ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിന്റെ മികവും ആഴവും തന്ത്രങ്ങളും അളക്കുകയാകും ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലൂടെ. ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാകും. പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ജയിച്ചിരുന്നു. ന്യൂസിലന്‍ഡിലെ പ്രതികൂലമായ സാഹചര്യത്തില്‍ പേരുകേട്ട ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ആതിഥേയരുടെ പേസാക്രമണത്തിനു മുന്നില്‍ തകരുന്നതാണ് ആദ്യ ടെസ്റ്റില്‍ കണ്ടത്. ക്രൈസ്റ്റ്ചര്ച്ചിലെത്തുമ്പോഴും സ്ഥിതി മറിച്ചൊന്നാകുന്നില്ല. ഇത്തവണ പേസിനൊപ്പം ഷോര്‍ട്ട് ബോളുകളിലൂടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മരെ വിഷമിപ്പിക്കുകയെന്ന തന്ത്രമാകും കിവീസ് ആവിഷ്കരിക്കുക. ശരിക്കും പറഞ്ഞാല്‍ ഒരു ബാറ്റിംഗ് പരീക്ഷണമാണ് ഇന്നു മുതല്‍ നടക്കുക.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരകളില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ന്യൂസിലന്ഡിനെത്തിയ വിരാട് കോഹ്ലിയുടെ സംഘം ആദ്യ മത്സരത്തില്‍ വെറും നാലു ദിവസത്തിനുള്ളില്‍തന്നെ അടിയറവു പറഞ്ഞു. ഇന്നാരംഭിക്കുന്ന അവസാന മത്സരത്തില്‍ ബാറ്റിംഗില്‍ തിരിച്ചുവന്നാല്‍ മാത്രമേ ഇന്ത്യക്ക് ഏകദിനത്തിനു പിന്നാലെ ടെസ്റ്റിലും സമ്പൂര്‍ണ പരാജയം ഒഴിവാക്കാന്‍ സാധിക്കൂ.
ഇന്ത്യയുടെ സീനിയര്‍ ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് ഹാഗ്ലി ഓവലിലെ പച്ചപ്പ് നിറഞ്ഞ പിച്ച് എന്തായാലും പരീക്ഷതന്നെയാകും.
ഷോര്‍ട്ട് ബോളുകളില്‍ പരിചയസമ്പന്നരായ ബൗളിംഗ് നിരയാണ് കിവീസിനുള്ളത്. ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, കൈയില്‍ ജമൈസണ് എന്നിവര്‍ക്കൊപ്പം നീല്‍ വാഗ്നര്‍ കൂടിയെത്തുമ്പോള്‍ അടുത്ത അഞ്ചു ദിവസം ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കു കാര്യങ്ങള്‍ ബുദ്ധിട്ടാകും.
പരിക്കിന്റെ പിടിയില്‍ ഇന്ത്യ; ഇഷാന്തിനു പരിക്ക്
നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് തയാറെടുക്കുന്ന ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മികച്ച ബൗളിംഗ് ഇഷാന്ത് കാഴ്ചവച്ചിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ജനുവരിയില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ ഇഷാന്തിന്റെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു. ഈ പരിക്ക് വീണ്ടും വഷളായെന്നാണ് സൂചന.
വ്യാഴാഴ്ച ടീമിന്റെ പരിശീലന സെഷനില്‍ നെറ്റ്സില്‍ പന്തെറിഞ്ഞ താരം, വേദനയെത്തുടര്‍ന്ന് പരിശീലനം നിര്‍ത്തി. തുടര്‍ന്ന് സ്കാനിംഗിനു വിധേയനാക്കുകയും ചെയ്തു.
ഇഷാന്തിന് ഇന്ന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉമേഷ് യാദവോ നവ്ദീപ് സെയ്നിയോ ആകും പകരം ടീമിലെത്തുക. ഇതില്‍ ഉമേഷിനാണ് സാധ്യത കൂടുതല്‍.
