ദുബായ്: വൈവിധ്യമില്ലെങ്കില്‍ ക്രിക്കറ്റ് ഒന്നുമല്ലെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. യുഎസില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ വംശീയവെറി ലോകത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ലോകത്ത് നടക്കുന്ന വംശീയവെറിക്കെതിരേ ഐസിസിയും മറ്റ് ക്രിക്കറ്റ് സംഘടനകളും പ്രതികരിക്കണമെന്ന് പ്രധാന ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലും ഡാരന്‍ സമിയും രംഗത്തെത്തിയ പ്രമുഖരാണ്.
2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ വിജയമുഹൂര്‍ത്തത്തിന്റെ 90 സെക്കന്‍ഡ് നീണ്ട വീഡിയോയാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. വൈവിധ്യമില്ലെങ്കിൽ ക്രിക്കറ്റ് ഒന്നുമല്ല, വൈവിധ്യമില്ലെങ്കിൽ നിങ്ങൾക്കു പൂർണമായ ചിത്രം ലഭിക്കില്ല എന്നാണ് ഐസിസി ആ വീഡിയോയിൽ കുറിച്ചിരിക്കുന്നത്.
ബാര്‍ബഡോസില്‍ ജനിച്ച ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലാണ് ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ജേതാക്കളായത്.
ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിന്റെ നായകന് ഇയോന്‍ മോര്ഗന് അയര്‍ലഡില്‍ ജനിച്ചയാളാണ്. മാന്‍ ഓഫ് ദ മാച്ചായിരുന്ന ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ന്യൂസിലന്‍ഡില്‍ ജനിച്ചയാളും സ്പിന്നര്‍മാരായ മോയിന്‍ അലിയും അദീല്‍ റഷീദും പാക്കിസ്ഥാന് വംശജരുമാണ്. ദക്ഷിണാഫ്രിക്കന്‍ പാരമ്പര്യമുള്ള ജേസണ്‍ റോയി ആയിരുന്നു ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്.
വൈവിധ്യത്തിലൂടെ നേടിയ ഒത്തൊരുമയാണ് ടീമിന്റെ വിജയത്തിന്റെ രഹസ്യമെന്ന് വിജയശേഷം മോര്ഗന് പറഞ്ഞിരുന്നു.
ലോകത്ത് നടക്കുന്ന വംശീയവെറിക്കെതിരേ ഐസിസിയും മറ്റ് ക്രിക്കറ്റ് സംഘടനകളും പ്രതികരിക്കണമെന്ന് പ്രധാന ക്രിക്കറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലും ഡാരന്‍ സമിയും രംഗത്തെത്തിയ പ്രമുഖരാണ്.
2019 ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ വിജയമുഹൂര്‍ത്തത്തിന്റെ 90 സെക്കന്‍ഡ് നീണ്ട വീഡിയോയാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. വൈവിധ്യമില്ലെങ്കിൽ ക്രിക്കറ്റ് ഒന്നുമല്ല, വൈവിധ്യമില്ലെങ്കിൽ നിങ്ങൾക്കു പൂർണമായ ചിത്രം ലഭിക്കില്ല എന്നാണ് ഐസിസി ആ വീഡിയോയിൽ കുറിച്ചിരിക്കുന്നത്.
ബാര്‍ബഡോസില്‍ ജനിച്ച ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ സൂപ്പര്‍ ഓവറിലാണ് ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ജേതാക്കളായത്.
ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിന്റെ നായകന് ഇയോന്‍ മോര്ഗന് അയര്‍ലഡില്‍ ജനിച്ചയാളാണ്. മാന്‍ ഓഫ് ദ മാച്ചായിരുന്ന ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ന്യൂസിലന്‍ഡില്‍ ജനിച്ചയാളും സ്പിന്നര്‍മാരായ മോയിന്‍ അലിയും അദീല്‍ റഷീദും പാക്കിസ്ഥാന് വംശജരുമാണ്. ദക്ഷിണാഫ്രിക്കന്‍ പാരമ്പര്യമുള്ള ജേസണ്‍ റോയി ആയിരുന്നു ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്.
വൈവിധ്യത്തിലൂടെ നേടിയ ഒത്തൊരുമയാണ് ടീമിന്റെ വിജയത്തിന്റെ രഹസ്യമെന്ന് വിജയശേഷം മോര്ഗന് പറഞ്ഞിരുന്നു.