കോവിഡ് -19ന്റെ സമൂഹവ്യാപനം ഒഴിവാക്കാൻ തീവ്രയജ്ഞം നടക്കുന്ന ഈ ദിനങ്ങളിൽ ഒറ്റക്കെട്ടായിനിന്ന് ഈ മഹാമാരിയെ നമുക്കു നേരിടാം
കോവിഡ് -19നെതിരേയുള്ള പോരാട്ടത്തിൽ കേരളം മുന്നേറുന്പോഴും അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന വിദഗ്ധാഭിപ്രായം നാം ഒരു നിമിഷംപോലും മറക്കരുത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കേരളം കൈവരിച്ച നേട്ടം നിലനിർത്താനുള്ള ഊർജിത ശ്രമം യാതൊരു വീഴ്ചയും കൂടാതെ തുടരേണ്ടതുണ്ട്. സർക്കാരും സമൂഹവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. ആരോഗ്യപ്രവർത്തകരുടെ അക്ഷീണ യത്നങ്ങൾക്കു പിന്തുണയുമായി എല്ലാവരുമുണ്ടാകണം.
വൈറസ് പ്രാദേശിക വ്യാപനത്തിൽനിന്നു സമൂഹ വ്യാപനത്തിലേക്കു കടക്കാൻ സാധ്യതയുള്ള ദിനങ്ങളാണു മുന്നിലുള്ളത്. അതുകൊണ്ടുതന്നെയാണ് ഈ ദിവസങ്ങളിൽ അധികജാഗ്രത ആവശ്യമാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്(ഐസിഎംആർ) ആവർത്തിച്ചു വ്യക്തമാക്കുന്നത്. പ്രതിരോധ നടപടികളും ജാഗ്രതാ നിർദേശങ്ങളും ഇനി കുറെക്കൂടി ശക്തിപ്പെടുത്തണം. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ വൈറസിന്റെ സമൂഹവ്യാപന സാധ്യത കൂടുതലാണ്. അതിനാൽ കരുതൽ അത്യാവശ്യം. വിദേശങ്ങളിൽനിന്നു വന്നവരെയും അവരുമായി സന്പർക്കം പുലർത്തിയവരെയുമാണ് ഇപ്പോൾ പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയരാക്കിക്കൊണ്ടിരിക്കുന്നത്. അത് ഏറക്കുറെ നന്നായി ചെയ്യാനായിട്ടുണ്ട്. ചില്ലറ വീഴ്ചകളില്ലെന്നല്ല. അവ ചർച്ച ചെയ്യുന്നതിലുപരി കൂടുതൽ വീഴ്ചകളുണ്ടാകാതിരിക്കാൻ ശ്രമം നടത്തുകയാണിപ്പോൾ വേണ്ടത്.
രാജ്യത്തു കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ട്. ഇത് കടുത്ത ആശങ്കയ്ക്കു കാരണമാകുന്നില്ലെങ്കിലും കർശനമായ ജാഗ്രതയ്ക്കു പ്രേരകമാകണം. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ അടച്ചിടാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. സമൂഹവ്യാപനമെന്ന വിപത്തിനെ നേരിടാൻ ഇത്തരം ഏറെ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരും. കോവിഡ് പരിശോധനയ്ക്കായി കൂടുതൽ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾക്കു വിധേയമായി പരിശോധന നടത്താൻ സ്വകാര്യ ലബോറട്ടറികൾക്ക് അനുവാദം നൽകും. ഇതിനായി നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഓഫ് ടെസ്റ്റിംഗ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ(എൻഎബിഎൽ) അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികളുമായി ഐസിഎംആർ ബന്ധപ്പെടുന്നുണ്ട്.
സംസ്ഥാനങ്ങൾ അവരവരുടേതായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപടികൾ സ്വീകരിച്ചുവരുന്നു. കേരളത്തിന്റെ “ബ്രേക്ക് ദ ചെയിൻ’’ പ്രചാരണപരിപാടിക്കു വന്പിച്ച പിന്തുണയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സുപ്രീംകോടതി ശ്ലാഘിക്കുകയുണ്ടായി. കൂട്ടായ പ്രവർത്തനവും ആരോഗ്യവകുപ്പു ജീവനക്കാരുടെ അക്ഷീണ പ്രയത്നവും ഇതിനെല്ലാം ലഭിക്കുന്ന ശക്തമായ നേതൃത്വവുമാണ് ഈ നേട്ടത്തിനു പിന്നിലുള്ളത്. അതെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ആക്ഷേപങ്ങളും ഒക്കെ മാറ്റിവച്ച് ഇനിയുള്ള അതിപ്രധാനമായ ആഴ്ചകളെ കാര്യഗൗരവത്തോടെ നമുക്കു നേരിടാനാകണം. കൈവിട്ടുപോയാൽ കാര്യം വളരെ ഗുരുതരമാകുമെന്നതു മറക്കരുത്. പിന്നീട് ആരുടെയെങ്കിലും തലയിൽ ഉത്തരവാദിത്വം കെട്ടിവച്ചിട്ടു കാര്യമില്ല.
