ലോക്ക്ഡൗണിന്റെ ഭാഗമായുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതോടെ ഏഴു ജില്ലകളിൽ കീഴ്ക്കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച പുനരാരംഭിക്കുകയാണ്. ജയിലുകളിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ, പല കേസുകളിലും ജാമ്യം അനുവദിക്കുന്നതിൽ ഉദാരത കാട്ടിയിരുന്നു. ജയിലിൽ കഴിയുന്നവർക്കു പരോൾ നൽകുന്നതിലും ഉദാരതയുണ്ടായി. ഇതു ചിലർ ദുരുപയോഗിച്ചതായും കാണുന്നു. ഇത്തരത്തിൽ പരോൾ അനുവദിക്കപ്പെട്ടവരിൽ പോക്സോ കേസ് പ്രതിയും ഉൾപ്പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
അഭൂതപൂർവമായൊരു സാഹചര്യമാണു കോവിഡ്-19 ആഗോള തലത്തിൽത്തന്നെ ഉണ്ടാക്കിയത്. പല രാജ്യങ്ങളും ജയിലുകളിലെ അന്തേവാസികളിൽ കുറെപ്പേരെ മോചിപ്പിക്കാൻ നിർബന്ധിതമായി. പ്രധാനമായും കോവിഡ് വ്യാപനത്തിനു സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിക്ക് സർക്കാരുകൾ തയാറായത്. ഇന്ത്യയിലും കോവിഡ് മൂലം കോടതികളുടെയും ജയിലുകളുടെയും പ്രവർത്തനം തടസപ്പെട്ടു. പല കേസുകളിലും നിയമനടപടികൾ മുന്നോട്ടു നീങ്ങാതായി. വിചാരണ അവസാന ഘട്ടത്തിലെത്തിയതും വിധി പ്രസ്താവത്തിനായി മാറ്റിവച്ചിരിക്കുന്നതുമായ കേസുകൾ നിരവധിയുണ്ട്. ഇവയുടെ കാര്യത്തിലുണ്ടാകുന്ന ചെറിയ കാലതാമസംപോലും നീതി ലഭ്യമാകേണ്ടയാൾക്കു വലിയ മാനസികസംഘർഷത്തിനിടയാക്കാം.
പൊതുവേ കോടതി നടപടികളുടെ കാലതാമസത്തെക്കുറിച്ചു വലിയ പരാതിയാണുള്ളത്. നിയമനടപടികളും നിയമപോരാട്ടങ്ങളുംമൂലം തീരുമാനങ്ങൾ അനന്തമായി നീണ്ടുപോകുന്ന സാഹചര്യം നമ്മുടെ നീതിന്യായവ്യവസ്ഥയിലുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ ഇടയാകരുത് എന്നതാണല്ലോ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വം. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടെ തെളിവുകളും വാദപ്രതിവാദങ്ങളും പരിശോധിച്ചുവേണം ന്യായാധിപന്മാർ വിധിപ്രസ്താവം നടത്താൻ. ജനാധിപത്യത്തിന്റെ പല തൂണുകൾക്കും ബലക്ഷയം സംഭവിച്ചപ്പോൾ ജുഡീഷറിയുടെ ശക്തമായ ഇടപെടലാണു നമ്മുടെ രാജ്യത്തു ജനങ്ങളുടെ രക്ഷയ്ക്കെത്തിയിട്ടുള്ളത്.
അതിനു സമീപകാല ഉദാഹരണങ്ങളുമുണ്ട്. അതേസമയം രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വല്ലാതെ വർധിച്ചുവരുകയാണ്. ഇക്കാര്യം പരിശോധിച്ചു വേണ്ട നടപടികളെടുക്കണമെന്ന ആവശ്യം പാർലമെന്റിൽ ഉൾപ്പെടെ പല തലങ്ങളിലും ഉയരുന്നുണ്ട്.
