യുവേഫ ഫുട്ബോൾ ചാന്പ്യൻഷിപ്പ് ചരിത്രത്തിലെ ഇരുണ്ട മണിക്കൂറിന്റെ മുപ്പത്തഞ്ചാം ഓർമദിനം ഇന്ന്. ഫുട്ബോൾ ഭ്രാന്തന്മാരായ തെമ്മാടിക്കൂട്ടങ്ങൾ (ഹൂളിഗൻസ്) ബ്രസൽസിലെ ഹെയ്സെൽ സ്റ്റേഡിയത്തിൽ അഴിഞ്ഞാടി 39 ജീവനുകൾ അപഹരിച്ചത് 1985 മേയ് 28നായിരുന്നു. യൂറോപ്യൻ കപ്പ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് ലിവർപൂളും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസും ഏറ്റുമുട്ടുന്നതിന് ഒരു മണിക്കൂർ മുന്പായിരുന്നു ദുരന്തം ക്ഷണിച്ചുവരുത്തിയത്. 55 വർഷം പഴക്കമുള്ള, വർഷങ്ങളായി പരിപാലിക്കപ്പെടാതെ കിടന്ന സ്റ്റേഡിത്തിന്റെ ബലക്കുറവും ദുരന്തത്തിന് ഒരു പ്രധാന കാരണമായി.
1984ലെ ചാന്പ്യന്മാരെന്ന തലക്കനത്തോടെയാണ് ലിവർപൂൾ 1985 ഫൈനലിന് ഇറങ്ങാനൊരുങ്ങിയത്. 84 ഫൈനലിൽ ഇറ്റാലിയൻ സംഘമായ എഎസ് റോമയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നു കീഴടക്കിയായിരുന്നു ലിവർപൂളിന്റെ കിരീട നേട്ടം. തുടർച്ചയായ രണ്ടാം വർഷവും ലിവർപൂളിന്റെ ഫൈനൽ എതിരാളി ഒരു ഇറ്റാലിയൻ ടീം. 1983-84ലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ജേതാക്കളായിരുന്നു യുവന്റസ്. യുവേഫ ക്ലബ് റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നതും ഇരു ടീമുകളുമായിരുന്നു. യുവെ നിരയിൽ അണിനിരക്കുന്നത് യൂറോപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മിഷേൽ പ്ലറ്റിനിയുൾപ്പെടെയുള്ളവർ. ലോക ഫുട്ബോളർക്കുള്ള നാമനിർദേശവും പ്ലാറ്റിനിക്ക് ലഭിച്ചിരിക്കുന്ന സമയമായിരുന്നു അത്. 1982 ഫിഫ ലോകകപ്പ് ജേതാക്കളായ ഇറ്റാലിയൻ സംഘത്തിലെ മിക്കതാരങ്ങളും യുവന്റസിനൊപ്പമുണ്ടായിരുന്നു. നാലു മാസം മുന്പ് (ജനുവരി 16) നടന്ന യൂറോപ്യൻ സൂപ്പർ കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇറ്റാലിയൻ സംഘം 2-0നു ജയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു ലിവർപൂൾ x യുവന്റസ് ഫൈനൽ. 60,000 കാണികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകി. ലിവർപൂളിന്റെയും യുവന്റസിന്റെയും 25,000 ആരാധകർവീതമുണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഒ, എൻ, എം എൻഡുകളിലായിരുന്നു യുവന്റസ് ആരാധകർ. എക്സ്, വൈ, സെഡ് എൻഡുകളിൽ ലിവർപൂൾ ആരാധകരും. സെഡ് മേഖലയിലെ ടിക്കറ്റ് നിഷ്പക്ഷ ആരാധകർക്കും നല്കിയിരുന്നു. അതിൽ ഭൂരിഭാഗവും ഇറ്റലിക്കാർ കൈയ്യടക്കി. സ്റ്റേഡിയത്തിനു പുറത്ത് നടന്ന കരിഞ്ചത്ത വ്യാപാരത്തിലൂടെയായിരുന്നു അത്. അതോടെ സെഡ് എൻഡിൽ ഇരു ടീമുകളുടെയും ആരാധകർ കൂടിക്കുഴഞ്ഞു. അത് ഉന്തും തള്ളിലേക്കും തുടർന്ന് കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തിച്ചു. ലിവർപൂൾ ഹൂളിഗൻസ് യുവന്റസ് ഹൂളിഗൻസിനെതിരേ അക്രമം അഴിച്ചുവിട്ടു. പ്രാണരക്ഷാർഥം ഒരു ഭാഗത്തേക്ക് ആളുകൾ ഒത്തുചേർന്നതോടെ സ്റ്റേഡിയം തകർന്നു. 39 പേർ കൊല്ലപ്പെട്ടു, ഭൂരിഭാഗവും ഇറ്റലിക്കാരായിരുന്നു. പരിക്കേറ്റത് 600 പേർക്കും. യുവേഫ ചാന്പ്യൻഷിപ്പ് ചരിത്രത്തിലെ ഇരുണ്ട മണിക്കൂർ എന്ന് അത് വിശേഷിപ്പിക്കപ്പെട്ടു. മണിക്കൂറുകൾക്കുശേഷം മത്സരം നടന്നപ്പോൾ യുവന്റസ് 1-0ന്റെ ജയത്തോടെ കിരീടം നേടി.