കോവിഡിനോടുള്ള പോരാട്ടത്തിൽ ആരോഗ്യവകുപ്പിനോടൊപ്പം മറ്റു വകുപ്പുകളും ഈ ദിവസങ്ങളിൽ കൂടുതലായി പങ്കുചേരേണ്ടിവരും. റവന്യൂ, പോലീസ്, ജല അഥോറിറ്റി, ഗതാഗതം തുടങ്ങിയ വിഭാഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കേണ്ടതുണ്ട്. ജനങ്ങളിൽ പരിഭ്രാന്തി പരത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.തുടർച്ചയായി കർത്തവ്യനിർവഹണത്തിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകരെയും പോലീസിനെയുമൊക്കെ ഊർജസ്വലരാക്കി നിർത്തേണ്ടതുണ്ട്.അവരുടെ മനോവീര്യം ഉയർത്താൻ സർക്കാരിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്നു ശ്രമമുണ്ടാകണം. ചെറിയ പിഴവുകൾ ഉയർത്തിക്കാട്ടി അവരുടെ വീര്യം കെടുത്തുകയല്ല, ഒപ്പം നിന്ന് അവരെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
പൊതുചടങ്ങുകളും ആഘോഷപരിപാടികളും പരമാവധി ഒഴിവാക്കാനുള്ള നിർദേശവും പാലിക്കപ്പെടണം. ഒഴിവാക്കാനാവാത്ത ചടങ്ങുകൾ വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചു നടത്തണം. ഇത്തരം നല്ല മാതൃകകളെക്കുറിച്ചു വാർത്തകൾ ഈ ദിവസങ്ങളിൽ നാം പലതു കേൾക്കുകയുണ്ടായി. വിദേശത്തുനിന്ന് എത്തുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം കർശനമായി പാലിക്കപ്പെടണം. അതുപോലെ, വിദേശത്തു കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാനും അവരെ കൃത്യമായ പരിശോധനകൾക്കു വിധേയരാക്കാനും കഴിയണം.
വ്യക്തിശുചിത്വത്തെക്കുറിച്ചു പുതിയൊരു ബോധ്യം സമൂഹത്തിൽ വളർത്തിയെടുക്കാൻ ഇത് അവസരമാകട്ടെ. ആളുകൾ കുട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നിർദേശം മദ്യവില്പന ശാലകൾക്കു ബാധകമല്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെക്കുറിച്ചു വ്യാപകമായി പരാതിയുണ്ട്. മദ്യശാലകൾ അടയ്ക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം എടുത്തത്.
ചാരായ നിരോധന കാലത്തും ബാറുകൾ അടച്ചിട്ടപ്പോഴും എന്താണു സംഭവിച്ചതെന്നു ജനങ്ങൾക്കറിയാം എന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം. ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ച മാർഗനിർദേശങ്ങൾ ലംഘിച്ച് ഇന്നലെ വിവിധ ജില്ലകളിൽ കള്ളു ഷാപ്പ് ലേലം നടന്നതും പ്രതിഷേധത്തിനിടയാക്കി. പലേടത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറേറ്റുകളിൽത്തന്നെയാണു ലേലനടപടികൾ നടന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുജനങ്ങൾക്കു നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ ഉദ്യോഗസ്ഥർ ലംഘിക്കുന്നത് വളരെ തെറ്റായ സന്ദേശമാണു നൽകുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കാതിരുന്നതിന്റെ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. ഡോക്ടർമാർ പോലും ജാഗ്രതാ നിർദേശം ലംഘിച്ചാലോ?
ഈ ദിവസങ്ങളിൽ മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കൊറോണ വൈറസ് പ്രായമേറിയവരെയാണ് അപകടത്തിൽപ്പെടുത്താൻ കൂടുതൽ സാധ്യതയുള്ളത്. ജർമനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മുതിർന്ന പൗരന്മാരുടെ യാത്ര നിയന്ത്രിച്ചിരിക്കുകയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരും വൃദ്ധരുമൊക്കെയാണു പെട്ടെന്ന് ഈ വൈറസിന്റെ ആക്രമണത്തിന് ഇരയാവുക. കേരളത്തിലെ ജനസംഖ്യയിൽ 13 ശതമാനം അറുപതു വയസിനു മുകളിൽ പ്രായമുള്ളവരാണ്. അവരുടെ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട ദിനങ്ങളാണിവ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാട്ടുന്ന കാര്യക്ഷമത വർധിപ്പിച്ചുകൊണ്ടു നമുക്കീ പകർച്ചവ്യാധിയെ തടുത്തുനിർത്താനാവണം.
