിലബസും കുറയ്ക്കാൻ ആലോചിക്കുന്നതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇത്തരമൊരു നിർദേശം അദ്ദേഹം മുന്നോട്ടു വച്ചത്. ഇതു സംബന്ധിച്ച് അധ്യാപകരിൽനിന്നും വിദ്യാഭ്യാസവിദഗ്ധരിൽനിന്നും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഓഗസ്റ്റ് 15നു ശേഷം സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ചാണു കേന്ദ്ര സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. കോവിഡ് രോഗവ്യാപനം അപ്പോഴേക്കും നിയന്ത്രണത്തിലാവുമെന്ന പ്രതീക്ഷയിലാണിത്.
കേരളത്തിൽ ജൂലൈയിൽ സ്കൂൾ തുറക്കാനാവുമെന്നാണു നേരത്തേ കരുതിയിരുന്നത്. സാങ്കേതികമായി ജൂൺ ഒന്നിനുതന്നെ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. കുട്ടികൾ സ്കൂളുകളിലെത്താതെ, ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിരിക്കുന്നു എന്നുമാത്രം. ഓൺലൈൻ ക്ലാസുകൾ കോവിഡ് സാഹചര്യത്തിൽ ഫലപ്രദമായൊരു പകരം സംവിധാനമാണെങ്കിലും മുന്നോട്ടുപോകുന്പോൾ അത് എത്രമാത്രം ഫലദായകമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്.
ടെലിവിഷൻ, ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ എന്നിവ എത്രമാത്രം വിദ്യാർഥികൾക്കു ലഭ്യമാണെന്നതുതന്നെ സംശയത്തിലാണ്. മേയ് പത്തിലെ കണക്കനുസരിച്ചു സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളുടെ സംഖ്യ 41.3 ലക്ഷമാണ്. ഇതിൽ 2.61 ലക്ഷം പേർക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്നായിരുന്നു അന്നത്തെ ഔദ്യോഗിക കണക്ക്. ജൂൺ ഒന്നായപ്പോൾ ഓൺലൈൻ പഠന സൗകര്യമില്ലാത്തവരുടെ സംഖ്യ 1.15 ലക്ഷമായി ചുരുങ്ങി. ജൂൺ എട്ടായപ്പോഴേക്കും ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർഥികളുടെ എണ്ണം 42,412 ആണ്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കാണിത്. ഇവർക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കോടതിയെ സർക്കാർ അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നതരത്തിൽ സൗകര്യം ഒരുക്കുന്നതുവരെ സർക്കാരിന്റെ ഓൺലൈൻ ക്ലാസ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിച്ചപ്പോഴാണു സർക്കാർ ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിച്ചത്.
കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ സംഘടിപ്പിക്കാൻ സാധാരണക്കാരായ ധാരാളം രക്ഷിതാക്കൾ നെട്ടോട്ടമോടുകയായിരുന്നു. ഇപ്പോഴും പലരും ഓട്ടം തുടരുന്നു. ടിവി, മൊബൈൽ കടകളിലൊക്കെ ഇതിന്റെ തിരക്കു ദൃശ്യമാണ്. ഓൺലൈൻ പഠനത്തിനു കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലെറ്റ്, ഐപാഡ്, ലാപ്ടോപ് തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പരമാവധി വില്പനവില രേഖപ്പെടുത്തിയ സ്റ്റിക്കർ പാക്കിംഗിൽനിന്നു നീക്കം ചെയ്തശേഷം കൂടിയ വിലയിൽ ഇത്തരം ഉത്പന്നങ്ങൾ വില്പന നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു പോലീസ് മേധാവിയുടെ ഉത്തരവ്. കോവിഡ് പ്രതിസന്ധിയെത്തുടർന്നു വരുമാനം ഇല്ലാതായ പല രക്ഷിതാക്കളും കുട്ടികളെ സാന്പത്തികച്ചെലവു കുറഞ്ഞ സ്കൂളുകളിലേക്കു മാറ്റിയിട്ടുണ്ട്.
