ബൊറൂസിയ: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനുശേഷം പുനരാരംഭിച്ച ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനു തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം. ലോക്ക് ഡൗണിനുശേഷം രണ്ടാം റൗണ്ട് മത്സരങ്ങൾക്കാണ് ഇന്നലെ ബുണ്ടസ് ലിഗയിലെ അടച്ചിട്ട സ്റ്റേഡിയങ്ങൾ സാക്ഷ്യംവഹിച്ചത്.
ഇന്നലെ നടന്ന മത്സരങ്ങളിൽ ഡോർട്ട്മുണ്ട്, ഹെർത, വെർഡർ, ലെവർകൂസൻ എന്നിവ ജയിച്ചപ്പോൾ പഡേർബോണും ഹൊഫെൻഹീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ലീഗിൽ 27 മത്സരങ്ങളിൽനിന്ന് 57 പോയിന്റുമായി ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്താണ്. 26 മത്സരങ്ങളിൽ 58 പോയിന്റുള്ള ബയേണ്‍ മ്യൂണിക്കാണ് തലപ്പത്ത്. മോണ്ഹെൻഗ്ലാഡ്ബാകിനെ (52) കീഴടക്കി ലെവർകൂസൻ (53) മൂന്നാം സ്ഥാനത്ത് എത്തി.
എവേ പോരാട്ടത്തിൽ വൂൾവ്സ്ബർഗിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഡോർട്ട്മുണ്ട് കീഴടക്കിയത്. റഫായേൽ ഗ്വെറെയ്റോ (32), അക്റാഫ് ഹകിമി (78) എന്നിവർ ജേതാക്കൾക്കായി വലകുലുക്കി. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു മോണ്ഹെൻഗ്ലാഡ്ബാക്കിന്റെ തട്ടകത്തിൽ ലെവർകൂസൻ ജയം സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മത്സരങ്ങളിൽ ഡോർട്ട്മുണ്ട്, ഹെർത, വെർഡർ, ലെവർകൂസൻ എന്നിവ ജയിച്ചപ്പോൾ പഡേർബോണും ഹൊഫെൻഹീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ലീഗിൽ 27 മത്സരങ്ങളിൽനിന്ന് 57 പോയിന്റുമായി ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്താണ്. 26 മത്സരങ്ങളിൽ 58 പോയിന്റുള്ള ബയേണ്‍ മ്യൂണിക്കാണ് തലപ്പത്ത്. മോണ്ഹെൻഗ്ലാഡ്ബാകിനെ (52) കീഴടക്കി ലെവർകൂസൻ (53) മൂന്നാം സ്ഥാനത്ത് എത്തി.
എവേ പോരാട്ടത്തിൽ വൂൾവ്സ്ബർഗിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഡോർട്ട്മുണ്ട് കീഴടക്കിയത്. റഫായേൽ ഗ്വെറെയ്റോ (32), അക്റാഫ് ഹകിമി (78) എന്നിവർ ജേതാക്കൾക്കായി വലകുലുക്കി. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു മോണ്ഹെൻഗ്ലാഡ്ബാക്കിന്റെ തട്ടകത്തിൽ ലെവർകൂസൻ ജയം സ്വന്തമാക്കിയത്.