ദുബായ്: കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് നിലച്ച ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള മാർഗനിർദേശങ്ങളുമായി ഐസിസി. പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങൾ പുനരാരംഭിക്കാനുള്ള മാർഗനിർദേശങ്ങളാണ് ഐസിസി ഇന്നലെ പ്രഖ്യാപിച്ചത്.
ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ വ്യക്തിഗത പരിശീലനം പുനരാരംഭിച്ചതിനു പിന്നാലെയാണ് ഐസിസിയുടെ പ്രഖ്യാപനമെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരേ ജൂലൈയിൽ നടക്കേണ്ട ടെസ്റ്റ് പരന്പരയ്ക്കായുള്ള മുന്നൊരുക്കമാണ് ഇംഗ്ലീഷ് താരങ്ങൾ ആരംഭിച്ചത്.
സർക്കാർ നിർദേശമനുസരിച്ച് ഒരു മെഡിക്കൽ ചീഫിന്റെ പരിശോധനയ്ക്കുശേഷമേ താരങ്ങളെ പരിശീലനത്തിന് ഇറക്കാവൂ. ശരീരോഷ്മാവ് പരിശോധന, മത്സരത്തിനു മുന്പ് താരങ്ങളെ ഐസൊലേറ്റ് ചെയ്യുക, വിദേശ പര്യടനത്തിനു 14 ദിവസം മുന്പ് എല്ലാം ടീം അംഗങ്ങൾക്കും കൊറോണ പരിശോധന നടത്തുക, പരിശീലനത്തിനും മത്സരത്തിനും ഇടയിൽ വിദഗ്ധ പരിശോധനകൾ തുടരുക തുടങ്ങിയ നിർദേശങ്ങളാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.
ദീർഘനാളത്തെ വിശ്രമത്തിനുശേഷം കളത്തിൽ തിരിച്ചെത്തുന്ന ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വളരെക്കൂടുതലായതിനാൽ അവർക്ക് പ്രത്യേക പരിശീലന നിർദേശങ്ങളും ഐസിസി നല്കി. ഇതിനിടെ, ഈ വർഷം ഒക്ടോബർ-നവംബറിൽ ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ വ്യക്തിഗത പരിശീലനം പുനരാരംഭിച്ചതിനു പിന്നാലെയാണ് ഐസിസിയുടെ പ്രഖ്യാപനമെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരേ ജൂലൈയിൽ നടക്കേണ്ട ടെസ്റ്റ് പരന്പരയ്ക്കായുള്ള മുന്നൊരുക്കമാണ് ഇംഗ്ലീഷ് താരങ്ങൾ ആരംഭിച്ചത്.
സർക്കാർ നിർദേശമനുസരിച്ച് ഒരു മെഡിക്കൽ ചീഫിന്റെ പരിശോധനയ്ക്കുശേഷമേ താരങ്ങളെ പരിശീലനത്തിന് ഇറക്കാവൂ. ശരീരോഷ്മാവ് പരിശോധന, മത്സരത്തിനു മുന്പ് താരങ്ങളെ ഐസൊലേറ്റ് ചെയ്യുക, വിദേശ പര്യടനത്തിനു 14 ദിവസം മുന്പ് എല്ലാം ടീം അംഗങ്ങൾക്കും കൊറോണ പരിശോധന നടത്തുക, പരിശീലനത്തിനും മത്സരത്തിനും ഇടയിൽ വിദഗ്ധ പരിശോധനകൾ തുടരുക തുടങ്ങിയ നിർദേശങ്ങളാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.
ദീർഘനാളത്തെ വിശ്രമത്തിനുശേഷം കളത്തിൽ തിരിച്ചെത്തുന്ന ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വളരെക്കൂടുതലായതിനാൽ അവർക്ക് പ്രത്യേക പരിശീലന നിർദേശങ്ങളും ഐസിസി നല്കി. ഇതിനിടെ, ഈ വർഷം ഒക്ടോബർ-നവംബറിൽ ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.