സ്മാർട്ട് ഫോണും ടാബ്ലെറ്റുമൊക്കെ വാങ്ങാൻ കുട്ടികളുമായി കടയിലെത്തുന്ന പലരും പണം തികയാതെ മടങ്ങേണ്ടിവരുന്നു. ഉദാരമതികളായ പലരും ഇത്തരം സഹായങ്ങൾ ചെയ്യുന്നുണ്ടെങ്കിലും സഹായം ആവശ്യമുള്ളവർ ഇനിയും ഏറെയുണ്ട്. ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്തതിന്റെ പേരിൽ ഒരു പെൺകുട്ടി ജീവനൊടുക്കിയ സംഭവം കേരളത്തിന്റെ മനഃസാക്ഷിയെ ഉണർത്തേണ്ടതാണ്. ടാർപ്പായകൊണ്ടു മറച്ച ഒറ്റമുറിക്കൂരയിൽ വൈദ്യുതി കണക്ഷൻപോലുമില്ലാതെ കഴിയുന്ന കോഴിക്കോട് പന്നിക്കോട് എടപ്പറ്റ ശ്രീകാന്തിന്റെ മക്കളായ എട്ടാംക്ലാസുകാരി സ്നിഗ്ധയും അനിയൻ ശ്രീരുദ്ധും ഓൺലൈൻ പഠനത്തിനായി വിഷമിക്കുന്ന വാർത്ത ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം നിരവധി വിദ്യാർഥികൾ നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ടെന്ന യാഥാർഥ്യം വിസമരിച്ചുകൊണ്ടാകരുത് നമ്മുടെ ഡിജിറ്റൽ വിദ്യാഭ്യാസ നീക്കങ്ങൾ. അതേസമയം, കാലം ആവശ്യപ്പെടുന്ന സാങ്കേതിക സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പാടാക്കാനുള്ള ശ്രമം ഊർജിതപ്പെടുത്തേണ്ടതുമുണ്ട്.
ശാരീരിക ന്യൂനതകളുള്ള നിരവധി കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളുകൾ പ്രവർത്തനസജ്ജമാകാത്തത് ആ കുട്ടികളെ മാത്രമല്ല അവരുടെ മാതാപിതാക്കളെയും ഏറെ വിഷമിപ്പിക്കുന്നു. ഈ കുട്ടികളിൽ ഏറിയ പങ്കും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ്. ബൗദ്ധിക വൈകല്യങ്ങളുള്ള ഒന്പതിനായിരത്തോളം വിദ്യാർഥികൾ ബഡ്സ് സ്ളുകളെയും ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളെയും (ബിആർസി) ആശ്രയിക്കുന്നുണ്ട്. കൂടാതെ നിരവധി സ്വകാര്യ സ്പെഷൽ സ്കൂളുകളും സംസ്ഥാനത്തു പ്രവർത്തിക്കുന്നു. ഇത്തരം കുട്ടികൾക്കായും ഓൺലൈൻ പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അധികൃതർ ചിന്തിക്കണം.
സ്കൂൾ വിദ്യാഭ്യാസത്തിനു കേരളത്തിലുണ്ടായിരുന്ന മുൻതൂക്കമാണു സംസ്ഥാനത്തിനു സാക്ഷരതയുടെ പേരിലും വിദ്യാഭ്യാസമികവിന്റെ പേരിലും ഖ്യാതി നേടിക്കൊടുത്തത്. മാറിയ സാഹചര്യത്തിലും പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ വിദ്യാഭ്യാസ നിലവാരത്തെ ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്തവിധത്തിൽ പാഠ്യപദ്ധതിയും പഠനരീതിയും രൂപപ്പെടുത്തണം.
കോവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി പല രാജ്യങ്ങളിലും വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കു വഴിതുറക്കുകയാണ്. ക്ലാസ്മുറികളിൽ വിദ്യാർഥികൾ കൂട്ടമായിരുന്നു പഠിക്കുന്നതും അവരെ നേരിൽക്കണ്ട് അധ്യാപകർ പഠിപ്പിക്കുന്നതുമായ പരന്പരാഗത രീതിയിലുണ്ടാകുന്ന മാറ്റമാണ് ഏറ്റവും ശ്രദ്ധേയമായ വ്യതിയാനം. ഇതു കോവിഡ് കാലത്തേക്കു മാത്രമുള്ളൊരു താത്കാലിക സംവിധാനമായാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നതെങ്കിലും ഭാവിയിൽ ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസം സ്ഥിരമാകാൻ സാധ്യതയുണ്ട്.
