ഡാക്കർ(സെനഗൽ): ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കോവിഡ്- 19 ബാധിച്ച് ഫ്രഞ്ച് ക്ളബ് മാഴ്സെയുടെ മുൻപ്രസിഡന്റ് പെപ് ദിയൂഫ് മരിച്ചു. അറുപത്തിയെട്ടുകാരനായ ദിയൂഫ് ആഫ്രിക്കൻ രാജ്യമായ ചാഡിലാണ് ജനിച്ചത്. അദ്ദേഹത്തിന് സെനഗൽ/ഫ്രഞ്ച് പൗരത്വമുണ്ട്. കോവിഡ്-19 ബാധിച്ച് സെനഗലിൽ ചികിത്സയിലായിരുന്നു ദിയൂഫ്. വിദഗ്ധചികിത്സയ്ക്കായി ഫ്രാൻസിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് അദ്ദേഹത്തെ മരണം കവർന്നത്.
സൈനികനായാണ് അദ്ദേഹം തന്റെ ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചു. ഫുട്ബോളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മാധ്യമപ്രവർത്തകന്റെ വേഷം ഉപേക്ഷിച്ചാണ് ഫുട്ബോൾ രംഗത്തേക്കിറങ്ങിയത്. ഫുട്ബോൾ ഏജന്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഐവറി കോസ്റ്റ് സൂപ്പർതാരം ദിദിയർ ദ്രോഗ്ബെയുടെ ഏജന്റായിരിക്കെയാണ് അദ്ദേഹം ഫ്രഞ്ച്ക്ളബ് മാഴ്സെയുടെ മാനേജർ പദവിയിലെത്തുന്നത്. 2005 മുതൽ 2009 വരെ അഞ്ചുവർഷക്കാലം അദ്ദേഹം മാഴ്സെയുടെ മാനേജരായിരുന്നു.
അക്കാലയളവിൽ മാഴ്സെ ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടുതവണ ഫ്രഞ്ച് കപ്പ് ഫൈനലിൽ കടക്കുകയും ചെയ്തു. യൂറോപ്പിൽ ഏതെങ്കിലും ഫുട്ബോൾ ക്ളബിന്റെ തലപ്പത്തെത്തുന്ന ആദ്യത്തെ കറുത്തവർഗക്കാരനും ദിയൂഫാണ്. മാഴ്സെയുടെ പ്രഗത്ഭനായ മാനേജരാണ് ദിയൂഫെന്ന് ക്ളബ് അനുശേചന സന്ദേശത്തിൽ അറിയിച്ചു. നിരവധി അന്താരാഷ്ട്ര താരങ്ങളും പരിശീലകരും ദിയൂഫിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
സൈനികനായാണ് അദ്ദേഹം തന്റെ ഒൗദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചു. ഫുട്ബോളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മാധ്യമപ്രവർത്തകന്റെ വേഷം ഉപേക്ഷിച്ചാണ് ഫുട്ബോൾ രംഗത്തേക്കിറങ്ങിയത്. ഫുട്ബോൾ ഏജന്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഐവറി കോസ്റ്റ് സൂപ്പർതാരം ദിദിയർ ദ്രോഗ്ബെയുടെ ഏജന്റായിരിക്കെയാണ് അദ്ദേഹം ഫ്രഞ്ച്ക്ളബ് മാഴ്സെയുടെ മാനേജർ പദവിയിലെത്തുന്നത്. 2005 മുതൽ 2009 വരെ അഞ്ചുവർഷക്കാലം അദ്ദേഹം മാഴ്സെയുടെ മാനേജരായിരുന്നു.
അക്കാലയളവിൽ മാഴ്സെ ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടുതവണ ഫ്രഞ്ച് കപ്പ് ഫൈനലിൽ കടക്കുകയും ചെയ്തു. യൂറോപ്പിൽ ഏതെങ്കിലും ഫുട്ബോൾ ക്ളബിന്റെ തലപ്പത്തെത്തുന്ന ആദ്യത്തെ കറുത്തവർഗക്കാരനും ദിയൂഫാണ്. മാഴ്സെയുടെ പ്രഗത്ഭനായ മാനേജരാണ് ദിയൂഫെന്ന് ക്ളബ് അനുശേചന സന്ദേശത്തിൽ അറിയിച്ചു. നിരവധി അന്താരാഷ്ട്ര താരങ്ങളും പരിശീലകരും ദിയൂഫിന്റെ നിര്യാണത്തിൽ അനുശോചിച്ചു.