വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്ന എല്ലാ മലയാളികൾക്കും ഇവിടേക്കു സുഗമവും സുരക്ഷിതവുമായ മടക്കയാത്ര സാധ്യമാക്കണം. കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ മേഖലകളിലും ജാഗ്രത കർശനമാക്കുകയും വേണം
കോവിഡ് വ്യാപനത്തെത്തുടർന്നു നാട്ടിലേക്കു മടങ്ങാനായി വിദേശത്തും സ്വദേശത്തും ലക്ഷക്കണക്കിനു മലയാളികൾ കാത്തിരിക്കുകയാണ്. അവരെയെല്ലാം സുരക്ഷിതരായി നാട്ടിലെത്തിക്കുകയും അവരുടെ ആരോഗ്യരക്ഷ ഉറപ്പാക്കുകയും ചെയ്യുകയെന്നതു സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഈ ദൗത്യം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും സഹായവും സഹകരണവും ഉണ്ടാകണം. വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ആരംഭിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും തങ്ങളുടെ ഊഴവും കാത്തിരിപ്പാണ്.
നാട്ടിലേക്കു മടങ്ങാൻ നിരവധി കടന്പകളാണ് അവർക്കു കടക്കേണ്ടത്. ഇതിന്റെ ആദ്യഘട്ടമായിരുന്നു നോർക്ക വഴിയുള്ള രജിസ്ട്രേഷൻ. രജിസ്റ്റർ ചെയ്തവരിൽ വളരെ കുറച്ചു പേർക്കേ മടക്കയാത്രയ്ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടുള്ളൂ. മുൻഗണനാക്രമമനുസരിച്ച് എല്ലാവരെയും തിരിച്ചെത്തിക്കുമെന്ന സർക്കാർ വാഗ്ദാനത്തിൽ വിശ്വസിച്ചിരിക്കുകയാണു മറ്റുള്ളവർ. അതേസമയം, അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നു നിരവധി മലയാളികൾ അതിർത്തിയിലെത്തിയിട്ടും ഇവിടേക്കു കടക്കാനാവാതെ വിഷമിക്കുന്നതിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
ചില രാജ്യങ്ങളിൽ മടക്കയാത്രയ്ക്കു മുന്പു കോവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ആ സൗകര്യമില്ല. അതുകൊണ്ടുതന്നെ വിദേശത്തുനിന്നുള്ള എല്ലാവരെയും ഇവിടെ എത്തുന്ന മുറയ്ക്ക് വിമാനത്താവളത്തിൽവച്ചുതന്നെ പ്രാഥമിക പരിശോധനയ്ക്കു വിധേയരാക്കി, ആവശ്യമുള്ളവരെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു മാറ്റുകയാണു ചെയ്യുന്നത്. ക്വാറന്റൈൻ ആവശ്യത്തിനായി കത്തോലിക്കാ സഭയുടെ ധ്യാനകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഇതിനോടകം വിട്ടുകൊടുത്തിട്ടുണ്ട്. മറ്റു സമുദായങ്ങളും ഇതിനോടു സഹകരിക്കുന്നു. ആവശ്യത്തിനു താമസസൗകര്യവും ടോയ്ലെറ്റുകളുമൊക്കെയുള്ള സ്ഥാപനങ്ങളാണ് ഇതിനായി വിട്ടുകൊടുത്തിട്ടുള്ളത്. എംജി യൂണിവേഴ്സിറ്റിയിലെ മൂന്നു ഹോസ്റ്റലുകൾ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഏറ്റെടുത്തു. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലേക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല സർക്കാർ പൂർണമായി ഏറ്റെടുത്തേ മതിയാവൂ. ആ ഉത്തരവാദിത്വം അതതു സ്ഥാപനങ്ങളുടേതായി മാറാൻ ഇടവരരുത്.
അന്യസംസ്ഥാനങ്ങളിൽനിന്നു റോഡ് മാർഗം വരുന്ന മലയാളികൾ പലരും അതിർത്തിയിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദ്യദിവസങ്ങളിലുണ്ടായ ആശയക്കുഴപ്പം ധാരാളം പേരെ, പ്രത്യേകിച്ച്, കുടുംബവുമായി വന്നവരെ, വലിയ വിഷമത്തിലാക്കിയിരുന്നു. പഠനത്തിനും ജോലിക്കും മറ്റുമായി അന്യസംസ്ഥാനങ്ങളിൽ പോയിരുന്ന നിരവധിപേർ മടക്കയാത്രയിൽ സംസ്ഥാനാതിർത്തിയിൽ കുടുങ്ങി. വ്യക്തമായ മാർഗനിർദേശങ്ങളുടെ അഭാവവും പാസെടുക്കുന്നതിൽ ആളുകൾ കാട്ടിയ അലംഭാവവുമൊക്കെ ഇതിനു കാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾ ബന്ധപ്പെട്ട മേലധികാരികളുമായി അടിയന്തര ചർച്ച നടത്തി പ്രശ്നങ്ങൾ ഉടനുടൻ പരിഹരിക്കുകയാണു വേണ്ടത്.
ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരാൻ ഇതിനോടകം ഒന്നര ലക്ഷത്തോളം പേരാണ് ഓൺലൈനിലൂടെ പാസിനപേക്ഷിച്ചിട്ടുള്ളത്. ഇതിൽ ഒരു ലക്ഷത്തിലേറെപ്പേർക്കു പാസ് അനുവദിച്ചു. നാല്പതിനായിരത്തോളം പേർ നാട്ടിലെത്തിക്കഴിഞ്ഞു. വിദേശത്തുനിന്നായാലും അന്യസംസ്ഥാനങ്ങളിൽനിന്നായാലും നാട്ടിൽ മടങ്ങിയെത്തുന്നവർ ക്വാറന്റൈൻ ഉൾപ്പെടെ അധികൃതർ നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ നിരീക്ഷണസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്കു നാട്ടിലേക്കു വരാൻ പാസ് അനുവദിക്കുന്നത്. അപേക്ഷകന്റെ വീട്ടിൽ ക്വാറന്റൈൻ സൗകര്യമുണ്ടോയെന്നു സമിതി പരിശോധിക്കും. വീട്ടിൽ സൗകര്യമുള്ളവർക്കു വീട്ടിൽത്തന്നെയും അതില്ലാത്തവർക്കു സർക്കാർ സജ്ജമാക്കിയിരിക്കുന്ന കേന്ദ്രങ്ങളിലും കഴിയാം. സംസ്ഥാന അതിർത്തികളിലെ പരിശോധനയ്ക്കുശേഷം നാട്ടിലെത്തുന്നവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാതെ പുറത്തുപോകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയിരിക്കുന്നത്. വീടുകളിൽ കഴിയുന്നവരുടെ നിരീക്ഷണത്തിനു ജനമൈത്രി പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും ആളുകൾ കേരളത്തിലേക്കു മടങ്ങാൻ തുടങ്ങിയതോടെ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടാകുന്നുണ്ട്. രണ്ടു ദിവസം മുന്പുവരെ ഒറ്റ അക്കത്തിലായിരുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണം ബുധനാഴ്ച പത്തും ഇന്നലെ ഇരുപത്താറും ആയി ഉയർന്നു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശത്തുനിന്നും 14 പേർ അന്യസംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഉയരുന്ന രോഗബാധാ നിരക്ക് കൂടുതൽ കരുതലോടെയുള്ള നീക്കങ്ങൾ അത്യാവശ്യമാക്കുന്നു.
സംസ്ഥാനത്തു കോവിഡ് സമൂഹവ്യാപനം ഒഴിവാക്കുക എന്നത് അതിപ്രധാനമാണ്. അതിനായി കർശന നടപടികളിലേക്കു കടക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കിയും ജില്ലാതലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അത് ഏകോപിപ്പിച്ചും കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണു ശ്രമം. മടങ്ങിയെത്തുന്നവർക്ക് ഇവിടെ സുരക്ഷിതരായി ക്വാറന്റൈനിൽ കഴിയാൻ സൗകര്യമൊരുക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ആയിരക്കണക്കിനു മലയാളികൾ നാട്ടിലേക്കു വരാൻ കാത്തിരിക്കുകയാണ്. കാന്പസ് ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിനാൽ ഹോസ്റ്റൽ അടച്ചുപൂട്ടിയ ജാമിയ മിലിയ സർവകലാശാലയിലേതുൾപ്പെടെ ഡൽഹിയിൽ കുടുങ്ങിയ വിദ്യാർഥികൾക്കുവേണ്ടി പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. പൊതുവായി പ്രത്യേക ട്രെയിനിനായി മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്കു കത്തെഴുതിയിട്ടുണ്ട്.
പ്രവാസി ഇന്ത്യക്കാരെ രാജ്യത്തു തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലേക്കു 39 വിമാന സർവീസുകളാണു ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ ജാഗ്രതയും ഒരുക്കവും അത്യന്താപേക്ഷിതമാക്കുന്ന സാഹചര്യമാണു പൊതുവേ മുന്നിലുള്ളത്.