എഡ്യൂസാറ്റ് ഉപഗ്രഹം രാജ്യത്തെ ഓൺലൈൻ ആശയവിനിമയത്തിൽ വരുത്തിയ വിപ്ലവകരമായ പുരോഗതിയുടെ പ്രയോജനം വിക്ടേഴ്സ് ചാനലിലൂടെ നമുക്കിപ്പോൾ അനുഭവവേദ്യമാകുന്നു. ശാസ്ത്രജ്ഞനായിരുന്ന മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെപ്പോലുള്ള ധിഷണാശാലികളാണ് ഇന്ത്യയിൽ ഈ ശാസ്ത്രസാങ്കേതികവിദ്യയുടെ വികസനത്തിനു വഴിയൊരുക്കിയതെന്ന കാര്യം നമുക്കു നന്ദിയോടെ സ്മരിക്കാം.
അടുത്ത അധ്യയനവർഷം സ്കൂളുകളിൽ പഠനസമയവും സിലബസും കുറയ്ക്കാൻ ആലോചിക്കുന്നതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഇത്തരമൊരു നിർദേശം അദ്ദേഹം മുന്നോട്ടു വച്ചത്. ഇതു സംബന്ധിച്ച് അധ്യാപകരിൽനിന്നും വിദ്യാഭ്യാസവിദഗ്ധരിൽനിന്നും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഓഗസ്റ്റ് 15നു ശേഷം സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ചാണു കേന്ദ്ര സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. കോവിഡ് രോഗവ്യാപനം അപ്പോഴേക്കും നിയന്ത്രണത്തിലാവുമെന്ന പ്രതീക്ഷയിലാണിത്.
കേരളത്തിൽ ജൂലൈയിൽ സ്കൂൾ തുറക്കാനാവുമെന്നാണു നേരത്തേ കരുതിയിരുന്നത്. സാങ്കേതികമായി ജൂൺ ഒന്നിനുതന്നെ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. കുട്ടികൾ സ്കൂളുകളിലെത്താതെ, ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിരിക്കുന്നു എന്നുമാത്രം. ഓൺലൈൻ ക്ലാസുകൾ കോവിഡ് സാഹചര്യത്തിൽ ഫലപ്രദമായൊരു പകരം സംവിധാനമാണെങ്കിലും മുന്നോട്ടുപോകുന്പോൾ അത് എത്രമാത്രം ഫലദായകമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്.
ടെലിവിഷൻ, ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ എന്നിവ എത്രമാത്രം വിദ്യാർഥികൾക്കു ലഭ്യമാണെന്നതുതന്നെ സംശയത്തിലാണ്. മേയ് പത്തിലെ കണക്കനുസരിച്ചു സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളുടെ സംഖ്യ 41.3 ലക്ഷമാണ്. ഇതിൽ 2.61 ലക്ഷം പേർക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്നായിരുന്നു അന്നത്തെ ഔദ്യോഗിക കണക്ക്. ജൂൺ ഒന്നായപ്പോൾ ഓൺലൈൻ പഠന സൗകര്യമില്ലാത്തവരുടെ സംഖ്യ 1.15 ലക്ഷമായി ചുരുങ്ങി. ജൂൺ എട്ടായപ്പോഴേക്കും ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർഥികളുടെ എണ്ണം 42,412 ആണ്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കാണിത്. ഇവർക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും കോടതിയെ സർക്കാർ അറിയിച്ചിട്ടുണ്ട്. എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നതരത്തിൽ സൗകര്യം ഒരുക്കുന്നതുവരെ സർക്കാരിന്റെ ഓൺലൈൻ ക്ലാസ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിച്ചപ്പോഴാണു സർക്കാർ ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിച്ചത്.
കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ സംഘടിപ്പിക്കാൻ സാധാരണക്കാരായ ധാരാളം രക്ഷിതാക്കൾ നെട്ടോട്ടമോടുകയായിരുന്നു. ഇപ്പോഴും പലരും ഓട്ടം തുടരുന്നു. ടിവി, മൊബൈൽ കടകളിലൊക്കെ ഇതിന്റെ തിരക്കു ദൃശ്യമാണ്. ഓൺലൈൻ പഠനത്തിനു കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലെറ്റ്, ഐപാഡ്, ലാപ്ടോപ് തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പരമാവധി വില്പനവില രേഖപ്പെടുത്തിയ സ്റ്റിക്കർ പാക്കിംഗിൽനിന്നു നീക്കം ചെയ്തശേഷം കൂടിയ വിലയിൽ ഇത്തരം ഉത്പന്നങ്ങൾ വില്പന നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു പോലീസ് മേധാവിയുടെ ഉത്തരവ്. കോവിഡ് പ്രതിസന്ധിയെത്തുടർന്നു വരുമാനം ഇല്ലാതായ പല രക്ഷിതാക്കളും കുട്ടികളെ സാന്പത്തികച്ചെലവു കുറഞ്ഞ സ്കൂളുകളിലേക്കു മാറ്റിയിട്ടുണ്ട്.
