ലണ്ടൻ: മലയാള സിനിമയിൽ ഹാസ്യ താരങ്ങൾ പറയുന്ന ചില ഡയലോഗുകളുണ്ട്. ഒരു കൈയ്യബദ്ധം... സോറി നാറ്റിക്കരുത്... വിടളിയാ പറയട്ട്... അബദ്ധം പറ്റിയതാണ് ക്ഷമി... എന്നിങ്ങനെ നീളുന്ന ഡയലോഗുകളിലൂടെ ഹാസ്യ താരങ്ങൾ ആളുകളെ രസിപ്പിക്കുന്നതോടൊപ്പം സീനിൽ തടിതപ്പുകയും ചെയ്യാറുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലും ഒരു അബദ്ധവും തുടർന്നുള്ള തടിതപ്പൽ ക്ഷമാപണവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നു.
കഴിഞ്ഞ സീസണ് ചാന്പ്യൻസ് ലീഗ് ജേതാക്കളും 2019-20 പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരുമായ ലിവർപൂളാണ് ക്ഷമാപണവുമായി രംഗത്തുള്ളത്. ബ്രിട്ടീഷ് സർക്കാരിന്റെ കൊറോണ ഫണ്ടിൽനിന്ന് ഒരു വിഭാഗം ജീവനക്കാർക്ക് ശന്പളം നൽകാനുള്ള അപേക്ഷ നല്കിയതാണ് ലിവർപൂൾ ക്ലബ് ചെയ്ത തെറ്റ്. സംഭവം വിവാദമായതോടെ ക്ഷമാപണം നടത്തി ക്ലബ് തടിയൂരി. ആരാധകരോട് ലിവർപൂൾ മാപ്പ് പറയുകയും ചെയ്തു.
കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗണ് ഉൾപ്പെടെ പ്രതിസന്ധികളായതോടെ സാന്പത്തിക ബുദ്ധിമുട്ടിലായ ചെറുകിട സ്വകാര്യ കന്പനികളെ സഹായിക്കാനായി ജീവനക്കാരുടെ ശന്പളത്തിന്റെ 80 ശതമാനത്തോളം നൽകുന്ന പദ്ധതി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ലിവർപൂളും അപേക്ഷ നൽകി. അതോടെ കോടികൾ വാർഷിക ലാഭം നേടുന്ന ലോകത്തിലെതന്നെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ലിവർപൂൾ സർക്കാർ പദ്ധതി ദുരുപയോഗിക്കുന്നതായി ആക്ഷേപമുയർന്നു. ഇതോടെയാണ് തീരുമാനം പിൻവലിച്ച് ലിവർപൂൾ ക്ഷമാപണം നടത്തിയത്.
പ്രീമിയർ ലീഗ് നിർത്തിവച്ച സാഹചര്യത്തിൽ ജിവനക്കാർക്ക് പരമാവധി സാന്പത്തിക സുരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ജീവനക്കാരുടെ ശന്പളം മടുങ്ങാതിരിക്കാനായി പകരം പദ്ധതി ആലോചിക്കുമെന്നും ലിവർപൂൾ സിഇഒ പീറ്റർ മൂർ അറിയിച്ചു. പ്രീമിയർ ലീഗിലെ കളിക്കാരുടെയും മുതിർന്ന ജീവക്കാരുടെയും ശന്പളം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും എതിർവാദവും ഇതിനിടെ നടക്കുന്നുണ്ട്.
533 ദശലക്ഷം (5000 കോടി രൂപ) വിറ്റുവരവുള്ള ലിവർപൂൾ കഴിഞ്ഞ ഫെബ്രുവരിയിൽ 42 ദശലക്ഷം പൗണ്ട് (393 കോടി രൂപ) ലാഭം രേഖപ്പെടുത്തിയിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രീമിയർ ലീഗ് നിലവിൽ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഈ സീസണിൽ പ്രീമിയർ ലീഗ് തുടർന്ന് നടന്നില്ലെങ്കിൽ ടിവി, മത്സരദിനത്തിലെ ടിക്കറ്റ് ഉൾപ്പെടെയുള്ളത്, കൊമേഴ്സ്യൽ റിട്ടെയ്ൽ തുടങ്ങിയ വിഭാഗങ്ങളിലായി 958.58 കോടി രൂപയുടെ നഷ്ടം ലിവർപൂളിനുണ്ടാകുമെന്നാണ് കണക്ക്. ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഈ നഷ്ടക്കണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് (1,085.93 കോടി), മാഞ്ചസ്റ്റർ സിറ്റി (1,019.75 കോടി) എന്നിവയ്ക്കു പിന്നിൽ മൂന്നാമതാണ് ലിവർപൂൾ.