പൃഥ്വി ഷാ പരിശീലനത്തിനിറങ്ങി
ഇഷാന്ത് പരിക്കിന്റെ പിടിയിലായപ്പോള്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് പൃഥ്വി ഷാ പരിശീലനത്തിനിറങ്ങിയത് ടീം ഇന്ത്യക്ക് ആശ്വാസമായി. ഇടതുകാലില്‍ നീര്ക്കൊട്ട് വന്നതിനെത്തുടര്‍ന്ന് വ്യാഴാഴ്ച യുവതാരം പരിശീലനത്തിനിറങ്ങിയില്ല. ഷായുടെ ബാറ്റിംഗിനെ ശ്രദ്ധിച്ചുകൊണ്ട് പരിശീലകൻ രവി ശാസ്ത്രിയും നായകനും ഒപ്പമുണ്ടായിരുന്നു. ഷാ കളിക്കാന്‍ ആരോഗ്യവാനാണെന്നാണ് പരിശീലകന് പറഞ്ഞത്.
കോഹ്ലി, പൂജാര, രഹാനെ...
സ്വതവേ പ്രതിരോധത്തിലൂന്നി കളിക്കുന്ന അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര എന്നിവരില്‍ ഒരാള്‍ വേഗം സ്കോര്‍ ചെയ്യുകയാണെങ്കില്‍ കോഹ്ലിക്കുള്ള സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും. ഇങ്ങനെയൊരു കളിയാണ് ഇന്ത്യ ആഗ്രഹിക്കുന്നതും.
ഇഷാന്തിന്റെ പരിക്ക് ഗുരുതരമാണെങ്കില്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവണില്‍ മാറ്റമുണ്ടായേക്കും. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനു പകരം രവീന്ദ്ര ജഡേജ എത്തിയേക്കാനും സാധ്യതയുണ്ട്.
ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യക്ക് പ്രശ്നങ്ങളുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവര്‍ക്ക് ന്യൂസിലന്‍ഡിന്റെ വാലറ്റത്തെ പെട്ടെന്ന് പുറത്താക്കാനുമായില്ല. ബുംറയാണെങ്കില്‍ നാലു വര്‍ഷത്തെ അന്താരാഷ് ട്ര ക്രിക്കറ്റ് കരിയറില്‍ ആദ്യമായാണ് ഇത്രയും മോശമായൊരു സാഹചര്യത്തിലൂടെ നീങ്ങുന്നത്.
പേസാക്രമണത്തിനു കിവീസ്
പേസിനെ നേരിടാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യക്കെതിരേ കിവീസ് ചിലപ്പോള്‍ മുഴുവന്‍ പേസര്‍മാരുമായി ഇറങ്ങാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഏക സ്പിന്നര്‍ അജാസ് പട്ടേലിനെ ഒഴിവാക്കും. വാഗ്നര്‍ തിരിച്ചെത്തുമ്പോള്‍ ജമൈസണോ പട്ടേലോ പുറത്തിരിക്കേണ്ടിവരും.
ആദ്യ ടെസ്റ്റില്‍ ജമൈസണായിരുന്നു മാന്‍ ഓഫ് ദ മാച്ച്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരകളില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ന്യൂസിലന്ഡിനെത്തിയ വിരാട് കോഹ്ലിയുടെ സംഘം ആദ്യ മത്സരത്തില്‍ വെറും നാലു ദിവസത്തിനുള്ളില്‍തന്നെ അടിയറവു പറഞ്ഞു. ഇന്നാരംഭിക്കുന്ന അവസാന മത്സരത്തില്‍ ബാറ്റിംഗില്‍ തിരിച്ചുവന്നാല്‍ മാത്രമേ ഇന്ത്യക്ക് ഏകദിനത്തിനു പിന്നാലെ ടെസ്റ്റിലും സമ്പൂര്‍ണ പരാജയം ഒഴിവാക്കാന്‍ സാധിക്കൂ.
ഇന്ത്യയുടെ സീനിയര്‍ ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് ഹാഗ്ലി ഓവലിലെ പച്ചപ്പ് നിറഞ്ഞ പിച്ച് എന്തായാലും പരീക്ഷതന്നെയാകും.
ഷോര്‍ട്ട് ബോളുകളില്‍ പരിചയസമ്പന്നരായ ബൗളിംഗ് നിരയാണ് കിവീസിനുള്ളത്. ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, കൈയില്‍ ജമൈസണ് എന്നിവര്‍ക്കൊപ്പം നീല്‍ വാഗ്നര്‍ കൂടിയെത്തുമ്പോള്‍ അടുത്ത അഞ്ചു ദിവസം ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കു കാര്യങ്ങള്‍ ബുദ്ധിട്ടാകും.