സ്മാർട്ട് ഫോണും ടാബ്ലെറ്റുമൊക്കെ വാങ്ങാൻ കുട്ടികളുമായി കടയിലെത്തുന്ന പലരും പണം തികയാതെ മടങ്ങേണ്ടിവരുന്നു. ഉദാരമതികളായ പലരും ഇത്തരം സഹായങ്ങൾ ചെയ്യുന്നുണ്ടെങ്കിലും സഹായം ആവശ്യമുള്ളവർ ഇനിയും ഏറെയുണ്ട്. ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്തതിന്റെ പേരിൽ ഒരു പെൺകുട്ടി ജീവനൊടുക്കിയ സംഭവം കേരളത്തിന്റെ മനഃസാക്ഷിയെ ഉണർത്തേണ്ടതാണ്. ടാർപ്പായകൊണ്ടു മറച്ച ഒറ്റമുറിക്കൂരയിൽ വൈദ്യുതി കണക്ഷൻപോലുമില്ലാതെ കഴിയുന്ന കോഴിക്കോട് പന്നിക്കോട് എടപ്പറ്റ ശ്രീകാന്തിന്റെ മക്കളായ എട്ടാംക്ലാസുകാരി സ്നിഗ്ധയും അനിയൻ ശ്രീരുദ്ധും ഓൺലൈൻ പഠനത്തിനായി വിഷമിക്കുന്ന വാർത്ത ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം നിരവധി വിദ്യാർഥികൾ നമ്മുടെ നാട്ടിൽ ഇപ്പോഴുമുണ്ടെന്ന യാഥാർഥ്യം വിസമരിച്ചുകൊണ്ടാകരുത് നമ്മുടെ ഡിജിറ്റൽ വിദ്യാഭ്യാസ നീക്കങ്ങൾ. അതേസമയം, കാലം ആവശ്യപ്പെടുന്ന സാങ്കേതിക സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പാടാക്കാനുള്ള ശ്രമം ഊർജിതപ്പെടുത്തേണ്ടതുമുണ്ട്.
ശാരീരിക ന്യൂനതകളുള്ള നിരവധി കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളുകൾ പ്രവർത്തനസജ്ജമാകാത്തത് ആ കുട്ടികളെ മാത്രമല്ല അവരുടെ മാതാപിതാക്കളെയും ഏറെ വിഷമിപ്പിക്കുന്നു. ഈ കുട്ടികളിൽ ഏറിയ പങ്കും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ്. ബൗദ്ധിക വൈകല്യങ്ങളുള്ള ഒന്പതിനായിരത്തോളം വിദ്യാർഥികൾ ബഡ്സ് സ്ളുകളെയും ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളെയും (ബിആർസി) ആശ്രയിക്കുന്നുണ്ട്. കൂടാതെ നിരവധി സ്വകാര്യ സ്പെഷൽ സ്കൂളുകളും സംസ്ഥാനത്തു പ്രവർത്തിക്കുന്നു. ഇത്തരം കുട്ടികൾക്കായും ഓൺലൈൻ പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അധികൃതർ ചിന്തിക്കണം.
സ്കൂൾ വിദ്യാഭ്യാസത്തിനു കേരളത്തിലുണ്ടായിരുന്ന മുൻതൂക്കമാണു സംസ്ഥാനത്തിനു സാക്ഷരതയുടെ പേരിലും വിദ്യാഭ്യാസമികവിന്റെ പേരിലും ഖ്യാതി നേടിക്കൊടുത്തത്. മാറിയ സാഹചര്യത്തിലും പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ വിദ്യാഭ്യാസ നിലവാരത്തെ ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്തവിധത്തിൽ പാഠ്യപദ്ധതിയും പഠനരീതിയും രൂപപ്പെടുത്തണം.