കൊറോണ വൈറസ് കേരളത്തെ കടന്നുപോയിക്കഴിഞ്ഞാൽ ഗുരുതരമായൊരു ഭക്ഷ്യക്ഷാമം നമ്മെ കാത്തിരിപ്പുണ്ടാവും. വീടിനോടു ചേർന്നുനിന്നുതന്നെ നമുക്കതിനെ നേരിടാനാകും. അതിന് ഒരുക്കം ഇന്നേ തുടങ്ങിയില്ലെങ്കിൽ കേരളം പട്ടിണിയിലാകും
കേരളത്തെ കാത്തിരിക്കുന്നതു വലിയൊരു ഭക്ഷ്യക്ഷാമമോ? കോവിഡ് പ്രതിസന്ധി ദീർഘിച്ചാൽ അതു സംഭവിക്കാനിടയുണ്ട്. കടകളിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും കിട്ടാതായി വരുന്നു. ഇറച്ചി, മീൻ, മുട്ട തുടങ്ങിയവയും ദുർലഭം. അരിയും ധാന്യങ്ങളും ഇപ്പോൾ ആവശ്യത്തിനുണ്ടെങ്കിലും അതു നിർലോപം ലഭിക്കണമെന്നില്ല. റേഷൻ കടകൾ വഴി 15 കിലോഗ്രാം അരി സൗജന്യമായി നൽകിയിരുന്നു. ബഹുഭൂരിപക്ഷം ആളുകളും അതു വാങ്ങി. മുൻഗണനാ വിഭാഗത്തിനായി (പിങ്ക് റേഷൻ കാർഡുള്ളവർ) ആയിരം രൂപ വില വരുന്ന 17 ഇനങ്ങളടങ്ങിയ പലവ്യഞ്ജന കിറ്റുകൾ ഇന്നലെ വിതരണം ചെയ്തു തുടങ്ങി. ഇത്തരം സൗജന്യങ്ങൾ എത്രനാൾ തുടരാനാവുമെന്നു നിശ്ചയമില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ പോയാൽ ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. നാട്ടിൽത്തന്നെ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ റെഡ് സോണിൽ ഉണ്ടായിരുന്നതു നാലു ജില്ലകളാണ്. ഇന്നലെ കോട്ടയവും ഇടുക്കിയുംകൂടി ആ പട്ടികയിൽപ്പെട്ടു. സോൺ നിശ്ചയിച്ചപ്പോൾ ഈ രണ്ടു ജില്ലകളും ഗ്രീൻ സോണിലായിരുന്നുവെന്നോർക്കണം. ജില്ല കടന്നും സംസ്ഥാനം കടന്നുമുള്ള യാത്രകൾ മേയ് 15 വരെ നിരോധിക്കണമെന്ന നിർദേശമാണു സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ കേരളത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളുടെ നീണ്ട പട്ടിക ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നിരത്തി. 80,000 കോടി രൂപയുടെ മൂല്യനഷ്ടമാണു കേരളത്തിന് ഇതുവരെ ഉണ്ടായിരിക്കുന്നത്.
കോവിഡനന്തര കാലത്തെക്കുറിച്ചു ചിന്തിക്കാൻ സമയമായിട്ടില്ലെങ്കിലും അടുത്തുതന്നെ രാജ്യം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഭക്ഷ്യക്ഷാമം ആയിരിക്കും. സാന്പത്തികരംഗത്തുൾപ്പെടെ ബഹുമുഖ പ്രതിസന്ധികൾ പ്രതീക്ഷിക്കണം. കേരളം ഭക്ഷ്യരംഗത്തെക്കുറിച്ചു ഗൗരവതരമായ ചിന്ത ഇപ്പോഴെങ്കിലും തുടങ്ങേണ്ടതുണ്ട്.
നാട്ടിൽ കുരങ്ങുകൾക്കും തെരുവുനായ്ക്കൾക്കും പക്ഷികൾക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഇപ്പോൾത്തന്നെയുണ്ട്. ഇക്കാര്യത്തിൽ ചില നടപടികൾ സ്വീകരിച്ചതിനെക്കുറിച്ചു മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ജനങ്ങൾ നേരിടാൻ പോകുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചു സർക്കാരും സമൂഹവും വളരെ ഗൗരവത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. അതിർത്തിയിലൂടെ അനധികൃതമായി ആളുകൾ കടന്നുവരുന്നതു കോവിഡ് വ്യാപനത്തിനു വഴിയൊരുക്കിയിരുന്നു. അതു തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിർത്തിയിലെ തടസം ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ വലിയ അളവിൽ ബാധിക്കും.
