ഐഎസ്എലിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ സന്ദേശ് ജിങ്കൻ ഇനിയുണ്ടാകില്ല. പ്രതിരോധനിരയിലെ കരുത്തനായ ജിങ്കൻ ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് ഒൗദ്യോഗികമായി ഇന്നലെ അറിയിച്ചു. ജിങ്കൻ ബ്ലാസ്റ്റേഴ്സ് വിടുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം വന്നിരുന്നു. പരസ്പരധാരണ പ്രകാരമാണ് വഴിപിരിയുന്നതെന്ന് ബ്ലാസ്റ്റേഴ്സ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ഐഎസ്എലിന്റെ ആദ്യ സീസണ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ കരുത്തനോടുള്ള ആദരസൂചകമായി ക്ലബ് അദ്ദേഹത്തിന്റെ 21-ാം നന്പർ ജഴ്സി റദ്ദാക്കി. ഇനി ക്ലബ്ബിൽ ആർക്കും 21-ാം നന്പർ ജഴ്സി നൽകില്ലെന്ന് ക്ലബ് അറിയിച്ചു.
പുതിയ വെല്ലുവിളികൾ തേടി സന്ദേശ് ഞങ്ങളുടെ കുടുംബം വിടുന്നു. കഴിഞ്ഞ ആറു വർഷവും ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. ഇക്കാലത്തിനിടെ ജിങ്കൻ രാജ്യത്തെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി. അതിൽ ക്ലബ് അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ യാത്രയിൽ കൂടെചേരാനും പിന്തുണയ്ക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഞങ്ങളുടെ വൻമതിലിന് ഇനിയുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ എല്ലാവിധ ആശംസകളും നേരുന്നു. ഒരിക്കൽ ബ്ലാസ്റ്റർ ആയാൽ എല്ലാക്കാലത്തും ബ്ലാസ്റ്റർ ആയിരിക്കും- ബ്ലാസ്റ്റേഴ്സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജും പുതിയ ക്ലബ്ബിലേക്ക് പോകുന്ന ജിങ്കന് ആശംസ നേർന്നു.
ഐഎസ്എലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സന്ദേശ് ജിങ്കൻ. പ്രതിഫലത്തർക്കത്തെ തുടർന്നാണ് ജിങ്കൻ ബ്ലാസ്റ്റേഴ്സ് വിട്ടതെന്നാണ് സൂചന. വിദേശ ക്ലബ്ബുമായി കരാറിലാകുമെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്സിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് ഇരുപത്താറുകാരനായ ജിങ്കൻ. 2017 ഐഎസ്എല്‍ സീസണില്‍ ടീമിനെ നയിച്ച ജിങ്കൻ, 76 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. പരിക്കിനെത്തുടർന്ന് കഴിഞ്ഞ സീസണിൽ കളിച്ചില്ല.
എല്ലാവർക്കും നന്ദി: ജിങ്കൻ
കേരള ബ്ലാസ്റ്റേഴ്സിനോടും ടീമിന്റെ ആരാധകരോടും നന്ദി പറഞ്ഞ് സന്ദേശ് ജിങ്കൻ. ഐഎസ്എലിലെ ആദ്യ ദിവസം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പരസ്പരം വളരാൻ സഹായിച്ചെങ്കിലും ഒടുവിൽ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് മികച്ച ചില ഓർമകൾ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും. ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങളോട്, നിങ്ങൾ എന്നോടും ബ്ലാസ്റ്റേഴ്സിനോടും കാണിച്ച സ്നേഹത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നു. ബ്ലാസ്റ്റേഴ്സും ആരാധകരും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നിലനിർത്തും, എല്ലാവർക്കും നന്ദി - ജിങ്കൻ പറഞ്ഞു.
ഐഎസ്എലിന്റെ ആദ്യ സീസണ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ കരുത്തനോടുള്ള ആദരസൂചകമായി ക്ലബ് അദ്ദേഹത്തിന്റെ 21-ാം നന്പർ ജഴ്സി റദ്ദാക്കി. ഇനി ക്ലബ്ബിൽ ആർക്കും 21-ാം നന്പർ ജഴ്സി നൽകില്ലെന്ന് ക്ലബ് അറിയിച്ചു.
പുതിയ വെല്ലുവിളികൾ തേടി സന്ദേശ് ഞങ്ങളുടെ കുടുംബം വിടുന്നു. കഴിഞ്ഞ ആറു വർഷവും ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. ഇക്കാലത്തിനിടെ ജിങ്കൻ രാജ്യത്തെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി. അതിൽ ക്ലബ് അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ യാത്രയിൽ കൂടെചേരാനും പിന്തുണയ്ക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഞങ്ങളുടെ വൻമതിലിന് ഇനിയുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ എല്ലാവിധ ആശംസകളും നേരുന്നു. ഒരിക്കൽ ബ്ലാസ്റ്റർ ആയാൽ എല്ലാക്കാലത്തും ബ്ലാസ്റ്റർ ആയിരിക്കും- ബ്ലാസ്റ്റേഴ്സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖിൽ ഭരദ്വാജും പുതിയ ക്ലബ്ബിലേക്ക് പോകുന്ന ജിങ്കന് ആശംസ നേർന്നു.
ഐഎസ്എലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സന്ദേശ് ജിങ്കൻ. പ്രതിഫലത്തർക്കത്തെ തുടർന്നാണ് ജിങ്കൻ ബ്ലാസ്റ്റേഴ്സ് വിട്ടതെന്നാണ് സൂചന. വിദേശ ക്ലബ്ബുമായി കരാറിലാകുമെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്സിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് ഇരുപത്താറുകാരനായ ജിങ്കൻ. 2017 ഐഎസ്എല്‍ സീസണില്‍ ടീമിനെ നയിച്ച ജിങ്കൻ, 76 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. പരിക്കിനെത്തുടർന്ന് കഴിഞ്ഞ സീസണിൽ കളിച്ചില്ല.
എല്ലാവർക്കും നന്ദി: ജിങ്കൻ
കേരള ബ്ലാസ്റ്റേഴ്സിനോടും ടീമിന്റെ ആരാധകരോടും നന്ദി പറഞ്ഞ് സന്ദേശ് ജിങ്കൻ. ഐഎസ്എലിലെ ആദ്യ ദിവസം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പരസ്പരം വളരാൻ സഹായിച്ചെങ്കിലും ഒടുവിൽ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് മികച്ച ചില ഓർമകൾ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും. ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങളോട്, നിങ്ങൾ എന്നോടും ബ്ലാസ്റ്റേഴ്സിനോടും കാണിച്ച സ്നേഹത്തിന് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നു. ബ്ലാസ്റ്റേഴ്സും ആരാധകരും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നിലനിർത്തും, എല്ലാവർക്കും നന്ദി - ജിങ്കൻ പറഞ്ഞു.