പരോൾ അനുവദിക്കുന്നതിനു ജയിൽ വകുപ്പിനു പ്രത്യേക മാർഗനിർദേശങ്ങളുണ്ടെങ്കിലും അവ വകവയ്ക്കാതെയും ഭരണത്തിലിരിക്കുന്നവരുടെ താത്പര്യത്തിനനുസരിച്ചും പരോൾ അനുവദിക്കുന്നതായി പലപ്പോഴും പരാതി ഉയരാറുണ്ട്. കോവിഡ് രോഗബാധയുടെ പ്രത്യേക പശ്ചാത്തലത്തിൽ പരോൾ അനുവദിച്ചപ്പോൾ അധികൃതർ കണ്ണടച്ചതുകൊണ്ടാവണം പോക്സോ കേസിലെ പ്രതിക്കും പരോൾ ലഭിച്ചത്. ജയിലുകളിൽ രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ ആവശ്യമെങ്കിലും പോക്സോ പോലുള്ള ഗുരുതരമായ കേസുകളിൽ തടവിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ അവർ ഇരകളെ സ്വാധീനിക്കാൻ സാധ്യതയേറെയാണ്. പ്രായപൂർത്തിയാകാത്തവരാണ് ഇരകളെന്നതിനാൽ അവരെയും മാതാപിതാക്കളെയുമൊക്കെ എളുപ്പത്തിൽ ഭീഷണിപ്പെടുത്താനാകും. ഇതു പിന്നീടു കേസിന്റെ വഴി തിരിച്ചുവിട്ടെന്നു വരാം.
കോടതി നടപടികളുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ സാഹചര്യമാണുള്ളത്. സിവിൽ കേസുകളിലും മറ്റും ദീർഘനാളത്തെ വ്യവഹാരങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും ഫലമായിട്ടാവും വിധിയുണ്ടാവുക. തുടർനടപടികൾക്കു താമസമുണ്ടായാൽ അതു ചില വ്യക്തികളുടെ ജീവിതത്തെയും സ്ഥാപനങ്ങളുടെ നിലനിൽപ്പിനെയുമൊക്കെ വളരെയധികം ബാധിക്കും. ഏതായാലും കേരളത്തിൽ കോടതി നടപടികൾ ചൊവ്വാഴ്ച പുനരാരംഭിക്കാനുള്ള തീരുമാനം ഏറെപ്പേർക്ക് ആശ്വാസമാകും. ലോക്ക് ഡൗൺമൂലം മുടങ്ങിയിരുന്ന കോടതികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനു ഹൈക്കോടതി രജിസ്ട്രാർ ഉത്തരവു പുറപ്പെടുവിച്ചു.
സ്ഥിരം സിറ്റിംഗ് ഇല്ലെങ്കിലും അത്യാവശ്യ കേസുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ പരിഗണിക്കും. ജില്ലാ കോടതികളിലും മുൻസിഫ് കോടതികളിലും പരിഗണനയിലുള്ള സിവിൽ കേസുകൾ സാധാരണഗതിയിൽ പരിശോധിക്കാനുള്ള രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികൾ വൈകുന്നതുമൂലമുള്ള പ്രശ്നങ്ങൾ കുറയാൻ ഇടയാക്കും.
ഗ്രീൻ സോണിലുള്ള ഇടുക്കി, കോട്ടയം ജില്ലകളിലും ഓറഞ്ച് ബി സോണിലുള്ള തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലുമാണ് ആദ്യഘട്ടത്തിൽ -അതായത്, നാളെ മുതൽ- ജില്ലാ, മുൻസിഫ് കോടതികൾ വീണ്ടും സജീവമാകുന്നത്. ഓറഞ്ച് എ സോണിൽപ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 27 മുതൽ കീഴ്ക്കോടതികളുടെ പ്രവർത്തനം പുനരാരംഭിക്കും. റെഡ് സോണിലുള്ള കോടതികളുടെ പ്രവർത്തനം സംബന്ധിച്ചു ലോക്ക് ഡൗൺ കാലാവധിക്കു ശേഷമാകും തീരുമാനമുണ്ടാവുക.