അയൽസംസ്ഥാനങ്ങളിൽനിന്നു പച്ചക്കറി എത്തിയില്ലെങ്കിൽ കേരളത്തിലെ അടുക്കളകളെ അതു ബാധിക്കുമെന്നതിൽ സംശയമില്ല. വിഷപ്പച്ചക്കറിയാണു പുറമേനിന്ന് എത്തുന്നതെന്നറിഞ്ഞിട്ടും സ്വന്തമായി പച്ചക്കറികൾ നട്ടുവളർത്താൻ അധികമാരും തയാറായിട്ടില്ല. സ്കൂളുകളിലും മറ്റും കൃഷിത്തോട്ടങ്ങൾ തുടങ്ങിയിരുന്നു. അത്തരം ചില സംരംഭങ്ങളെ കൃഷിമന്ത്രി കഴിഞ്ഞദിവസം അഭിനന്ദിക്കുകയും ചെയ്തു. കൃഷിവകുപ്പ് ഇത്തരം ചില പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിർത്തി കടന്നെത്തുന്ന ലോറി കാത്തിരിക്കുകയാണു നമ്മുടെ ശീലം. ഇപ്പോഴെങ്കിലും ഒരുമൂടു പാവലോ കോവലോ പടവലമോ നടാൻ നാം തയാറാവണം. പച്ചക്കറി നടാൻ സ്ഥലമില്ലെന്നു പറഞ്ഞു തടിതപ്പുന്നവരാണധികവും. ടെറസിലോ തിണ്ണയിലോ ചെടിച്ചട്ടികളിൽ പച്ചക്കറികൾ വളരുമെന്ന് അറിയാത്തവർ അധികമുണ്ടാവില്ല. കൈയിൽ മണ്ണു പുരളുന്നതിനോടു മലയാളികൾക്കുള്ള വിരോധം മാറിയേ തീരൂ. എന്തും പണം കൊടുത്തു വാങ്ങാമെന്ന ധാരണ ഇപ്പോൾ മാറിവരുന്നുണ്ടല്ലോ. ടൂറിസവും ഐടിയും നല്ലതുതന്നെ. അവയെ മാത്രം ആശ്രയിച്ചാൽ ദൈനംദിനാവശ്യങ്ങൾ നടക്കില്ലെന്നു കോവിഡ് നമ്മെ പഠിപ്പിച്ചുകഴിഞ്ഞു.
കുട്ടനാട്ടിലെ പാടങ്ങളിൽ ഇപ്പോൾ കൊയ്ത്തുകാലമാണ്. കൊയ്ത്തുയന്ത്രമില്ലാത്തതുകൊണ്ടും കൊയ്ത നെല്ലു കയറ്റിക്കൊണ്ടുപോകാൻ ലോറിയില്ലാത്തതുകൊണ്ടും പലേടത്തും കൊയ്ത്തു നടക്കുന്നില്ല. നാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ല് കുത്തി അരിയാക്കി നാട്ടുകാർക്കു ലഭ്യമാക്കാൻ നമുക്കെന്തുകൊണ്ടു സാധിക്കുന്നില്ല? സർക്കാർ മേഖലയിലോ സഹകരണ മേഖലയിലോ മോഡേൺ റൈസ് മില്ലുണ്ടെങ്കിൽ ഈ നെല്ല് ഇവിടെത്തന്നെ കുത്തി അരിയാക്കി ജനങ്ങൾക്കു ലഭ്യമാക്കാനാവില്ലേ? എന്തുകൊണ്ടാണു കുട്ടനാട്ടിലെ നെല്ല് അരിയാക്കാനൊരു സംവിധാനം ഇതുവരെ അവിടെ സജ്ജമാക്കാത്തത്?
കൃഷിസംബന്ധമായ ജോലികൾ തടസമില്ലാതെ നടക്കണമെന്നും പച്ചക്കറിപോലെ പെട്ടെന്നു കേടു വരുന്ന സാധനങ്ങൾ എത്രയും വേഗം ശേഖരിച്ചു വിപണിയിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. പക്ഷേ, അതനുസരിച്ചു കാര്യങ്ങൾ നടക്കുന്നില്ല. ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിളകൾ സംഭരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനും ആവശ്യക്കാർക്ക് എളുപ്പത്തിൽ എത്തിക്കാനും ഇവിടെ എന്തു സംവിധാനമാണുള്ളത്? കാർഷിക വികസനത്തിനായി നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളിൽനിന്നു പരമാവധി ധനസഹായം നേടിയെടുക്കാനും അത് അർഹരായ കർഷകർക്കു ലഭ്യമാക്കാനും സംസ്ഥാനത്തിനു കഴിയണം. കാർഷികോത്പാദനവുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്ര നിയമങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കായി 1,60,000 കോടി രൂപ കഴിഞ്ഞ കേന്ദ്രബജറ്റിൽ നീക്കിവച്ചിരുന്നു. ഇതിലൊരു ഭാഗം വാങ്ങിയെടുക്കാൻ നമുക്കു കഴിയും. ആർക്കും ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടാകില്ലെന്നു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നത് ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി രാജ്യം ഇതുവരെ നടത്തിയ അധ്വാനത്തിന്റെ ഫലമാണ്. അതു സാധ്യമാക്കിയത് രാജ്യത്തെ കർഷകസമൂഹമാണെന്ന കാര്യം മാറിമാറി വരുന്ന ഭരണാധികാരികൾ മറന്നുപോകരുത്.
സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ബർമയിൽനിന്നെത്തുന്ന അരിയും അമേരിക്കയിൽനിന്നെത്തുന്ന ഗോതന്പുമാണു നമ്മുടെ വിശപ്പു ശമിപ്പിച്ചിരുന്നതെങ്കിൽ ഇന്ന് അരിയും ഗോതന്പും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. പത്തു കോടി ടൺ ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന ആധുനിക സംഭരണശാലകൾ ഇന്നു നമുക്കുണ്ട്. എന്നിട്ടും എഫ്സിഐ ഗോഡൗണുകൾക്കു പുറത്തു കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ അഴുകിപ്പോകുന്നതിനുമുന്പ് ഏതെങ്കിലും വിദേശരാജ്യത്തേക്കു കയറ്റിയയയ്ക്കണമെന്നു ഭക്ഷ്യമന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെയാണെങ്കിലും ലോകത്തെ 117 പട്ടിണിരാജ്യങ്ങളുടെ പട്ടികയിൽ 102-ാമതായി ഇന്ത്യയുണ്ടെന്ന വിരോധാഭാസം നിലനിൽക്കുന്നു.
കോവിഡ് കാലം ഇത്തരം കണക്കുകൾ വിശകലനം ചെയ്യാനുള്ള സമയമല്ല. എങ്കിലും വസ്തുതകൾക്കു നേരേ കണ്ണടയ്ക്കരുത്. കേരളം നേരിടാനിടയുള്ള ഭക്ഷ്യക്ഷാമത്തിനു പരിഹാരം കണ്ടെത്തുക എന്നത് അടിയന്തരാവശ്യമായിത്തന്നെ കാണുക.
കേരളത്തെ കാത്തിരിക്കുന്നതു വലിയൊരു ഭക്ഷ്യക്ഷാമമോ? കോവിഡ് പ്രതിസന്ധി ദീർഘിച്ചാൽ അതു സംഭവിക്കാനിടയുണ്ട്. കടകളിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും കിട്ടാതായി വരുന്നു. ഇറച്ചി, മീൻ, മുട്ട തുടങ്ങിയവയും ദുർലഭം. അരിയും ധാന്യങ്ങളും ഇപ്പോൾ ആവശ്യത്തിനുണ്ടെങ്കിലും അതു നിർലോപം ലഭിക്കണമെന്നില്ല. റേഷൻ കടകൾ വഴി 15 കിലോഗ്രാം അരി സൗജന്യമായി നൽകിയിരുന്നു. ബഹുഭൂരിപക്ഷം ആളുകളും അതു വാങ്ങി. മുൻഗണനാ വിഭാഗത്തിനായി (പിങ്ക് റേഷൻ കാർഡുള്ളവർ) ആയിരം രൂപ വില വരുന്ന 17 ഇനങ്ങളടങ്ങിയ പലവ്യഞ്ജന കിറ്റുകൾ ഇന്നലെ വിതരണം ചെയ്തു തുടങ്ങി. ഇത്തരം സൗജന്യങ്ങൾ എത്രനാൾ തുടരാനാവുമെന്നു നിശ്ചയമില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ പോയാൽ ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. നാട്ടിൽത്തന്നെ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ റെഡ് സോണിൽ ഉണ്ടായിരുന്നതു നാലു ജില്ലകളാണ്. ഇന്നലെ കോട്ടയവും ഇടുക്കിയുംകൂടി ആ പട്ടികയിൽപ്പെട്ടു. സോൺ നിശ്ചയിച്ചപ്പോൾ ഈ രണ്ടു ജില്ലകളും ഗ്രീൻ സോണിലായിരുന്നുവെന്നോർക്കണം. ജില്ല കടന്നും സംസ്ഥാനം കടന്നുമുള്ള യാത്രകൾ മേയ് 15 വരെ നിരോധിക്കണമെന്ന നിർദേശമാണു സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ കേരളത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളുടെ നീണ്ട പട്ടിക ഇന്നലത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നിരത്തി. 80,000 കോടി രൂപയുടെ മൂല്യനഷ്ടമാണു കേരളത്തിന് ഇതുവരെ ഉണ്ടായിരിക്കുന്നത്.