ലിവർപൂൾ ഹൂളിഗൻസ് ആണ് ദുരന്തത്തിനു കാരണമെന്ന് വിലയിരുത്തപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ഇംഗ്ലണ്ടിൽനിന്നുള്ള ക്ലബ്ബുകൾക്ക് യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ വിലക്കേർപ്പെടുത്തി. 1990ൽ വിലക്ക് നീക്കിയെങ്കിലും ലിവർപൂളിന്റെ വിലക്ക് ഒരു വർഷത്തേക്കുകൂടി തുടർന്നു. 1990ൽ ലിവർപൂളായിരുന്നു ഇംഗ്ലീഷ് ചാന്പ്യന്മാർ. അതിനാൽ 1991-92 സീസണിൽ മാത്രമാണ് ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് മത്സരിക്കാൻ സാധിച്ചത്.
1984ലെ ചാന്പ്യന്മാരെന്ന തലക്കനത്തോടെയാണ് ലിവർപൂൾ 1985 ഫൈനലിന് ഇറങ്ങാനൊരുങ്ങിയത്. 84 ഫൈനലിൽ ഇറ്റാലിയൻ സംഘമായ എഎസ് റോമയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4-2നു കീഴടക്കിയായിരുന്നു ലിവർപൂളിന്റെ കിരീട നേട്ടം. തുടർച്ചയായ രണ്ടാം വർഷവും ലിവർപൂളിന്റെ ഫൈനൽ എതിരാളി ഒരു ഇറ്റാലിയൻ ടീം. 1983-84ലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ജേതാക്കളായിരുന്നു യുവന്റസ്. യുവേഫ ക്ലബ് റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നതും ഇരു ടീമുകളുമായിരുന്നു. യുവെ നിരയിൽ അണിനിരക്കുന്നത് യൂറോപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മിഷേൽ പ്ലറ്റിനിയുൾപ്പെടെയുള്ളവർ. ലോക ഫുട്ബോളർക്കുള്ള നാമനിർദേശവും പ്ലാറ്റിനിക്ക് ലഭിച്ചിരിക്കുന്ന സമയമായിരുന്നു അത്. 1982 ഫിഫ ലോകകപ്പ് ജേതാക്കളായ ഇറ്റാലിയൻ സംഘത്തിലെ മിക്കതാരങ്ങളും യുവന്റസിനൊപ്പമുണ്ടായിരുന്നു. നാലു മാസം മുന്പ് (ജനുവരി 16) നടന്ന യൂറോപ്യൻ സൂപ്പർ കപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇറ്റാലിയൻ സംഘം 2-0നു ജയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു ലിവർപൂൾ x യുവന്റസ് ഫൈനൽ. 60,000 കാണികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകി. ലിവർപൂളിന്റെയും യുവന്റസിന്റെയും 25,000 ആരാധകർവീതമുണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഒ, എൻ, എം എൻഡുകളിലായിരുന്നു യുവന്റസ് ആരാധകർ. എക്സ്, വൈ, സെഡ് എൻഡുകളിൽ ലിവർപൂൾ ആരാധകരും. സെഡ് മേഖലയിലെ ടിക്കറ്റ് നിഷ്പക്ഷ ആരാധകർക്കും നല്കിയിരുന്നു. അതിൽ ഭൂരിഭാഗവും ഇറ്റലിക്കാർ കൈയ്യടക്കി. സ്റ്റേഡിയത്തിനു പുറത്ത് നടന്ന കരിഞ്ചത്ത വ്യാപാരത്തിലൂടെയായിരുന്നു അത്. അതോടെ സെഡ് എൻഡിൽ ഇരു ടീമുകളുടെയും ആരാധകർ കൂടിക്കുഴഞ്ഞു. അത് ഉന്തും തള്ളിലേക്കും തുടർന്ന് കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തിച്ചു. ലിവർപൂൾ ഹൂളിഗൻസ് യുവന്റസ് ഹൂളിഗൻസിനെതിരേ അക്രമം അഴിച്ചുവിട്ടു. പ്രാണരക്ഷാർഥം ഒരു ഭാഗത്തേക്ക് ആളുകൾ ഒത്തുചേർന്നതോടെ സ്റ്റേഡിയം തകർന്നു. 39 പേർ കൊല്ലപ്പെട്ടു, ഭൂരിഭാഗവും ഇറ്റലിക്കാരായിരുന്നു. പരിക്കേറ്റത് 600 പേർക്കും. യുവേഫ ചാന്പ്യൻഷിപ്പ് ചരിത്രത്തിലെ ഇരുണ്ട മണിക്കൂർ എന്ന് അത് വിശേഷിപ്പിക്കപ്പെട്ടു. മണിക്കൂറുകൾക്കുശേഷം മത്സരം നടന്നപ്പോൾ യുവന്റസ് 1-0ന്റെ ജയത്തോടെ കിരീടം നേടി.
ലിവർപൂൾ ഹൂളിഗൻസ് ആണ് ദുരന്തത്തിനു കാരണമെന്ന് വിലയിരുത്തപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ഇംഗ്ലണ്ടിൽനിന്നുള്ള ക്ലബ്ബുകൾക്ക് യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ വിലക്കേർപ്പെടുത്തി. 1990ൽ വിലക്ക് നീക്കിയെങ്കിലും ലിവർപൂളിന്റെ വിലക്ക് ഒരു വർഷത്തേക്കുകൂടി തുടർന്നു. 1990ൽ ലിവർപൂളായിരുന്നു ഇംഗ്ലീഷ് ചാന്പ്യന്മാർ. അതിനാൽ 1991-92 സീസണിൽ മാത്രമാണ് ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് മത്സരിക്കാൻ സാധിച്ചത്.