ഇതോടനുബന്ധിച്ചു മറ്റു ചില നിർദേശങ്ങളും ഹൈക്കോടതി രജിസ്ട്രാർ നിൽകിയിട്ടുണ്ട്. റെഗുലർ സിറ്റിംഗ് വേണമെന്നു നിർബന്ധമില്ല. സിറ്റിംഗ് വേണ്ടിവന്നാൽ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടു സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. വീഡിയോ കോൺഫറൻസ് സംവിധാനം തുടരാനും നിർദേശമുണ്ട്. സിവിൽ കേസുകൾ പരിഗണിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇപ്പോൾത്തന്നെ ചില മജിസ്ട്രേറ്റുമാർ ഓൺലൈനിലൂടെ ജാമ്യാപേക്ഷകളും മറ്റും സ്വീകരിച്ച് ഉത്തരവു നൽകുന്നുണ്ട്.
കോടതി പരിസരങ്ങളും കോടതി മുറികളും അഭിഭാഷകരും കക്ഷികളും ജീവനക്കാരും ഏറെയുള്ള മേഖലയായതിനാൽ അവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത ഗൗരവത്തോടെ തുടരേണ്ടതുണ്ട്. അതിനനുസൃതമായ മാർഗനിർദേശങ്ങളാണിപ്പോൾ ഹൈക്കോടതി നൽകിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള ലോക്ക് ഡൗൺ ജനജീവിതത്തെ ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും അതു വലിയൊരു വിപത്തിനെ തടയാനാണ്. കോടതിയും നേരത്തേതന്നെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തി. എന്നാലിപ്പോൾ സാമൂഹ്യ അകലം പാലിച്ചുകൊണ്ടുതന്നെ ലോക്ക് ഡൗൺ ഇളവുകളോടു ചേർന്ന് ജനങ്ങൾക്കു നീതി നടപ്പാക്കിക്കിട്ടുന്നതിൽ കാലതാമസം പരമാവധി ഒഴിവാക്കാനുള്ള നടപടികളാണു കേരള ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.
വൈകുന്ന നീതി, നീതിനിഷേധം തന്നെയാണെന്ന തത്ത്വം ഓർമിച്ചു നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നായ ജുഡീഷറിക്ക് എക്കാലവും സാധിക്കട്ടെ.
അഭൂതപൂർവമായൊരു സാഹചര്യമാണു കോവിഡ്-19 ആഗോള തലത്തിൽത്തന്നെ ഉണ്ടാക്കിയത്. പല രാജ്യങ്ങളും ജയിലുകളിലെ അന്തേവാസികളിൽ കുറെപ്പേരെ മോചിപ്പിക്കാൻ നിർബന്ധിതമായി. പ്രധാനമായും കോവിഡ് വ്യാപനത്തിനു സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിക്ക് സർക്കാരുകൾ തയാറായത്. ഇന്ത്യയിലും കോവിഡ് മൂലം കോടതികളുടെയും ജയിലുകളുടെയും പ്രവർത്തനം തടസപ്പെട്ടു. പല കേസുകളിലും നിയമനടപടികൾ മുന്നോട്ടു നീങ്ങാതായി. വിചാരണ അവസാന ഘട്ടത്തിലെത്തിയതും വിധി പ്രസ്താവത്തിനായി മാറ്റിവച്ചിരിക്കുന്നതുമായ കേസുകൾ നിരവധിയുണ്ട്. ഇവയുടെ കാര്യത്തിലുണ്ടാകുന്ന ചെറിയ കാലതാമസംപോലും നീതി ലഭ്യമാകേണ്ടയാൾക്കു വലിയ മാനസികസംഘർഷത്തിനിടയാക്കാം.