കോവിഡനന്തര കാലത്തെക്കുറിച്ചു ചിന്തിക്കാൻ സമയമായിട്ടില്ലെങ്കിലും അടുത്തുതന്നെ രാജ്യം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഭക്ഷ്യക്ഷാമം ആയിരിക്കും. സാന്പത്തികരംഗത്തുൾപ്പെടെ ബഹുമുഖ പ്രതിസന്ധികൾ പ്രതീക്ഷിക്കണം. കേരളം ഭക്ഷ്യരംഗത്തെക്കുറിച്ചു ഗൗരവതരമായ ചിന്ത ഇപ്പോഴെങ്കിലും തുടങ്ങേണ്ടതുണ്ട്.
നാട്ടിൽ കുരങ്ങുകൾക്കും തെരുവുനായ്ക്കൾക്കും പക്ഷികൾക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഇപ്പോൾത്തന്നെയുണ്ട്. ഇക്കാര്യത്തിൽ ചില നടപടികൾ സ്വീകരിച്ചതിനെക്കുറിച്ചു മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ജനങ്ങൾ നേരിടാൻ പോകുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചു സർക്കാരും സമൂഹവും വളരെ ഗൗരവത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. അതിർത്തിയിലൂടെ അനധികൃതമായി ആളുകൾ കടന്നുവരുന്നതു കോവിഡ് വ്യാപനത്തിനു വഴിയൊരുക്കിയിരുന്നു. അതു തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിർത്തിയിലെ തടസം ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ വലിയ അളവിൽ ബാധിക്കും.
അയൽസംസ്ഥാനങ്ങളിൽനിന്നു പച്ചക്കറി എത്തിയില്ലെങ്കിൽ കേരളത്തിലെ അടുക്കളകളെ അതു ബാധിക്കുമെന്നതിൽ സംശയമില്ല. വിഷപ്പച്ചക്കറിയാണു പുറമേനിന്ന് എത്തുന്നതെന്നറിഞ്ഞിട്ടും സ്വന്തമായി പച്ചക്കറികൾ നട്ടുവളർത്താൻ അധികമാരും തയാറായിട്ടില്ല. സ്കൂളുകളിലും മറ്റും കൃഷിത്തോട്ടങ്ങൾ തുടങ്ങിയിരുന്നു. അത്തരം ചില സംരംഭങ്ങളെ കൃഷിമന്ത്രി കഴിഞ്ഞദിവസം അഭിനന്ദിക്കുകയും ചെയ്തു. കൃഷിവകുപ്പ് ഇത്തരം ചില പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിർത്തി കടന്നെത്തുന്ന ലോറി കാത്തിരിക്കുകയാണു നമ്മുടെ ശീലം. ഇപ്പോഴെങ്കിലും ഒരുമൂടു പാവലോ കോവലോ പടവലമോ നടാൻ നാം തയാറാവണം. പച്ചക്കറി നടാൻ സ്ഥലമില്ലെന്നു പറഞ്ഞു തടിതപ്പുന്നവരാണധികവും. ടെറസിലോ തിണ്ണയിലോ ചെടിച്ചട്ടികളിൽ പച്ചക്കറികൾ വളരുമെന്ന് അറിയാത്തവർ അധികമുണ്ടാവില്ല. കൈയിൽ മണ്ണു പുരളുന്നതിനോടു മലയാളികൾക്കുള്ള വിരോധം മാറിയേ തീരൂ. എന്തും പണം കൊടുത്തു വാങ്ങാമെന്ന ധാരണ ഇപ്പോൾ മാറിവരുന്നുണ്ടല്ലോ. ടൂറിസവും ഐടിയും നല്ലതുതന്നെ. അവയെ മാത്രം ആശ്രയിച്ചാൽ ദൈനംദിനാവശ്യങ്ങൾ നടക്കില്ലെന്നു കോവിഡ് നമ്മെ പഠിപ്പിച്ചുകഴിഞ്ഞു.
