മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം തടയാനായി രാജ്യം ലോക്ക് ഡൗണിലായതോടെ കാര്യങ്ങളുടെ നിയന്ത്രണം പോലീസിന്റെ കൈകളിലായി. കൊറോണക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്ത് വെറുതേ കറങ്ങി നടക്കുന്നവരെ വീട്ടിലേക്ക് പറപ്പിക്കാൻ നിരത്തിലുള്ള പോലീസുകാരിൽ ഇന്ത്യയുടെ മുൻ കായിക താരങ്ങളും ഉണ്ടെന്നതാണ് വാസ്തവം.
2007 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗമായ ജൊഗീന്ദർ ശർമ, കോമണ്‍വെൽത്ത് ബോക്സിംഗ് സ്വർണ ജേതാവായ അഖിൽ കുമാർ, ഏഷ്യൻ ഗെയിംസ് കബഡി ചാന്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ അജയ് ഠാക്കൂർ എന്നിവരാണ് ലോക്ക് ഡൗണ്‍ കാലത്ത് നിരത്തിലുള്ള കായിക പ്രതിനിധികളിൽ ചിലർ. കായിക ലോകത്തെ സംഭാവനയുടെ പേരിൽ ആലങ്കാരിക പദവിയല്ലാതെ മുഴുവൻ സമയ പോലീസ് ഉദ്യോഗം വഹിക്കുന്നവരാണിവർ എന്നതാണ് ശ്രദ്ധേയം.
ഹരിയാനയിലെ പോലീസ് ഉദ്യോഗസ്ഥരാണ് ജൊഗീന്ദർ ശർമയും അഖിൽ കുമാറും. 2007 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയം നേടിയ അവസാന ഓവർ എറിഞ്ഞത് ജൊഗീന്ദർ ശർമയായിരുന്നു. 2007 മുതൽതന്നെ ഡിഎസ്പി ആയി ജൊഗീന്ദർ പോലീസിൽ ചേർന്നു. ഇതുവരെയുള്ള പോലീസ് ജീവിതത്തിനിടയിലെ ഏറ്റവും വിഷമകരമായ കാലമാണിതെന്നാണ് ജൊഗീന്ദറിന്റെ വാക്കുകൾ.
കഴിഞ്ഞ വർഷം മുതൽ എസിപി പദവിയിലാണ് അഖിൽ കുമാർ. 2006 കോമണ്‍ വെൽത്ത് ഗെയിംസിലെ സ്വർണ ജേതാവായ അഖിലിന്റെ മുപ്പത്തിയെട്ടാം ജന്മദിനംകൂടിയായിരുന്നു ഇന്നലെ. ലോക്ക് ഡൗണിൽ ആളുകൾ വെറുതേ ഇറങ്ങുന്നുണ്ടെന്നും ലോക്ക് ഡൗണിന്റെ ഗൗരവം പതിയെ മനസിലായി വരുന്നുണ്ടെന്നും അഖിൽ കുമാർ പറഞ്ഞു. രണ്ട് ഒളിന്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അഖിൽ തന്റെ സഹപ്രവർത്തകനും മുൻ ബോക്സിംഗ് താരവുമായ ജിതേന്ദർ കുമാറിനൊപ്പം ചേർന്ന് പാവങ്ങൾക്ക് ഭക്ഷണവും സാനിറ്റൈസറും എത്തിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. ഏഷ്യൻ ബോക്സിംഗ് വെങ്കല മെഡൽ ജേതാവാണ് ജിതേന്ദർ.
ഹിമാചൽ പ്രദേശ് പോലീസിൽ ഡിഎസ്പി റാങ്ക് ഉദ്യോഗസ്ഥനാണ് അർജുന അവർഡും കഴിഞ്ഞ വർഷം പദ്മശ്രീയും ലഭിച്ച അജയ് ഠാക്കൂർ. 2017 മുതൽ ഇദ്ദേഹം പോലീസിലാണ്. 2014 ഏഷ്യൻ ഗെയിംസിലാണ് അജയ് ഠാക്കൂർ അംഗമായ ടീം സ്വർണം നേടിയത്.
സ്വയരക്ഷയ്ക്കായി ഫേസ് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവയുമായാണ് ഞങ്ങൾ പോലീസുകാർ നിരത്തിലിറങ്ങുന്നത്. എന്നാൽ, ആളുകൾ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ലോക്ക് ഡൗണിൽ സഹകരിക്കുന്നതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല രക്ഷ. അതുകൊണ്ട് ദയവു ചെയ്ത് വീട്ടിൽ ഇരുന്ന് ജീവൻ രക്ഷിക്കൂ - അജയ് ഠാക്കൂർ പറയുന്നു.
