ഫ്രാങ്ക്ഫർട്ട്: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനുശേഷം യൂറോപ്പിൽ ആദ്യമായി പുനരാരംഭിച്ച ജർമൻ ബുണ്ടസ് ലിഗയിൽ മോണ്ഹെൻഗ്ലാഡ്ബാക്കിനു ജയം.
എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് മോണ്ഹെൻഗ്ലാഡ്ബാക് പരാജയപ്പെടുത്തിയത്. ലോക്ക് ഡൗണിനുശേഷമുള്ള ആദ്യ മത്സരം ജയിച്ചതിലൂടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും അവർക്കു സാധിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എഫ്സി കൊളോണും മെയ്ന്റ് സും 2-2 സമനിലയിൽ പിരിഞ്ഞു. ലീഗിൽ 26 മത്സരങ്ങളിൽനിന്ന് 52 പോയിന്റാണ് മോണ്ഹെൻഗ്ലാഡ്ബാക്കിനുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 54 പോയിന്റുള്ള ബൊറൂസിയ ഡോർട്ട്മുണ്ടാണ് രണ്ടാമത്. ബയേണ്‍ മ്യൂണിക്കാണ് ഒന്നാമത്.
എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് മോണ്ഹെൻഗ്ലാഡ്ബാക് പരാജയപ്പെടുത്തിയത്. ലോക്ക് ഡൗണിനുശേഷമുള്ള ആദ്യ മത്സരം ജയിച്ചതിലൂടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും അവർക്കു സാധിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എഫ്സി കൊളോണും മെയ്ന്റ് സും 2-2 സമനിലയിൽ പിരിഞ്ഞു. ലീഗിൽ 26 മത്സരങ്ങളിൽനിന്ന് 52 പോയിന്റാണ് മോണ്ഹെൻഗ്ലാഡ്ബാക്കിനുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 54 പോയിന്റുള്ള ബൊറൂസിയ ഡോർട്ട്മുണ്ടാണ് രണ്ടാമത്. ബയേണ്‍ മ്യൂണിക്കാണ് ഒന്നാമത്.