കുട്ടനാട്ടിലെ പാടങ്ങളിൽ ഇപ്പോൾ കൊയ്ത്തുകാലമാണ്. കൊയ്ത്തുയന്ത്രമില്ലാത്തതുകൊണ്ടും കൊയ്ത നെല്ലു കയറ്റിക്കൊണ്ടുപോകാൻ ലോറിയില്ലാത്തതുകൊണ്ടും പലേടത്തും കൊയ്ത്തു നടക്കുന്നില്ല. നാട്ടിൽ ഉത്പാദിപ്പിക്കുന്ന നെല്ല് കുത്തി അരിയാക്കി നാട്ടുകാർക്കു ലഭ്യമാക്കാൻ നമുക്കെന്തുകൊണ്ടു സാധിക്കുന്നില്ല? സർക്കാർ മേഖലയിലോ സഹകരണ മേഖലയിലോ മോഡേൺ റൈസ് മില്ലുണ്ടെങ്കിൽ ഈ നെല്ല് ഇവിടെത്തന്നെ കുത്തി അരിയാക്കി ജനങ്ങൾക്കു ലഭ്യമാക്കാനാവില്ലേ? എന്തുകൊണ്ടാണു കുട്ടനാട്ടിലെ നെല്ല് അരിയാക്കാനൊരു സംവിധാനം ഇതുവരെ അവിടെ സജ്ജമാക്കാത്തത്?
കൃഷിസംബന്ധമായ ജോലികൾ തടസമില്ലാതെ നടക്കണമെന്നും പച്ചക്കറിപോലെ പെട്ടെന്നു കേടു വരുന്ന സാധനങ്ങൾ എത്രയും വേഗം ശേഖരിച്ചു വിപണിയിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. പക്ഷേ, അതനുസരിച്ചു കാര്യങ്ങൾ നടക്കുന്നില്ല. ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിളകൾ സംഭരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനും ആവശ്യക്കാർക്ക് എളുപ്പത്തിൽ എത്തിക്കാനും ഇവിടെ എന്തു സംവിധാനമാണുള്ളത്? കാർഷിക വികസനത്തിനായി നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളിൽനിന്നു പരമാവധി ധനസഹായം നേടിയെടുക്കാനും അത് അർഹരായ കർഷകർക്കു ലഭ്യമാക്കാനും സംസ്ഥാനത്തിനു കഴിയണം. കാർഷികോത്പാദനവുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്ര നിയമങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കായി 1,60,000 കോടി രൂപ കഴിഞ്ഞ കേന്ദ്രബജറ്റിൽ നീക്കിവച്ചിരുന്നു. ഇതിലൊരു ഭാഗം വാങ്ങിയെടുക്കാൻ നമുക്കു കഴിയും. ആർക്കും ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടാകില്ലെന്നു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നത് ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി രാജ്യം ഇതുവരെ നടത്തിയ അധ്വാനത്തിന്റെ ഫലമാണ്. അതു സാധ്യമാക്കിയത് രാജ്യത്തെ കർഷകസമൂഹമാണെന്ന കാര്യം മാറിമാറി വരുന്ന ഭരണാധികാരികൾ മറന്നുപോകരുത്.
സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ബർമയിൽനിന്നെത്തുന്ന അരിയും അമേരിക്കയിൽനിന്നെത്തുന്ന ഗോതന്പുമാണു നമ്മുടെ വിശപ്പു ശമിപ്പിച്ചിരുന്നതെങ്കിൽ ഇന്ന് അരിയും ഗോതന്പും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. പത്തു കോടി ടൺ ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന ആധുനിക സംഭരണശാലകൾ ഇന്നു നമുക്കുണ്ട്. എന്നിട്ടും എഫ്സിഐ ഗോഡൗണുകൾക്കു പുറത്തു കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ അഴുകിപ്പോകുന്നതിനുമുന്പ് ഏതെങ്കിലും വിദേശരാജ്യത്തേക്കു കയറ്റിയയയ്ക്കണമെന്നു ഭക്ഷ്യമന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെയാണെങ്കിലും ലോകത്തെ 117 പട്ടിണിരാജ്യങ്ങളുടെ പട്ടികയിൽ 102-ാമതായി ഇന്ത്യയുണ്ടെന്ന വിരോധാഭാസം നിലനിൽക്കുന്നു.
കോവിഡ് കാലം ഇത്തരം കണക്കുകൾ വിശകലനം ചെയ്യാനുള്ള സമയമല്ല. എങ്കിലും വസ്തുതകൾക്കു നേരേ കണ്ണടയ്ക്കരുത്. കേരളം നേരിടാനിടയുള്ള ഭക്ഷ്യക്ഷാമത്തിനു പരിഹാരം കണ്ടെത്തുക എന്നത് അടിയന്തരാവശ്യമായിത്തന്നെ കാണുക.