ലണ്ടന്‍: ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ‘കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്’ പോലെ പകരക്കാരെ അനുവദിക്കുന്ന കാര്യം ഐസിസി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ‘കോവിഡ് സബ്സ്റ്റിറ്റ്യൂട്ട്’ എന്നാകും ഈ പകരക്കാര്‍ അറിയപ്പെടുക.
ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) സ്പെഷല്‍ പ്രോജക്ട്സ് ഡയറക്ടറായ സ്റ്റീവ് എല്‍വര്‍ത്തിയാണ് ഐസിസി ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്ന അതേ മാതൃകയില്‍ തന്നെയാകും കോവിഡ് സബ്സ്റ്റിറ്റിയൂട്ടിനെയും അനുവദിക്കുക.
ടെസ്റ്റ് മത്സരങ്ങള്ക്കിടെയാകും കോവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്ന കാര്യം പരിഗണിക്കുക. ടെസ്റ്റിന്റെ ഓരോ ദിവസവും കോവിഡ് പരിശോധന വേണ്ടതായി വരും. ഇക്കാര്യത്തില്‍ ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കോവിഡ് ആശങ്കകള്‍ക്കിടെ വെസ്റ്റ് ഇന്‍ഡീസ് അടുത്ത മാസം ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തുന്നുണ്ട്.
ജൂലൈ എട്ടു മുതലാണ് പരമ്പര. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 14 അംഗ ടീമും 11 റിസര്‍വ് താരങ്ങളുമടങ്ങുന്ന വിന്‍ഡീസ് സംഘമാണ് ഇംഗ്ലണ്ടിലെത്തുക. ഇവര്‍ ക്വാറന്റൈനു വിധേയരാകും.
ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) സ്പെഷല്‍ പ്രോജക്ട്സ് ഡയറക്ടറായ സ്റ്റീവ് എല്‍വര്‍ത്തിയാണ് ഐസിസി ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്ന അതേ മാതൃകയില്‍ തന്നെയാകും കോവിഡ് സബ്സ്റ്റിറ്റിയൂട്ടിനെയും അനുവദിക്കുക.
ടെസ്റ്റ് മത്സരങ്ങള്ക്കിടെയാകും കോവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുന്ന കാര്യം പരിഗണിക്കുക. ടെസ്റ്റിന്റെ ഓരോ ദിവസവും കോവിഡ് പരിശോധന വേണ്ടതായി വരും. ഇക്കാര്യത്തില്‍ ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കോവിഡ് ആശങ്കകള്‍ക്കിടെ വെസ്റ്റ് ഇന്‍ഡീസ് അടുത്ത മാസം ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തുന്നുണ്ട്.
ജൂലൈ എട്ടു മുതലാണ് പരമ്പര. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 14 അംഗ ടീമും 11 റിസര്‍വ് താരങ്ങളുമടങ്ങുന്ന വിന്‍ഡീസ് സംഘമാണ് ഇംഗ്ലണ്ടിലെത്തുക. ഇവര്‍ ക്വാറന്റൈനു വിധേയരാകും.