പരിക്കിന്റെ പിടിയില്‍ ഇന്ത്യ; ഇഷാന്തിനു പരിക്ക്
നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് തയാറെടുക്കുന്ന ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മികച്ച ബൗളിംഗ് ഇഷാന്ത് കാഴ്ചവച്ചിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ജനുവരിയില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ ഇഷാന്തിന്റെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു. ഈ പരിക്ക് വീണ്ടും വഷളായെന്നാണ് സൂചന.
വ്യാഴാഴ്ച ടീമിന്റെ പരിശീലന സെഷനില്‍ നെറ്റ്സില്‍ പന്തെറിഞ്ഞ താരം, വേദനയെത്തുടര്‍ന്ന് പരിശീലനം നിര്‍ത്തി. തുടര്‍ന്ന് സ്കാനിംഗിനു വിധേയനാക്കുകയും ചെയ്തു.
ഇഷാന്തിന് ഇന്ന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉമേഷ് യാദവോ നവ്ദീപ് സെയ്നിയോ ആകും പകരം ടീമിലെത്തുക. ഇതില്‍ ഉമേഷിനാണ് സാധ്യത കൂടുതല്‍.
പൃഥ്വി ഷാ പരിശീലനത്തിനിറങ്ങി
ഇഷാന്ത് പരിക്കിന്റെ പിടിയിലായപ്പോള്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് പൃഥ്വി ഷാ പരിശീലനത്തിനിറങ്ങിയത് ടീം ഇന്ത്യക്ക് ആശ്വാസമായി. ഇടതുകാലില്‍ നീര്ക്കൊട്ട് വന്നതിനെത്തുടര്‍ന്ന് വ്യാഴാഴ്ച യുവതാരം പരിശീലനത്തിനിറങ്ങിയില്ല. ഷായുടെ ബാറ്റിംഗിനെ ശ്രദ്ധിച്ചുകൊണ്ട് പരിശീലകൻ രവി ശാസ്ത്രിയും നായകനും ഒപ്പമുണ്ടായിരുന്നു. ഷാ കളിക്കാന്‍ ആരോഗ്യവാനാണെന്നാണ് പരിശീലകന് പറഞ്ഞത്.
കോഹ്ലി, പൂജാര, രഹാനെ...
സ്വതവേ പ്രതിരോധത്തിലൂന്നി കളിക്കുന്ന അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര എന്നിവരില്‍ ഒരാള്‍ വേഗം സ്കോര്‍ ചെയ്യുകയാണെങ്കില്‍ കോഹ്ലിക്കുള്ള സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും. ഇങ്ങനെയൊരു കളിയാണ് ഇന്ത്യ ആഗ്രഹിക്കുന്നതും.
ഇഷാന്തിന്റെ പരിക്ക് ഗുരുതരമാണെങ്കില്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവണില്‍ മാറ്റമുണ്ടായേക്കും. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനു പകരം രവീന്ദ്ര ജഡേജ എത്തിയേക്കാനും സാധ്യതയുണ്ട്.
ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യക്ക് പ്രശ്നങ്ങളുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവര്‍ക്ക് ന്യൂസിലന്‍ഡിന്റെ വാലറ്റത്തെ പെട്ടെന്ന് പുറത്താക്കാനുമായില്ല. ബുംറയാണെങ്കില്‍ നാലു വര്‍ഷത്തെ അന്താരാഷ് ട്ര ക്രിക്കറ്റ് കരിയറില്‍ ആദ്യമായാണ് ഇത്രയും മോശമായൊരു സാഹചര്യത്തിലൂടെ നീങ്ങുന്നത്.
പേസാക്രമണത്തിനു കിവീസ്
പേസിനെ നേരിടാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യക്കെതിരേ കിവീസ് ചിലപ്പോള്‍ മുഴുവന്‍ പേസര്‍മാരുമായി ഇറങ്ങാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഏക സ്പിന്നര്‍ അജാസ് പട്ടേലിനെ ഒഴിവാക്കും. വാഗ്നര്‍ തിരിച്ചെത്തുമ്പോള്‍ ജമൈസണോ പട്ടേലോ പുറത്തിരിക്കേണ്ടിവരും.
ആദ്യ ടെസ്റ്റില്‍ ജമൈസണായിരുന്നു മാന്‍ ഓഫ് ദ മാച്ച്.