കോവിഡ് -19നെതിരേയുള്ള പോരാട്ടത്തിൽ കേരളം മുന്നേറുന്പോഴും അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന വിദഗ്ധാഭിപ്രായം നാം ഒരു നിമിഷംപോലും മറക്കരുത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കേരളം കൈവരിച്ച നേട്ടം നിലനിർത്താനുള്ള ഊർജിത ശ്രമം യാതൊരു വീഴ്ചയും കൂടാതെ തുടരേണ്ടതുണ്ട്. സർക്കാരും സമൂഹവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. ആരോഗ്യപ്രവർത്തകരുടെ അക്ഷീണ യത്നങ്ങൾക്കു പിന്തുണയുമായി എല്ലാവരുമുണ്ടാകണം.
വൈറസ് പ്രാദേശിക വ്യാപനത്തിൽനിന്നു സമൂഹ വ്യാപനത്തിലേക്കു കടക്കാൻ സാധ്യതയുള്ള ദിനങ്ങളാണു മുന്നിലുള്ളത്. അതുകൊണ്ടുതന്നെയാണ് ഈ ദിവസങ്ങളിൽ അധികജാഗ്രത ആവശ്യമാണെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്(ഐസിഎംആർ) ആവർത്തിച്ചു വ്യക്തമാക്കുന്നത്. പ്രതിരോധ നടപടികളും ജാഗ്രതാ നിർദേശങ്ങളും ഇനി കുറെക്കൂടി ശക്തിപ്പെടുത്തണം. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ വൈറസിന്റെ സമൂഹവ്യാപന സാധ്യത കൂടുതലാണ്. അതിനാൽ കരുതൽ അത്യാവശ്യം. വിദേശങ്ങളിൽനിന്നു വന്നവരെയും അവരുമായി സന്പർക്കം പുലർത്തിയവരെയുമാണ് ഇപ്പോൾ പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയരാക്കിക്കൊണ്ടിരിക്കുന്നത്. അത് ഏറക്കുറെ നന്നായി ചെയ്യാനായിട്ടുണ്ട്. ചില്ലറ വീഴ്ചകളില്ലെന്നല്ല. അവ ചർച്ച ചെയ്യുന്നതിലുപരി കൂടുതൽ വീഴ്ചകളുണ്ടാകാതിരിക്കാൻ ശ്രമം നടത്തുകയാണിപ്പോൾ വേണ്ടത്.
രാജ്യത്തു കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ട്. ഇത് കടുത്ത ആശങ്കയ്ക്കു കാരണമാകുന്നില്ലെങ്കിലും കർശനമായ ജാഗ്രതയ്ക്കു പ്രേരകമാകണം. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ അടച്ചിടാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. സമൂഹവ്യാപനമെന്ന വിപത്തിനെ നേരിടാൻ ഇത്തരം ഏറെ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരും. കോവിഡ് പരിശോധനയ്ക്കായി കൂടുതൽ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾക്കു വിധേയമായി പരിശോധന നടത്താൻ സ്വകാര്യ ലബോറട്ടറികൾക്ക് അനുവാദം നൽകും. ഇതിനായി നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഓഫ് ടെസ്റ്റിംഗ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ(എൻഎബിഎൽ) അംഗീകാരമുള്ള സ്വകാര്യ ലബോറട്ടറികളുമായി ഐസിഎംആർ ബന്ധപ്പെടുന്നുണ്ട്.
സംസ്ഥാനങ്ങൾ അവരവരുടേതായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപടികൾ സ്വീകരിച്ചുവരുന്നു. കേരളത്തിന്റെ “ബ്രേക്ക് ദ ചെയിൻ’’ പ്രചാരണപരിപാടിക്കു വന്പിച്ച പിന്തുണയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സുപ്രീംകോടതി ശ്ലാഘിക്കുകയുണ്ടായി. കൂട്ടായ പ്രവർത്തനവും ആരോഗ്യവകുപ്പു ജീവനക്കാരുടെ അക്ഷീണ പ്രയത്നവും ഇതിനെല്ലാം ലഭിക്കുന്ന ശക്തമായ നേതൃത്വവുമാണ് ഈ നേട്ടത്തിനു പിന്നിലുള്ളത്. അതെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ആക്ഷേപങ്ങളും ഒക്കെ മാറ്റിവച്ച് ഇനിയുള്ള അതിപ്രധാനമായ ആഴ്ചകളെ കാര്യഗൗരവത്തോടെ നമുക്കു നേരിടാനാകണം. കൈവിട്ടുപോയാൽ കാര്യം വളരെ ഗുരുതരമാകുമെന്നതു മറക്കരുത്. പിന്നീട് ആരുടെയെങ്കിലും തലയിൽ ഉത്തരവാദിത്വം കെട്ടിവച്ചിട്ടു കാര്യമില്ല.
