മുംബൈ: ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ ഒന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട അടുത്ത ട്വിറ്റർ പോരാട്ടം. പരമ്പരയില്‍ ഏറ്റവും ഒടുവില്‍ അന്നത്തെ ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട യുവരാജ് സിംഗ്. വിജയം കുറിച്ച ധോണിയുടെ സിക്സിനോടുള്ള ‘അമിത ആരാധനയെ’ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ തുടക്കമിട്ട വിവാദങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലുത്തേതാണ് യുവരാജിന്റെ ട്വീറ്റുകൾ. ലോകകപ്പ് കിരീടനേട്ടത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകന് രവി ശാസ്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍നിന്ന് തന്റെയും മഹേന്ദ്രസിംഗ് ധോണിയുടെയും പേരുകള്‍ വിട്ടുകളഞ്ഞതിനെതിരെയായിരുന്നു യുവി.
2011ലെ ലോകകപ്പ് കിരീടനേട്ടവുമായി ബന്ധപ്പെട്ട് ശാസ്ത്രി ട്വിറ്ററില്‍ കുറിച്ച വാക്കുകളിങ്ങനെ: “പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍! ജീവിതത്തിലെന്നും നിങ്ങള്‍ക്ക് താലോലിക്കാനുള്ള നിമിഷമാണിത്. 1983ലെ ഞങ്ങളുടെ സംഘത്തെപ്പോലെ തന്നെ’’ – ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ സിക്സിന്റെ വിഡിയോ സഹിതം ശാസ്ത്രി കുറിച്ചു. മാത്രമല്ല, ഇതിനൊപ്പം ടാഗ് ചെയ്തത് സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവരെ മാത്രം.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിംഗിലെ മികവുകൊണ്ടും ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട യുവരാജിനോ, കലാശക്കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ധോണിക്കോ ശാസ്ത്രിയുടെ ട്വീറ്റില്‍ ഇടമില്ലായിരുന്നു. ശാസ്ത്രിയുടെ ട്വീറ്റിനു ചുവടെ കമന്റിന്റെ രൂപത്തില്‍ തന്റെ അതൃപ്തി യുവി ഇപ്രകാരം കുറിച്ചിട്ടു:“നന്ദി സീനിയര്‍! താങ്കള്‍ക്ക് വേണമെങ്കില്‍ എന്നെയും മഹിയെയും ഇതിനൊപ്പം ടാഗ് ചെയ്യാം. ഞങ്ങളും ഈ കിരീടനേട്ടത്തില്‍ പങ്കാളികളായിരുന്നു.!
യുവരാജിന്റെ കമന്റിന് മറുപടി നല്കി ശാസ്ത്രി വീണ്ടും ട്വീറ്റ് ചെയ്തു. “ലോകകപ്പുകളുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ജൂണിയറല്ല. ഇതിഹാസമാണ് താങ്കള്‍’’ – ഈ ട്വീറ്റിനൊപ്പം യുവരാജിനെ ടാഗ് ചെയ്യാനും ശാസ്ത്രി മറന്നില്ല!
79 പന്തില്‍ 91 നോട്ടൗട്ടായിരുന്നു ഫൈനലില്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട ധോണിയുടെ സ്കോര്‍. ലോകകപ്പിന്റെ താരമായ യുവരാജ് ഒമ്പത് കളിയില്‍ 90.50 ശരാശരിയില്‍ 362 റണ്‍സ് നേടി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ 15 വിക്കറ്റ് വീഴ്ത്തി ലോകകപ്പ് ഗംഭീരമാക്കി.
2011ലെ ലോകകപ്പ് കിരീടനേട്ടവുമായി ബന്ധപ്പെട്ട് ശാസ്ത്രി ട്വിറ്ററില്‍ കുറിച്ച വാക്കുകളിങ്ങനെ: “പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍! ജീവിതത്തിലെന്നും നിങ്ങള്‍ക്ക് താലോലിക്കാനുള്ള നിമിഷമാണിത്. 1983ലെ ഞങ്ങളുടെ സംഘത്തെപ്പോലെ തന്നെ’’ – ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ സിക്സിന്റെ വിഡിയോ സഹിതം ശാസ്ത്രി കുറിച്ചു. മാത്രമല്ല, ഇതിനൊപ്പം ടാഗ് ചെയ്തത് സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവരെ മാത്രം.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിംഗിലെ മികവുകൊണ്ടും ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട യുവരാജിനോ, കലാശക്കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ധോണിക്കോ ശാസ്ത്രിയുടെ ട്വീറ്റില്‍ ഇടമില്ലായിരുന്നു. ശാസ്ത്രിയുടെ ട്വീറ്റിനു ചുവടെ കമന്റിന്റെ രൂപത്തില്‍ തന്റെ അതൃപ്തി യുവി ഇപ്രകാരം കുറിച്ചിട്ടു:“നന്ദി സീനിയര്‍! താങ്കള്‍ക്ക് വേണമെങ്കില്‍ എന്നെയും മഹിയെയും ഇതിനൊപ്പം ടാഗ് ചെയ്യാം. ഞങ്ങളും ഈ കിരീടനേട്ടത്തില്‍ പങ്കാളികളായിരുന്നു.!
യുവരാജിന്റെ കമന്റിന് മറുപടി നല്കി ശാസ്ത്രി വീണ്ടും ട്വീറ്റ് ചെയ്തു. “ലോകകപ്പുകളുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ജൂണിയറല്ല. ഇതിഹാസമാണ് താങ്കള്‍’’ – ഈ ട്വീറ്റിനൊപ്പം യുവരാജിനെ ടാഗ് ചെയ്യാനും ശാസ്ത്രി മറന്നില്ല!
79 പന്തില്‍ 91 നോട്ടൗട്ടായിരുന്നു ഫൈനലില്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട ധോണിയുടെ സ്കോര്‍. ലോകകപ്പിന്റെ താരമായ യുവരാജ് ഒമ്പത് കളിയില്‍ 90.50 ശരാശരിയില്‍ 362 റണ്‍സ് നേടി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ 15 വിക്കറ്റ് വീഴ്ത്തി ലോകകപ്പ് ഗംഭീരമാക്കി.