കോവിഡ് വ്യാപനത്തെത്തുടർന്നു നാട്ടിലേക്കു മടങ്ങാനായി വിദേശത്തും സ്വദേശത്തും ലക്ഷക്കണക്കിനു മലയാളികൾ കാത്തിരിക്കുകയാണ്. അവരെയെല്ലാം സുരക്ഷിതരായി നാട്ടിലെത്തിക്കുകയും അവരുടെ ആരോഗ്യരക്ഷ ഉറപ്പാക്കുകയും ചെയ്യുകയെന്നതു സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഈ ദൗത്യം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും സഹായവും സഹകരണവും ഉണ്ടാകണം. വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ആരംഭിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും തങ്ങളുടെ ഊഴവും കാത്തിരിപ്പാണ്.
നാട്ടിലേക്കു മടങ്ങാൻ നിരവധി കടന്പകളാണ് അവർക്കു കടക്കേണ്ടത്. ഇതിന്റെ ആദ്യഘട്ടമായിരുന്നു നോർക്ക വഴിയുള്ള രജിസ്ട്രേഷൻ. രജിസ്റ്റർ ചെയ്തവരിൽ വളരെ കുറച്ചു പേർക്കേ മടക്കയാത്രയ്ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടുള്ളൂ. മുൻഗണനാക്രമമനുസരിച്ച് എല്ലാവരെയും തിരിച്ചെത്തിക്കുമെന്ന സർക്കാർ വാഗ്ദാനത്തിൽ വിശ്വസിച്ചിരിക്കുകയാണു മറ്റുള്ളവർ. അതേസമയം, അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നു നിരവധി മലയാളികൾ അതിർത്തിയിലെത്തിയിട്ടും ഇവിടേക്കു കടക്കാനാവാതെ വിഷമിക്കുന്നതിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
ചില രാജ്യങ്ങളിൽ മടക്കയാത്രയ്ക്കു മുന്പു കോവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ആ സൗകര്യമില്ല. അതുകൊണ്ടുതന്നെ വിദേശത്തുനിന്നുള്ള എല്ലാവരെയും ഇവിടെ എത്തുന്ന മുറയ്ക്ക് വിമാനത്താവളത്തിൽവച്ചുതന്നെ പ്രാഥമിക പരിശോധനയ്ക്കു വിധേയരാക്കി, ആവശ്യമുള്ളവരെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു മാറ്റുകയാണു ചെയ്യുന്നത്. ക്വാറന്റൈൻ ആവശ്യത്തിനായി കത്തോലിക്കാ സഭയുടെ ധ്യാനകേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഇതിനോടകം വിട്ടുകൊടുത്തിട്ടുണ്ട്. മറ്റു സമുദായങ്ങളും ഇതിനോടു സഹകരിക്കുന്നു. ആവശ്യത്തിനു താമസസൗകര്യവും ടോയ്ലെറ്റുകളുമൊക്കെയുള്ള സ്ഥാപനങ്ങളാണ് ഇതിനായി വിട്ടുകൊടുത്തിട്ടുള്ളത്. എംജി യൂണിവേഴ്സിറ്റിയിലെ മൂന്നു ഹോസ്റ്റലുകൾ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഏറ്റെടുത്തു. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലേക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല സർക്കാർ പൂർണമായി ഏറ്റെടുത്തേ മതിയാവൂ. ആ ഉത്തരവാദിത്വം അതതു സ്ഥാപനങ്ങളുടേതായി മാറാൻ ഇടവരരുത്.
അന്യസംസ്ഥാനങ്ങളിൽനിന്നു റോഡ് മാർഗം വരുന്ന മലയാളികൾ പലരും അതിർത്തിയിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദ്യദിവസങ്ങളിലുണ്ടായ ആശയക്കുഴപ്പം ധാരാളം പേരെ, പ്രത്യേകിച്ച്, കുടുംബവുമായി വന്നവരെ, വലിയ വിഷമത്തിലാക്കിയിരുന്നു. പഠനത്തിനും ജോലിക്കും മറ്റുമായി അന്യസംസ്ഥാനങ്ങളിൽ പോയിരുന്ന നിരവധിപേർ മടക്കയാത്രയിൽ സംസ്ഥാനാതിർത്തിയിൽ കുടുങ്ങി. വ്യക്തമായ മാർഗനിർദേശങ്ങളുടെ അഭാവവും പാസെടുക്കുന്നതിൽ ആളുകൾ കാട്ടിയ അലംഭാവവുമൊക്കെ ഇതിനു കാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾ ബന്ധപ്പെട്ട മേലധികാരികളുമായി അടിയന്തര ചർച്ച നടത്തി പ്രശ്നങ്ങൾ ഉടനുടൻ പരിഹരിക്കുകയാണു വേണ്ടത്.
ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരാൻ ഇതിനോടകം ഒന്നര ലക്ഷത്തോളം പേരാണ് ഓൺലൈനിലൂടെ പാസിനപേക്ഷിച്ചിട്ടുള്ളത്. ഇതിൽ ഒരു ലക്ഷത്തിലേറെപ്പേർക്കു പാസ് അനുവദിച്ചു. നാല്പതിനായിരത്തോളം പേർ നാട്ടിലെത്തിക്കഴിഞ്ഞു. വിദേശത്തുനിന്നായാലും അന്യസംസ്ഥാനങ്ങളിൽനിന്നായാലും നാട്ടിൽ മടങ്ങിയെത്തുന്നവർ ക്വാറന്റൈൻ ഉൾപ്പെടെ അധികൃതർ നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ നിരീക്ഷണസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്കു നാട്ടിലേക്കു വരാൻ പാസ് അനുവദിക്കുന്നത്. അപേക്ഷകന്റെ വീട്ടിൽ ക്വാറന്റൈൻ സൗകര്യമുണ്ടോയെന്നു സമിതി പരിശോധിക്കും. വീട്ടിൽ സൗകര്യമുള്ളവർക്കു വീട്ടിൽത്തന്നെയും അതില്ലാത്തവർക്കു സർക്കാർ സജ്ജമാക്കിയിരിക്കുന്ന കേന്ദ്രങ്ങളിലും കഴിയാം. സംസ്ഥാന അതിർത്തികളിലെ പരിശോധനയ്ക്കുശേഷം നാട്ടിലെത്തുന്നവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാതെ പുറത്തുപോകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയിരിക്കുന്നത്. വീടുകളിൽ കഴിയുന്നവരുടെ നിരീക്ഷണത്തിനു ജനമൈത്രി പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും ആളുകൾ കേരളത്തിലേക്കു മടങ്ങാൻ തുടങ്ങിയതോടെ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടാകുന്നുണ്ട്. രണ്ടു ദിവസം മുന്പുവരെ ഒറ്റ അക്കത്തിലായിരുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണം ബുധനാഴ്ച പത്തും ഇന്നലെ ഇരുപത്താറും ആയി ഉയർന്നു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശത്തുനിന്നും 14 പേർ അന്യസംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഉയരുന്ന രോഗബാധാ നിരക്ക് കൂടുതൽ കരുതലോടെയുള്ള നീക്കങ്ങൾ അത്യാവശ്യമാക്കുന്നു.
സംസ്ഥാനത്തു കോവിഡ് സമൂഹവ്യാപനം ഒഴിവാക്കുക എന്നത് അതിപ്രധാനമാണ്. അതിനായി കർശന നടപടികളിലേക്കു കടക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രാദേശിക ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കിയും ജില്ലാതലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അത് ഏകോപിപ്പിച്ചും കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണു ശ്രമം. മടങ്ങിയെത്തുന്നവർക്ക് ഇവിടെ സുരക്ഷിതരായി ക്വാറന്റൈനിൽ കഴിയാൻ സൗകര്യമൊരുക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ആയിരക്കണക്കിനു മലയാളികൾ നാട്ടിലേക്കു വരാൻ കാത്തിരിക്കുകയാണ്. കാന്പസ് ക്വാറന്റൈൻ കേന്ദ്രമാക്കുന്നതിനാൽ ഹോസ്റ്റൽ അടച്ചുപൂട്ടിയ ജാമിയ മിലിയ സർവകലാശാലയിലേതുൾപ്പെടെ ഡൽഹിയിൽ കുടുങ്ങിയ വിദ്യാർഥികൾക്കുവേണ്ടി പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. പൊതുവായി പ്രത്യേക ട്രെയിനിനായി മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്കു കത്തെഴുതിയിട്ടുണ്ട്.
പ്രവാസി ഇന്ത്യക്കാരെ രാജ്യത്തു തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലേക്കു 39 വിമാന സർവീസുകളാണു ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ ജാഗ്രതയും ഒരുക്കവും അത്യന്താപേക്ഷിതമാക്കുന്ന സാഹചര്യമാണു പൊതുവേ മുന്നിലുള്ളത്.