ഡോർട്ട്മുണ്ട്: രണ്ട് മാസത്തിലധികമായുള്ള ഇടവേളയ്ക്കുശേഷം ജർമനിയിൽ പ്രഫഷണൽ ഫുട്ബോളിന് ആവേശത്തുടക്കം. കൊറോണ വൈറസ് രോഗവ്യാപനത്തെത്തുടർന്ന് മാർച്ച് 11ന് നിർത്തിവച്ച ജർമൻ ബുണ്ടസ് ലിഗ ഇന്നലെ വീണ്ടും തുടങ്ങി. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലായി നടന്ന മത്സരങ്ങളിൽ ഡോർട്ട്മുണ്ട്, പ്പോൾ ഡുസൽഡോഫ് x പഡേർബോണ്, ലൈപ്സിഗ് x ഫ്രൈബർഗ് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
കാണികൾ ഇല്ലാതെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഷാൽക്കെയെ തകർത്ത് ലോക്ക് ഡൗണ്‍ കെട്ട് പൊട്ടിച്ചെറിഞ്ഞു. ഈ വർഷം ഡോർട്ട്മുണ്ടിലെത്തിയ കൗമാര സൂപ്പർ സ്റ്റാർ എർലിംഗ് ഹാലൻഡ് ഇന്നലെയും ലക്ഷ്യംകണ്ടു. ബുണ്ടസ് ലിഗ പുനരാരംഭിച്ചപ്പോഴത്തെ ആദ്യ ഗോൾ 29-ാം മിനിറ്റിൽ ഹാലൻഡിന്റെ പേരിൽ കുറിക്കപ്പെട്ടു. റാഫേൽ ഗ്വെറേറോ (45, 63) ഇരട്ടഗോൾ സ്വന്തമാക്കിയപ്പോൾ തൊർഗണ് ഹസാർഡും (48) ഡോർട്ട്മുണ്ടിനായി വലകുലുക്കി.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കുമായുള്ള വ്യത്യാസം ജയത്തോടെ കുറയ്ക്കാനും ഡോർട്ട്മുണ്ടിനു സാധിച്ചു. 26 മത്സരങ്ങളിൽനിന്ന് 54 പോയിന്റാണ് ഡോർട്ട്മുണ്ടിനുള്ളത്. 25 മത്സരങ്ങളിൽ 55 പോയിന്റുമായി ബയേണ്‍ മ്യൂണിക് ഒന്നാമതുണ്ട്. ഇന്ന് ബയേണ്‍ ഇറങ്ങും.
ഹെർത 3-0ന് ഹൊഫെൻഹീമിനെയാണ് കീഴടക്കിയത്. ഹെർതയുടെ അക്കൗണ്ടിൽ കയറിയ ആദ്യ ഗോൾ സെൽഫ് ആയിരുന്നു. വൂൾഫ്സ്ബർഗ് 2-1നാണ് ഓഗ്സ്ബർഗിനെ കീഴടക്കിയത്. ലൈപ്സിഗ് സ്വന്തം തട്ടകത്തിൽ പിന്നിൽ നിന്നശേഷം 1-1ന്റെ സമനിലയുമായി കരകയറി.
കാണികൾ ഇല്ലാതെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഷാൽക്കെയെ തകർത്ത് ലോക്ക് ഡൗണ്‍ കെട്ട് പൊട്ടിച്ചെറിഞ്ഞു. ഈ വർഷം ഡോർട്ട്മുണ്ടിലെത്തിയ കൗമാര സൂപ്പർ സ്റ്റാർ എർലിംഗ് ഹാലൻഡ് ഇന്നലെയും ലക്ഷ്യംകണ്ടു. ബുണ്ടസ് ലിഗ പുനരാരംഭിച്ചപ്പോഴത്തെ ആദ്യ ഗോൾ 29-ാം മിനിറ്റിൽ ഹാലൻഡിന്റെ പേരിൽ കുറിക്കപ്പെട്ടു. റാഫേൽ ഗ്വെറേറോ (45, 63) ഇരട്ടഗോൾ സ്വന്തമാക്കിയപ്പോൾ തൊർഗണ് ഹസാർഡും (48) ഡോർട്ട്മുണ്ടിനായി വലകുലുക്കി.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കുമായുള്ള വ്യത്യാസം ജയത്തോടെ കുറയ്ക്കാനും ഡോർട്ട്മുണ്ടിനു സാധിച്ചു. 26 മത്സരങ്ങളിൽനിന്ന് 54 പോയിന്റാണ് ഡോർട്ട്മുണ്ടിനുള്ളത്. 25 മത്സരങ്ങളിൽ 55 പോയിന്റുമായി ബയേണ്‍ മ്യൂണിക് ഒന്നാമതുണ്ട്. ഇന്ന് ബയേണ്‍ ഇറങ്ങും.
ഹെർത 3-0ന് ഹൊഫെൻഹീമിനെയാണ് കീഴടക്കിയത്. ഹെർതയുടെ അക്കൗണ്ടിൽ കയറിയ ആദ്യ ഗോൾ സെൽഫ് ആയിരുന്നു. വൂൾഫ്സ്ബർഗ് 2-1നാണ് ഓഗ്സ്ബർഗിനെ കീഴടക്കിയത്. ലൈപ്സിഗ് സ്വന്തം തട്ടകത്തിൽ പിന്നിൽ നിന്നശേഷം 1-1ന്റെ സമനിലയുമായി കരകയറി.