ലൗസെന്: മൂന്നു തവണ ഒളിമ്പിക് ചാമ്പ്യനായ ചൈനയുടെ നീന്തല്‍ താരം സണ്‍ യാംഗിന് എട്ടു വര്‍ഷം വിലക്ക്. 2018 സെപ്റ്റംബറില്‍ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ സഹകരിക്കാതെ പരിശോധകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ നീന്തല്‍ ഫെഡറേഷനായ ഫിന താരത്തെ കുറ്റവമുക്തനാക്കിയിരുന്നു.
എന്നാല്‍ ഇതിനെതിരേ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി ആര്ബിട്രേഷന് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീല്‍ അംഗീകരിച്ച കോടതി എട്ടു വര്‍ഷം വിലക്കേര്‍പ്പെടുത്തിയ നടപടി ശരിവച്ചു.
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ രണ്ടു സ്വര്‍ണവും 2016ലെ റിയോ ഒളിമ്പിക്സില്‍ ഒരു സ്വര്‍ണവും സൺ നേടിയിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരേ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി ആര്ബിട്രേഷന് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീല്‍ അംഗീകരിച്ച കോടതി എട്ടു വര്‍ഷം വിലക്കേര്‍പ്പെടുത്തിയ നടപടി ശരിവച്ചു.
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ രണ്ടു സ്വര്‍ണവും 2016ലെ റിയോ ഒളിമ്പിക്സില്‍ ഒരു സ്വര്‍ണവും സൺ നേടിയിട്ടുണ്ട്.