മെല്‍ബണ്‍: ആവേശജയത്തോടെ ഇന്ത്യ വനിത ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍. കൗമാര വിസ്മയം ഷെഫാലി വര്‍മയുടെ 34 പന്തില്‍ 46 റണ്‍സും പിന്നെ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവുമായപ്പോള്‍ ഇന്ത്യ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്നു റണ്‍സിനു ന്യൂസിലന്‍ഡിനെ കീഴടക്കി.
ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. മികച്ച തുടക്കത്തിനുശേഷം തകര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 133 റണ്‍സ് എടുത്തു. ഷഫാലി ടോപ് സ്കോററായപ്പോള്‍ താനിയ ഭാട്യ 25 പന്തില്‍ 23 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി. മധ്യനിര ഒരിക്കല്‍ക്കൂടി തകര്‍ന്നപ്പോള്‍ വാലറ്റത്തെ പ്രകടനമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
ചെറിയ സ്കോര്‍ പ്രതിരോധിക്കാനായി ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞു. ന്യൂസിലന്‍ഡിന്റെ പോരാട്ടം 20 ഓവറില്‍ ആറു വിക്കറ്റിന് 129 എന്ന നിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് എയില്‍ ഇന്ത്യ മൂന്നാം ജയവും ഒപ്പം സെമി ഫൈനലും സ്വന്തമാക്കി.
തകര്‍ത്തടിച്ച് ഷെഫാലി
ഓപ്പണര്‍ ഷെഫാലി തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചതോടെ പവര്‍പ്ലേ ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റിന് 49 എന്ന നിലയിലെത്തി. മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് അതു മുതലാക്കാനായില്ല. 43 റണ്‍സ് എടുക്കുന്നതിനിടെ ആറു വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സ്മൃതി മന്ദാന (11) തുടക്കത്തിലേ പോയെങ്കിലും ഷെഫാലിയും താനിയയും രണ്ടാം വിക്കറ്റില്‍ ചേര്‍ത്ത 51 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ഉയര്‍ത്തി.
പത്താം ഓവറില്‍ താനിയ പുറത്തായി. 12-ാം ഓവറില്‍ ജെമിമ റോഡ്രിഗസിനെയും നഷ്ടമായി. റോസ്മേരി മെയ്റിനായിരുന്നു വിക്കറ്റ്. രണ്ടു ക്യാച്ചും കെറിനായിരുന്നു. ഇന്ത്യ മൂന്നു വിക്കറ്റിന് 80 എന്ന നിലയിലായി. മോശം ഫോമില്‍ തുടരുന്ന ഹര്‍മന്‍പ്രീതിനെ (1) സ്വന്തം പന്തില്‍ ലീ കാസ്പെറെക് പിടിച്ചു. 14-ാം ഓവറില്‍ പതിനാറുകാരിയെ കെര്‍ പുറത്താക്കി. നാലു ഫോര്‍ നേടിയ ഷെഫാലി മൂന്നു തവണ പന്ത് ബൗണ്ടറിക്കു മുകളിലൂടെ പായിച്ചു.
അവസാനം ഒമ്പത് പന്തില്‍ ഒരു സിക്സ് ഉള്‍പ്പെടെ 14 റണ്‍സ് എടുത്ത രാധാ യാദവിന്റെയും ശിഖാ പാണ്ഡെയുടെയും (14 പന്തില്‍ 10 നോട്ടൗട്ട്) പ്രകടനങ്ങളാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്കോര്‍ നല്‍കിയത്.