2007 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ അംഗമായ ജൊഗീന്ദർ ശർമ, കോമണ്‍വെൽത്ത് ബോക്സിംഗ് സ്വർണ ജേതാവായ അഖിൽ കുമാർ, ഏഷ്യൻ ഗെയിംസ് കബഡി ചാന്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീം അംഗമായ അജയ് ഠാക്കൂർ എന്നിവരാണ് ലോക്ക് ഡൗണ്‍ കാലത്ത് നിരത്തിലുള്ള കായിക പ്രതിനിധികളിൽ ചിലർ. കായിക ലോകത്തെ സംഭാവനയുടെ പേരിൽ ആലങ്കാരിക പദവിയല്ലാതെ മുഴുവൻ സമയ പോലീസ് ഉദ്യോഗം വഹിക്കുന്നവരാണിവർ എന്നതാണ് ശ്രദ്ധേയം.
ഹരിയാനയിലെ പോലീസ് ഉദ്യോഗസ്ഥരാണ് ജൊഗീന്ദർ ശർമയും അഖിൽ കുമാറും. 2007 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ ജയം നേടിയ അവസാന ഓവർ എറിഞ്ഞത് ജൊഗീന്ദർ ശർമയായിരുന്നു. 2007 മുതൽതന്നെ ഡിഎസ്പി ആയി ജൊഗീന്ദർ പോലീസിൽ ചേർന്നു. ഇതുവരെയുള്ള പോലീസ് ജീവിതത്തിനിടയിലെ ഏറ്റവും വിഷമകരമായ കാലമാണിതെന്നാണ് ജൊഗീന്ദറിന്റെ വാക്കുകൾ.
കഴിഞ്ഞ വർഷം മുതൽ എസിപി പദവിയിലാണ് അഖിൽ കുമാർ. 2006 കോമണ്‍ വെൽത്ത് ഗെയിംസിലെ സ്വർണ ജേതാവായ അഖിലിന്റെ മുപ്പത്തിയെട്ടാം ജന്മദിനംകൂടിയായിരുന്നു ഇന്നലെ. ലോക്ക് ഡൗണിൽ ആളുകൾ വെറുതേ ഇറങ്ങുന്നുണ്ടെന്നും ലോക്ക് ഡൗണിന്റെ ഗൗരവം പതിയെ മനസിലായി വരുന്നുണ്ടെന്നും അഖിൽ കുമാർ പറഞ്ഞു. രണ്ട് ഒളിന്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അഖിൽ തന്റെ സഹപ്രവർത്തകനും മുൻ ബോക്സിംഗ് താരവുമായ ജിതേന്ദർ കുമാറിനൊപ്പം ചേർന്ന് പാവങ്ങൾക്ക് ഭക്ഷണവും സാനിറ്റൈസറും എത്തിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. ഏഷ്യൻ ബോക്സിംഗ് വെങ്കല മെഡൽ ജേതാവാണ് ജിതേന്ദർ.
ഹിമാചൽ പ്രദേശ് പോലീസിൽ ഡിഎസ്പി റാങ്ക് ഉദ്യോഗസ്ഥനാണ് അർജുന അവർഡും കഴിഞ്ഞ വർഷം പദ്മശ്രീയും ലഭിച്ച അജയ് ഠാക്കൂർ. 2017 മുതൽ ഇദ്ദേഹം പോലീസിലാണ്. 2014 ഏഷ്യൻ ഗെയിംസിലാണ് അജയ് ഠാക്കൂർ അംഗമായ ടീം സ്വർണം നേടിയത്.
സ്വയരക്ഷയ്ക്കായി ഫേസ് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവയുമായാണ് ഞങ്ങൾ പോലീസുകാർ നിരത്തിലിറങ്ങുന്നത്. എന്നാൽ, ആളുകൾ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ ലോക്ക് ഡൗണിൽ സഹകരിക്കുന്നതാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല രക്ഷ. അതുകൊണ്ട് ദയവു ചെയ്ത് വീട്ടിൽ ഇരുന്ന് ജീവൻ രക്ഷിക്കൂ - അജയ് ഠാക്കൂർ പറയുന്നു.