കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽനിന്നു ക്ലബ് സിഇഒ ആയിരുന്ന വിരേൻ ഡിസിൽവ പടിയിറങ്ങി. 2014ൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിലാണ് വിരേൻ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ആ സീസണിൽ ടീം ഫൈനലിലെത്തിയിരുന്നു. തുടർച്ചയായി രണ്ടുവർഷം അദ്ദേഹം ടീമിന്റെ ഭരണനിർവഹണത്തിനു ചുക്കാൻപിടിക്കുകയും ചെയ്തു.
തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവിഭാജ്യഘടകമായിരുന്നു വിരേനെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ അവസരം നൽകിയ ക്ലബ് ഉടമകളോട് നന്ദിയറിയിക്കുന്നതായി വിരേൻ പറഞ്ഞു.
തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവിഭാജ്യഘടകമായിരുന്നു വിരേനെന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ അവസരം നൽകിയ ക്ലബ് ഉടമകളോട് നന്ദിയറിയിക്കുന്നതായി വിരേൻ പറഞ്ഞു.