ബൗളിംഗിൽ വീഴ്ത്തി ഇന്ത്യ
ചെറിയ സ്കോര്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയ ഇന്ത്യ വ്യക്തമായ കണക്കുകൂട്ടലോടെയാണ് പദ്ധതികള്‍ ആവിഷ്കരിച്ചത്. ഓപ്പണിംഗ് ബൗളറായി സ്പിന്നര്‍ ദീപ്തി ശര്‍മയെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പന്തേല്‍പ്പിച്ചു. എന്നാല്‍ ആ ഓവറില്‍ റേച്ചല്‍ പ്രീസ്റ്റ് 12 റണ്‍സ് അടിച്ചെടുത്തു. അടുത്ത ഓവറില്‍ ശിഖ പാണ്ഡെ റേച്ചലിനെ (12) മടക്കി. ശിഖയ്ക്കൊപ്പം സ്പിന്നര്‍ രാജേശ്വരി ഗെയ്ക് വാദ് നന്നായി പന്തെറിഞ്ഞതോടെ ന്യൂസിലന്‍ഡ് അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റിന് 28 എന്ന നിലയിലായി.
പന്തെറിയാന്‍ തിരിച്ചെത്തിയ ദീപ്തി സൂസി ബേറ്റ്സിനെ (6) ക്ലീന്‍ബൗള്‍ഡാക്കി. പൂനം യാദവും രാധാ യാദവും എത്തിയതോടെ കിവീസിന് സമ്മര്‍ദമുയര്‍ന്നു. പൂനം ക്യാപ്റ്റന്‍ സോഫി ഡേവൈനെ (14) പുറത്താക്കി. ഇതോടെ ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റിന് 34 എന്ന നിലയിലായി. പിന്നീടൊരുമിച്ച മാഡി ഗ്രീനും (24) കാത്തി മാര്‍ട്ടിനും(25) ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 43 റണ്‍സ് കിവീസിനെ മത്സരത്തില്‍ തിരിച്ചെത്തിക്കുമെന്നു തോന്നിച്ചു. ഗെയ്ക് വാദിനെ കയറി അടിക്കാന്‍ ശ്രമിച്ച ഗ്രീനിനെ വിക്കറ്റ്കീപ്പര്‍ താനിയ ഭാട്യ സ്റ്റംപ് ചെയ്തു. അതുകഴിഞ്ഞ് രാധ കാത്തിയെ പറഞ്ഞയച്ചു. 16.3 ഓവറില്‍ അഞ്ചു വിക്കറ്റിന് 90 എന്ന നിലയിലായി.
ഇനി ന്യൂസിലന്‍ഡിനു ജയിക്കാന്‍ 21 പന്തില്‍ 44 റണ്‍സ് അമേലിയ കെറും ഹെയ് ലെ ജെന്‍സനും ക്രീസില്‍. കെര്‍ ടോപ് ഫോമിലെത്തി. 19-ാം ഓവര്‍ എറിഞ്ഞ പൂനം യാദവിനെ നാലു ഫോര്‍ സഹിതം 18 റണ്‍സാണ് കെര്‍ നേടിയത്. ഇതിനു തൊട്ടുമുമ്പു ദീപ്തി എറിഞ്ഞ ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യ രണ്ട് റണ്ണൗട്ട് അവസരങ്ങളാണ് നഷ്ടമാക്കിയത്. ന്യൂസിലന്‍ഡിനു ജയിക്കാന്‍ ആറു പന്തില്‍ 16 റണ്‍സ്. പന്തെറിഞ്ഞത് ശിഖ പാണ്ഡെ. ആദ്യ പന്ത് ജെന്സന് ഫോര്‍ നേടി. അടുത്ത മൂന്നു പന്തില്‍ ഓരോ റണ്‍ വീതമേ നേടാനായുള്ളൂ. ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിന് എട്ട് റണ്‍സ് വേണ്ടിയിരുന്നു. അഞ്ചാം പന്തില്‍ ബൗണ്ടറി നേടി കെര്‍ ന്യൂസിലന്‍ഡിന് പ്രതീക്ഷകള്‍ നല്കി. എന്നാല്‍ അവസാന പന്ത് ലെഗ് ബൈ. ആദ്യ റണ്‍ ഓടിയെടുത്തെങ്കിലും രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ ജെന്സന് റണ്ണൗട്ടായി.