കഴിഞ്ഞ സീസണ് ചാന്പ്യൻസ് ലീഗ് ജേതാക്കളും 2019-20 പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരുമായ ലിവർപൂളാണ് ക്ഷമാപണവുമായി രംഗത്തുള്ളത്. ബ്രിട്ടീഷ് സർക്കാരിന്റെ കൊറോണ ഫണ്ടിൽനിന്ന് ഒരു വിഭാഗം ജീവനക്കാർക്ക് ശന്പളം നൽകാനുള്ള അപേക്ഷ നല്കിയതാണ് ലിവർപൂൾ ക്ലബ് ചെയ്ത തെറ്റ്. സംഭവം വിവാദമായതോടെ ക്ഷമാപണം നടത്തി ക്ലബ് തടിയൂരി. ആരാധകരോട് ലിവർപൂൾ മാപ്പ് പറയുകയും ചെയ്തു.
കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗണ് ഉൾപ്പെടെ പ്രതിസന്ധികളായതോടെ സാന്പത്തിക ബുദ്ധിമുട്ടിലായ ചെറുകിട സ്വകാര്യ കന്പനികളെ സഹായിക്കാനായി ജീവനക്കാരുടെ ശന്പളത്തിന്റെ 80 ശതമാനത്തോളം നൽകുന്ന പദ്ധതി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ലിവർപൂളും അപേക്ഷ നൽകി. അതോടെ കോടികൾ വാർഷിക ലാഭം നേടുന്ന ലോകത്തിലെതന്നെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ലിവർപൂൾ സർക്കാർ പദ്ധതി ദുരുപയോഗിക്കുന്നതായി ആക്ഷേപമുയർന്നു. ഇതോടെയാണ് തീരുമാനം പിൻവലിച്ച് ലിവർപൂൾ ക്ഷമാപണം നടത്തിയത്.
പ്രീമിയർ ലീഗ് നിർത്തിവച്ച സാഹചര്യത്തിൽ ജിവനക്കാർക്ക് പരമാവധി സാന്പത്തിക സുരക്ഷ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ജീവനക്കാരുടെ ശന്പളം മടുങ്ങാതിരിക്കാനായി പകരം പദ്ധതി ആലോചിക്കുമെന്നും ലിവർപൂൾ സിഇഒ പീറ്റർ മൂർ അറിയിച്ചു. പ്രീമിയർ ലീഗിലെ കളിക്കാരുടെയും മുതിർന്ന ജീവക്കാരുടെയും ശന്പളം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും എതിർവാദവും ഇതിനിടെ നടക്കുന്നുണ്ട്.
533 ദശലക്ഷം (5000 കോടി രൂപ) വിറ്റുവരവുള്ള ലിവർപൂൾ കഴിഞ്ഞ ഫെബ്രുവരിയിൽ 42 ദശലക്ഷം പൗണ്ട് (393 കോടി രൂപ) ലാഭം രേഖപ്പെടുത്തിയിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രീമിയർ ലീഗ് നിലവിൽ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഈ സീസണിൽ പ്രീമിയർ ലീഗ് തുടർന്ന് നടന്നില്ലെങ്കിൽ ടിവി, മത്സരദിനത്തിലെ ടിക്കറ്റ് ഉൾപ്പെടെയുള്ളത്, കൊമേഴ്സ്യൽ റിട്ടെയ്ൽ തുടങ്ങിയ വിഭാഗങ്ങളിലായി 958.58 കോടി രൂപയുടെ നഷ്ടം ലിവർപൂളിനുണ്ടാകുമെന്നാണ് കണക്ക്. ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഈ നഷ്ടക്കണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് (1,085.93 കോടി), മാഞ്ചസ്റ്റർ സിറ്റി (1,019.75 കോടി) എന്നിവയ്ക്കു പിന്നിൽ മൂന്നാമതാണ് ലിവർപൂൾ.