ഹൈദരാബാദ്/കോൽക്കത്ത: കൊറോണ വൈസ് ബാധയെത്തുടർന്ന് രാജ്യം ലോക്ക്ഡൗണ്‍ ആയതോടെ സഹായഹസ്തം നീട്ടി ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവും ബിസിസിഐ പ്രസിഡന്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും രംഗത്ത്. ലോക ബാഡ്മിന്റണ്‍ ജേതാവായ സിന്ധു 10 ലക്ഷം രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. തെലങ്കാന മുഖ്യമന്ത്രിയുടെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് സിന്ധു സംഭാവന നൽകിയത്.
അതേസമയം, കോൽക്കത്തയിലെ ലാൽ ബാബ റൈസ് കന്പനിയുമായി സഹകരിച്ച് ആവശ്യക്കാർക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യാനൊരുങ്ങുകയാണ് സൗരവ് ഗാംഗുലി. സുരക്ഷ മുൻനിർത്തി സർക്കാർ സ്കൂളുകളിലും മറ്റും പാർപ്പിച്ചിരിക്കുന്നവർക്കും അദ്ദേഹം അരി എത്തിക്കും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, കോൽക്കത്തയിലെ ലാൽ ബാബ റൈസ് കന്പനിയുമായി സഹകരിച്ച് ആവശ്യക്കാർക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യാനൊരുങ്ങുകയാണ് സൗരവ് ഗാംഗുലി. സുരക്ഷ മുൻനിർത്തി സർക്കാർ സ്കൂളുകളിലും മറ്റും പാർപ്പിച്ചിരിക്കുന്നവർക്കും അദ്ദേഹം അരി എത്തിക്കും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.