പൊതുവേ കോടതി നടപടികളുടെ കാലതാമസത്തെക്കുറിച്ചു വലിയ പരാതിയാണുള്ളത്. നിയമനടപടികളും നിയമപോരാട്ടങ്ങളുംമൂലം തീരുമാനങ്ങൾ അനന്തമായി നീണ്ടുപോകുന്ന സാഹചര്യം നമ്മുടെ നീതിന്യായവ്യവസ്ഥയിലുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാൻ ഇടയാകരുത് എന്നതാണല്ലോ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വം. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടെ തെളിവുകളും വാദപ്രതിവാദങ്ങളും പരിശോധിച്ചുവേണം ന്യായാധിപന്മാർ വിധിപ്രസ്താവം നടത്താൻ. ജനാധിപത്യത്തിന്റെ പല തൂണുകൾക്കും ബലക്ഷയം സംഭവിച്ചപ്പോൾ ജുഡീഷറിയുടെ ശക്തമായ ഇടപെടലാണു നമ്മുടെ രാജ്യത്തു ജനങ്ങളുടെ രക്ഷയ്ക്കെത്തിയിട്ടുള്ളത്.
അതിനു സമീപകാല ഉദാഹരണങ്ങളുമുണ്ട്. അതേസമയം രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വല്ലാതെ വർധിച്ചുവരുകയാണ്. ഇക്കാര്യം പരിശോധിച്ചു വേണ്ട നടപടികളെടുക്കണമെന്ന ആവശ്യം പാർലമെന്റിൽ ഉൾപ്പെടെ പല തലങ്ങളിലും ഉയരുന്നുണ്ട്.
പരോൾ അനുവദിക്കുന്നതിനു ജയിൽ വകുപ്പിനു പ്രത്യേക മാർഗനിർദേശങ്ങളുണ്ടെങ്കിലും അവ വകവയ്ക്കാതെയും ഭരണത്തിലിരിക്കുന്നവരുടെ താത്പര്യത്തിനനുസരിച്ചും പരോൾ അനുവദിക്കുന്നതായി പലപ്പോഴും പരാതി ഉയരാറുണ്ട്. കോവിഡ് രോഗബാധയുടെ പ്രത്യേക പശ്ചാത്തലത്തിൽ പരോൾ അനുവദിച്ചപ്പോൾ അധികൃതർ കണ്ണടച്ചതുകൊണ്ടാവണം പോക്സോ കേസിലെ പ്രതിക്കും പരോൾ ലഭിച്ചത്. ജയിലുകളിൽ രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ ആവശ്യമെങ്കിലും പോക്സോ പോലുള്ള ഗുരുതരമായ കേസുകളിൽ തടവിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ അവർ ഇരകളെ സ്വാധീനിക്കാൻ സാധ്യതയേറെയാണ്. പ്രായപൂർത്തിയാകാത്തവരാണ് ഇരകളെന്നതിനാൽ അവരെയും മാതാപിതാക്കളെയുമൊക്കെ എളുപ്പത്തിൽ ഭീഷണിപ്പെടുത്താനാകും. ഇതു പിന്നീടു കേസിന്റെ വഴി തിരിച്ചുവിട്ടെന്നു വരാം.
കോടതി നടപടികളുടെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ സാഹചര്യമാണുള്ളത്. സിവിൽ കേസുകളിലും മറ്റും ദീർഘനാളത്തെ വ്യവഹാരങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും ഫലമായിട്ടാവും വിധിയുണ്ടാവുക. തുടർനടപടികൾക്കു താമസമുണ്ടായാൽ അതു ചില വ്യക്തികളുടെ ജീവിതത്തെയും സ്ഥാപനങ്ങളുടെ നിലനിൽപ്പിനെയുമൊക്കെ വളരെയധികം ബാധിക്കും. ഏതായാലും കേരളത്തിൽ കോടതി നടപടികൾ ചൊവ്വാഴ്ച പുനരാരംഭിക്കാനുള്ള തീരുമാനം ഏറെപ്പേർക്ക് ആശ്വാസമാകും. ലോക്ക് ഡൗൺമൂലം മുടങ്ങിയിരുന്ന കോടതികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനു ഹൈക്കോടതി രജിസ്ട്രാർ ഉത്തരവു പുറപ്പെടുവിച്ചു.