കോവിഡിനോടുള്ള പോരാട്ടത്തിൽ ആരോഗ്യവകുപ്പിനോടൊപ്പം മറ്റു വകുപ്പുകളും ഈ ദിവസങ്ങളിൽ കൂടുതലായി പങ്കുചേരേണ്ടിവരും. റവന്യൂ, പോലീസ്, ജല അഥോറിറ്റി, ഗതാഗതം തുടങ്ങിയ വിഭാഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കേണ്ടതുണ്ട്. ജനങ്ങളിൽ പരിഭ്രാന്തി പരത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.തുടർച്ചയായി കർത്തവ്യനിർവഹണത്തിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകരെയും പോലീസിനെയുമൊക്കെ ഊർജസ്വലരാക്കി നിർത്തേണ്ടതുണ്ട്.അവരുടെ മനോവീര്യം ഉയർത്താൻ സർക്കാരിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്നു ശ്രമമുണ്ടാകണം. ചെറിയ പിഴവുകൾ ഉയർത്തിക്കാട്ടി അവരുടെ വീര്യം കെടുത്തുകയല്ല, ഒപ്പം നിന്ന് അവരെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
പൊതുചടങ്ങുകളും ആഘോഷപരിപാടികളും പരമാവധി ഒഴിവാക്കാനുള്ള നിർദേശവും പാലിക്കപ്പെടണം. ഒഴിവാക്കാനാവാത്ത ചടങ്ങുകൾ വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചു നടത്തണം. ഇത്തരം നല്ല മാതൃകകളെക്കുറിച്ചു വാർത്തകൾ ഈ ദിവസങ്ങളിൽ നാം പലതു കേൾക്കുകയുണ്ടായി. വിദേശത്തുനിന്ന് എത്തുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം കർശനമായി പാലിക്കപ്പെടണം. അതുപോലെ, വിദേശത്തു കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാനും അവരെ കൃത്യമായ പരിശോധനകൾക്കു വിധേയരാക്കാനും കഴിയണം.
വ്യക്തിശുചിത്വത്തെക്കുറിച്ചു പുതിയൊരു ബോധ്യം സമൂഹത്തിൽ വളർത്തിയെടുക്കാൻ ഇത് അവസരമാകട്ടെ. ആളുകൾ കുട്ടം കൂടുന്നത് ഒഴിവാക്കാനുള്ള നിർദേശം മദ്യവില്പന ശാലകൾക്കു ബാധകമല്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെക്കുറിച്ചു വ്യാപകമായി പരാതിയുണ്ട്. മദ്യശാലകൾ അടയ്ക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം എടുത്തത്.
ചാരായ നിരോധന കാലത്തും ബാറുകൾ അടച്ചിട്ടപ്പോഴും എന്താണു സംഭവിച്ചതെന്നു ജനങ്ങൾക്കറിയാം എന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം. ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ച മാർഗനിർദേശങ്ങൾ ലംഘിച്ച് ഇന്നലെ വിവിധ ജില്ലകളിൽ കള്ളു ഷാപ്പ് ലേലം നടന്നതും പ്രതിഷേധത്തിനിടയാക്കി. പലേടത്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറേറ്റുകളിൽത്തന്നെയാണു ലേലനടപടികൾ നടന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുജനങ്ങൾക്കു നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ ഉദ്യോഗസ്ഥർ ലംഘിക്കുന്നത് വളരെ തെറ്റായ സന്ദേശമാണു നൽകുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കാതിരുന്നതിന്റെ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. ഡോക്ടർമാർ പോലും ജാഗ്രതാ നിർദേശം ലംഘിച്ചാലോ?
ഈ ദിവസങ്ങളിൽ മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കൊറോണ വൈറസ് പ്രായമേറിയവരെയാണ് അപകടത്തിൽപ്പെടുത്താൻ കൂടുതൽ സാധ്യതയുള്ളത്. ജർമനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മുതിർന്ന പൗരന്മാരുടെ യാത്ര നിയന്ത്രിച്ചിരിക്കുകയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരും വൃദ്ധരുമൊക്കെയാണു പെട്ടെന്ന് ഈ വൈറസിന്റെ ആക്രമണത്തിന് ഇരയാവുക. കേരളത്തിലെ ജനസംഖ്യയിൽ 13 ശതമാനം അറുപതു വയസിനു മുകളിൽ പ്രായമുള്ളവരാണ്. അവരുടെ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട ദിനങ്ങളാണിവ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാട്ടുന്ന കാര്യക്ഷമത വർധിപ്പിച്ചുകൊണ്ടു നമുക്കീ പകർച്ചവ്യാധിയെ തടുത്തുനിർത്താനാവണം.