മഡ്ഗാവ്: ഇതിനോടകം നിരവധിത്തവണ മാറ്റിവയ്ക്കപ്പെട്ട, ഗോവ ആതിഥേയത്വം വഹിക്കേണ്ട 36-ാമത് ദേശീയ ഗെയിംസ് കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പേരിൽ വീണ്ടും നീട്ടി.
2015ൽ കേരളത്തിൽ നടന്നതിനുശേഷം ഇതുവരെ ദേശീയ ഗെയിംസ് നടത്താൻ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന് (ഐഒഎ) സാധിച്ചില്ല. വിവിധ കാരണങ്ങളാൽ ഓരോ വർഷവും നീട്ടികൊണ്ടുപോകുകയായിരുന്ന ഗോവ സർക്കാരിന് ഐഒഎ അന്ത്യശാസനം നൽകിയിരുന്നു. ഈ വർഷം ഒക്ടോബർ 20 മുതൽ നവംബർ നാല് വരെ ഗെയിംസ് നടത്താനായിരുന്നു ഐഒഎയുടെ കർശന നിർദേശം.
ഗെയിംസ് ഇതുവരെ നടത്താത്തതിൽ കേന്ദ്ര കായിക മന്ത്രാലയവും ഗോവയെ എതിർപ്പ് അറിയിച്ചിരുന്നു. സൈക്ലിംഗ്, ഷൂട്ടിംഗ് തുടങ്ങിയ മത്സരങ്ങൾ ഗോവയിൽ നടത്താൻ വേദിയില്ലാത്തതിനാൽ കേരളത്തിന്റെയും ഡൽഹിയുടെയും പങ്കാളിത്തത്തോടെ ഈ വർഷം ദേശീയ ഗെയിംസ് നടത്താനുള്ള നീക്കവും ഉണ്ടായി. ഇതിനിടെയാണ് കൊറോണ വൈറസിന്റെ ആക്രമണം.
സെപ്റ്റംബറിൽ യോഗം ചേർന്ന് പുതിയ തീയതി പ്രഖ്യാപിക്കുമെന്നും ഗോവ ഉപമുഖ്യമന്ത്രി മനോഹർ അജ്ഗോകർ അറിയിച്ചു.
2015ൽ കേരളത്തിൽ നടന്നതിനുശേഷം ഇതുവരെ ദേശീയ ഗെയിംസ് നടത്താൻ ഇന്ത്യൻ ഒളിന്പിക് അസോസിയേഷന് (ഐഒഎ) സാധിച്ചില്ല. വിവിധ കാരണങ്ങളാൽ ഓരോ വർഷവും നീട്ടികൊണ്ടുപോകുകയായിരുന്ന ഗോവ സർക്കാരിന് ഐഒഎ അന്ത്യശാസനം നൽകിയിരുന്നു. ഈ വർഷം ഒക്ടോബർ 20 മുതൽ നവംബർ നാല് വരെ ഗെയിംസ് നടത്താനായിരുന്നു ഐഒഎയുടെ കർശന നിർദേശം.
ഗെയിംസ് ഇതുവരെ നടത്താത്തതിൽ കേന്ദ്ര കായിക മന്ത്രാലയവും ഗോവയെ എതിർപ്പ് അറിയിച്ചിരുന്നു. സൈക്ലിംഗ്, ഷൂട്ടിംഗ് തുടങ്ങിയ മത്സരങ്ങൾ ഗോവയിൽ നടത്താൻ വേദിയില്ലാത്തതിനാൽ കേരളത്തിന്റെയും ഡൽഹിയുടെയും പങ്കാളിത്തത്തോടെ ഈ വർഷം ദേശീയ ഗെയിംസ് നടത്താനുള്ള നീക്കവും ഉണ്ടായി. ഇതിനിടെയാണ് കൊറോണ വൈറസിന്റെ ആക്രമണം.
സെപ്റ്റംബറിൽ യോഗം ചേർന്ന് പുതിയ തീയതി പ്രഖ്യാപിക്കുമെന്നും ഗോവ ഉപമുഖ്യമന്ത്രി മനോഹർ അജ്ഗോകർ അറിയിച്ചു.