സ്ഥിരം സിറ്റിംഗ് ഇല്ലെങ്കിലും അത്യാവശ്യ കേസുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ പരിഗണിക്കും. ജില്ലാ കോടതികളിലും മുൻസിഫ് കോടതികളിലും പരിഗണനയിലുള്ള സിവിൽ കേസുകൾ സാധാരണഗതിയിൽ പരിശോധിക്കാനുള്ള രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികൾ വൈകുന്നതുമൂലമുള്ള പ്രശ്നങ്ങൾ കുറയാൻ ഇടയാക്കും.
ഗ്രീൻ സോണിലുള്ള ഇടുക്കി, കോട്ടയം ജില്ലകളിലും ഓറഞ്ച് ബി സോണിലുള്ള തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലുമാണ് ആദ്യഘട്ടത്തിൽ -അതായത്, നാളെ മുതൽ- ജില്ലാ, മുൻസിഫ് കോടതികൾ വീണ്ടും സജീവമാകുന്നത്. ഓറഞ്ച് എ സോണിൽപ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 27 മുതൽ കീഴ്ക്കോടതികളുടെ പ്രവർത്തനം പുനരാരംഭിക്കും. റെഡ് സോണിലുള്ള കോടതികളുടെ പ്രവർത്തനം സംബന്ധിച്ചു ലോക്ക് ഡൗൺ കാലാവധിക്കു ശേഷമാകും തീരുമാനമുണ്ടാവുക.
ഇതോടനുബന്ധിച്ചു മറ്റു ചില നിർദേശങ്ങളും ഹൈക്കോടതി രജിസ്ട്രാർ നിൽകിയിട്ടുണ്ട്. റെഗുലർ സിറ്റിംഗ് വേണമെന്നു നിർബന്ധമില്ല. സിറ്റിംഗ് വേണ്ടിവന്നാൽ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടു സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. വീഡിയോ കോൺഫറൻസ് സംവിധാനം തുടരാനും നിർദേശമുണ്ട്. സിവിൽ കേസുകൾ പരിഗണിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇപ്പോൾത്തന്നെ ചില മജിസ്ട്രേറ്റുമാർ ഓൺലൈനിലൂടെ ജാമ്യാപേക്ഷകളും മറ്റും സ്വീകരിച്ച് ഉത്തരവു നൽകുന്നുണ്ട്.
കോടതി പരിസരങ്ങളും കോടതി മുറികളും അഭിഭാഷകരും കക്ഷികളും ജീവനക്കാരും ഏറെയുള്ള മേഖലയായതിനാൽ അവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത ഗൗരവത്തോടെ തുടരേണ്ടതുണ്ട്. അതിനനുസൃതമായ മാർഗനിർദേശങ്ങളാണിപ്പോൾ ഹൈക്കോടതി നൽകിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള ലോക്ക് ഡൗൺ ജനജീവിതത്തെ ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും അതു വലിയൊരു വിപത്തിനെ തടയാനാണ്. കോടതിയും നേരത്തേതന്നെ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തി. എന്നാലിപ്പോൾ സാമൂഹ്യ അകലം പാലിച്ചുകൊണ്ടുതന്നെ ലോക്ക് ഡൗൺ ഇളവുകളോടു ചേർന്ന് ജനങ്ങൾക്കു നീതി നടപ്പാക്കിക്കിട്ടുന്നതിൽ കാലതാമസം പരമാവധി ഒഴിവാക്കാനുള്ള നടപടികളാണു കേരള ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.
വൈകുന്ന നീതി, നീതിനിഷേധം തന്നെയാണെന്ന തത്ത്വം ഓർമിച്ചു നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നായ ജുഡീഷറിക്ക് എക്കാലവും സാധിക്കട്ടെ.