+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജയജയ ജയസൂര്യ...

ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ രണ്ടാം പകുതി. സ്ഥലം എവിടെയുമാകാം, കാരണം ഇന്നയിടം എന്നൊന്ന് നിർവചിക്കാനാകില്ല. പക്ഷേ,
ജയജയ ജയസൂര്യ...
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ രണ്ടാം പകുതി. സ്ഥലം എവിടെയുമാകാം, കാരണം ഇന്നയിടം എന്നൊന്ന് നിർവചിക്കാനാകില്ല. പക്ഷേ, ആദ്യം ഒരു ചോദ്യം ഉയരും: എടാ, നിനക്കൊരു കാര്യമറിയാവോ... ഭൂഗോളത്തിലെ ഏറ്റവും വലിയ രഹസ്യം പറയാനായുള്ള ആമുഖമായിരുന്നു ആ ചോദ്യം... തുടർന്ന് ആ അദ്ഭുതരഹസ്യത്തിന്‍റെ ചെപ്പ് തന്‍റെ കൂട്ടുകാർക്കായി തുറക്കും: ജയസൂര്യയില്ലേ, ഓന്‍റെ ബാറ്റിൽ സ്പ്രിംഗ് ഘടിപ്പിച്ചിട്ടുണ്ട്... മൊത്തത്തിൽ നിശബ്ദത, പിന്നെ അത് തലകുലുക്കി സമ്മതിക്കും, ശരിയാ തലങ്ങും വിലങ്ങുമല്ലേ ബൗളർമാരെ തല്ലിത്തകർക്കുന്നത്... ബാറ്റിൽ തൊട്ടാൽ ഫോറോ സിക്സോ പായുന്നത് ചുമ്മാതല്ല, സ്പ്രിംഗ് ഉള്ളതുകൊണ്ടുതന്നെ...

ശ്രീലങ്കയുടെ സനത് തെരൻ ജയസൂര്യ എന്ന ക്രിക്കറ്റ് താരത്തെക്കുറിച്ചുണ്ടായിരുന്ന കല്ലുവച്ച അല്ലെങ്കിൽ സൂപ്പർ ഹിറ്റായ നുണകളിലൊന്നായിരുന്നു അത്. എന്നാൽ, ആ നുണ ജയസൂര്യക്കും അദ്ദേഹത്തിന്‍റെ ബാറ്റിംഗിനുമുള്ള അദ്ഭുതസിദ്ധിയെ അകന്പടി സേവിച്ചു. അതുപോലെ ഒരു ബാറ്റും ബാറ്റ്സ്മാനും ഉണ്ടാകാൻ ഇന്ത്യക്കാർപോലും മനമുരുക്കിയെന്നതും വാസ്തവം. സച്ചിൻ തെണ്ടുൽക്കർ എന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രതിഭാസത്തിനു സമാന്തരമായി സഞ്ചരിച്ചിരുന്ന സിംഹളനാട്ടിലെ ബാറ്റിംഗ് ശൗര്യമായിരുന്നു ജയസൂര്യ.

1997ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെയും ബൗളർമാരെയും കണ്ണീരിലാഴ്ത്തി ജയസൂര്യ സംഹാരതാണ്ഡവമാടിയത് ഇതുപോലൊരു മേയ് 17നായിരുന്നു. പെപ്സി ഇൻഡിപെൻഡൻസ് കപ്പിലെ നാലാം മത്സരത്തിലായിരുന്നു സൂര്യനായി ജയസൂര്യ കത്തി ജ്വലിച്ചത്. അക്കാലത്ത് പൊരുതാനുള്ള സ്കോറായിരുന്നു ഇന്ത്യ 50 ഓവറിൽ കുറിച്ച ഏഴിന് 225 റണ്‍സ്. എന്നാൽ, ജയസൂര്യ സ്വതസിദ്ധമായ കട്ടും പുള്ളും ട്രേഡ്മാർക്ക് ഷോട്ടായ പോയിന്‍റിനു മുകളിലൂടെയുള്ള ലോഫ്റ്റഡ് കട്ടുമായി കളം നിറഞ്ഞു. 120 പന്തിൽ നാല് സിക്സും 17 ഫോറും അകന്പടി സേവിച്ച ഇന്നിംഗ്സിൽ പിറന്നത് 151 നോട്ടൗട്ട്.

ഓപ്പണിംഗ് കൂട്ടുകാരനായ കലുവിതരണയെ (പൂജ്യം) തുടക്കത്തിലേ നഷ്ടപ്പെട്ട ശേഷമായിരുന്നു ജയസൂര്യയുടെ പ്രകടനം. 40.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റണ്‍സോടെ ലങ്ക ജയം നേടി. ടീമിലെ മറ്റ് ബാറ്റ്സ്മാന്മാർ 127 പന്തിൽ നേടിയത് 65 റണ്‍സ് മാത്രമായിരുന്നു എന്നതാണ് അന്നത്തെ ലങ്കൻ ജയത്തിന്‍റെ പ്രത്യേകത. അക്കാലത്ത് ഒരു ലങ്കൻ താരത്തിന്‍റെ ഉയർന്ന ഏകദിന സ്കോറായിരുന്നു അത്. മലയാളി പേസറായ അബി കുരുവിളയുടെ ആറാം രാജ്യാന്തര ഏകദിനവും ലങ്കയ്ക്കെതിരായ ആദ്യ മത്സരവുമായിരുന്നു.

1996 ലോകകപ്പ് മുതൽ ജയസൂര്യ സ്റ്റൈൽ തരംഗമായി. ഫീൽഡിംഗ് നിയന്ത്രണമുള്ള ഓവറുകളിൽ ലോഫ്റ്റഡ് ഷോട്ടുകളിലൂടെ മാക്സിമം റണ്‍സ് എന്ന തന്ത്രത്തിന്‍റെ ഫലമായിരുന്നു ലങ്കയുടെ 1996 ഏകദിന ലോക കിരീടംതന്നെ. ഏകദിന ക്രിക്കറ്റിന്‍റെ സ്വഭാവം മാറ്റിയ താരമാണ് ജയസൂര്യ എന്നതും വാസ്തവം.

അനീഷ് ആലക്കോട്