കോല്‍ക്കത്ത: ഇന്ത്യന്‍ വംശജനായ ഇറാനിയന്‍ വിംഗര്‍ ഒമിദ് സിംഗ് ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ് ഈസ്റ്റ് ബംഗാളില്‍. രണ്ടു വര്‍ഷത്തെ കരാറിലാണ് ഒമിദിനെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത്. പേര്‍ഷ്യന്‍ ഗള്‍ഫ് പ്രൊ ലീഗിലെ നഫ്ത് മസ്ജദ് സോളിമാന് എഫ്സിയില്‍നിന്നാണ് 29കാരനായ ഇറാന് താരം ഐ ലീഗില്‍ ചേരുന്നത്.
രണ്ടു വര്‍ഷത്തെ കരാറില്‍ ഒമിദ് ഇപ്പോള്‍തന്നെ ഒപ്പുവച്ചു കഴിഞ്ഞുവെന്നും അദ്ദേഹമിപ്പോള്‍ ടെഹ്റാനിലാണെന്നും ക്ലബ്ബിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ദേബാബ്രത സര്‍ക്കാര്‍ പറഞ്ഞു.
ഇന്ത്യക്കുവേണ്ടി കളിക്കുന്നതിനുള്ള താത്പര്യം കഴിഞ്ഞ വര്‍ഷം ഒമിദ് അറിയിച്ചിരുന്നു. ഇന്ത്യയുടെ ഫുട്ബോള്‍ പരിശീലകന് ഇഗര്‍ സ്റ്റിമാച്ച് താരത്തെ ഇന്ത്യക്കായി കളിക്കുന്നതിന് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇറാനിലാണ് ഒമിദ് വളര്‍ന്നത്. പിതാവിന് ഇന്ത്യൻ പാസ്പോര്‍ട്ടുമുണ്ട്. ഇറാന് ടീമിനായി കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ടീമിലേക്ക് ഇതുവരെ വിളി ലഭിച്ചിട്ടില്ല. ഏഷ്യയിലെ മികച്ച ടീമുകളില്‍ ഒന്നാണ് ഇറാന് .അതുകൊണ്ടുതന്നെ ആ ടീമിന്റെ ഭാഗമാകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്റ്റിമാച്ച് എന്നെ ഇന്ത്യക്കായി കളിക്കാന്‍ ക്ഷണിച്ചിരുന്നു. ഞാന്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു- കഴിഞ്ഞ ജൂലൈയിൽ ടെഹ്റാന് ടൈംസിനോട് അദ്ദേഹം പറഞ്ഞു.
ഇറാന് ഫുട്ബോള്‍ ലീഗിലെ ഗഹര്‍ സാഗ്രോസിനായി കളിച്ചാണ് ഒമിദ് കരിയര്‍ തുടങ്ങിയത്. പിന്നീട് ഇറാനിലെ പ്രധാന ക്ലബ്ബുകളില്‍ കളിക്കുകയും ചെയ്തു.
രണ്ടു വര്‍ഷത്തെ കരാറില്‍ ഒമിദ് ഇപ്പോള്‍തന്നെ ഒപ്പുവച്ചു കഴിഞ്ഞുവെന്നും അദ്ദേഹമിപ്പോള്‍ ടെഹ്റാനിലാണെന്നും ക്ലബ്ബിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ദേബാബ്രത സര്‍ക്കാര്‍ പറഞ്ഞു.
ഇന്ത്യക്കുവേണ്ടി കളിക്കുന്നതിനുള്ള താത്പര്യം കഴിഞ്ഞ വര്‍ഷം ഒമിദ് അറിയിച്ചിരുന്നു. ഇന്ത്യയുടെ ഫുട്ബോള്‍ പരിശീലകന് ഇഗര്‍ സ്റ്റിമാച്ച് താരത്തെ ഇന്ത്യക്കായി കളിക്കുന്നതിന് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇറാനിലാണ് ഒമിദ് വളര്‍ന്നത്. പിതാവിന് ഇന്ത്യൻ പാസ്പോര്‍ട്ടുമുണ്ട്. ഇറാന് ടീമിനായി കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ടീമിലേക്ക് ഇതുവരെ വിളി ലഭിച്ചിട്ടില്ല. ഏഷ്യയിലെ മികച്ച ടീമുകളില്‍ ഒന്നാണ് ഇറാന് .അതുകൊണ്ടുതന്നെ ആ ടീമിന്റെ ഭാഗമാകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്റ്റിമാച്ച് എന്നെ ഇന്ത്യക്കായി കളിക്കാന്‍ ക്ഷണിച്ചിരുന്നു. ഞാന്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു- കഴിഞ്ഞ ജൂലൈയിൽ ടെഹ്റാന് ടൈംസിനോട് അദ്ദേഹം പറഞ്ഞു.
ഇറാന് ഫുട്ബോള്‍ ലീഗിലെ ഗഹര്‍ സാഗ്രോസിനായി കളിച്ചാണ് ഒമിദ് കരിയര്‍ തുടങ്ങിയത്. പിന്നീട് ഇറാനിലെ പ്രധാന ക്ലബ്ബുകളില്‍ കളിക്കുകയും ചെയ്തു.