ഓസ്ട്രേലിയയ്ക്ക് ജയം
അലിസ ഹീലിയുടെയും ബേത് മൂണിയുടെയും തകര്‍പ്പന്‍ റിക്കാര്‍ഡ് കൂട്ടുകെട്ടിന്റെ മികവില്‍ വന്‍ സ്കോര്‍ നേടിയ ഓസ്ട്രേലിയ 86 റണ്‍സിനു ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 189 റണ്‍സ് എടുത്തു. വന്‍ സ്കോറിലേക്കു ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന്103 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണര്‍മാരായ അലിസയും ബേത്തും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 151 റണ്‍സാണ് നേടിയത്്. ട്വന്റി 20യില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 53 പന്തില്‍ പത്ത് ഫോറിന്റെയും മൂന്നു സിക്സിന്റെയും സഹായത്തിലാണ് അലിസ 83 റണ്‍സിലെത്തിയത്. 58 പന്തില്‍ ഒമ്പത് ഫോര്‍ സഹിതം 81 റണ്‍സ് നേടിയ ബേത് പുറത്തായില്ല. ഒമ്പത് പന്തില്‍ മൂന്നു ഫോറും ഒരു സിക്സും പായിച്ച് 22 റണ്‍സ് നേടിയ ആഷ് ലി ഗാര്‍ഡ്നറും പുറത്താകാതെനിന്നു.
സല്‍മ ഖാതുമാണ് ഏക വിക്കറ്റ് വീഴ്ത്തിയത്.വന്‍ സ്കോറിന് കരുതലോടെയാണ് ബംഗ്ലാദേശ് ബാറ്റ് വീശിയത്. എന്നാല്‍ ഓസീസ് ബൗളര്‍മാരുടെ മുന്നില്‍ താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 36 റണ്‍സെടുത്ത ഫാര്ഗന ഹഖാണ് ടോപ് സ്്കോറര്‍.
ഓസ്ട്രേലിയയ്ക്കായി മെഗാന് ഷൂട്ട് മൂന്നും ജെസ് ജോനാസെന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. മികച്ച തുടക്കത്തിനുശേഷം തകര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 133 റണ്‍സ് എടുത്തു. ഷഫാലി ടോപ് സ്കോററായപ്പോള്‍ താനിയ ഭാട്യ 25 പന്തില്‍ 23 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി. മധ്യനിര ഒരിക്കല്‍ക്കൂടി തകര്‍ന്നപ്പോള്‍ വാലറ്റത്തെ പ്രകടനമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
ചെറിയ സ്കോര്‍ പ്രതിരോധിക്കാനായി ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞു. ന്യൂസിലന്‍ഡിന്റെ പോരാട്ടം 20 ഓവറില്‍ ആറു വിക്കറ്റിന് 129 എന്ന നിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് എയില്‍ ഇന്ത്യ മൂന്നാം ജയവും ഒപ്പം സെമി ഫൈനലും സ്വന്തമാക്കി.
തകര്‍ത്തടിച്ച് ഷെഫാലി
ഓപ്പണര്‍ ഷെഫാലി തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവച്ചതോടെ പവര്‍പ്ലേ ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റിന് 49 എന്ന നിലയിലെത്തി. മികച്ച തുടക്കം ലഭിച്ച ഇന്ത്യക്ക് അതു മുതലാക്കാനായില്ല. 43 റണ്‍സ് എടുക്കുന്നതിനിടെ ആറു വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സ്മൃതി മന്ദാന (11) തുടക്കത്തിലേ പോയെങ്കിലും ഷെഫാലിയും താനിയയും രണ്ടാം വിക്കറ്റില്‍ ചേര്‍ത്ത 51 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ഉയര്‍ത്തി.
പത്താം ഓവറില്‍ താനിയ പുറത്തായി. 12-ാം ഓവറില്‍ ജെമിമ റോഡ്രിഗസിനെയും നഷ്ടമായി. റോസ്മേരി മെയ്റിനായിരുന്നു വിക്കറ്റ്. രണ്ടു ക്യാച്ചും കെറിനായിരുന്നു. ഇന്ത്യ മൂന്നു വിക്കറ്റിന് 80 എന്ന നിലയിലായി. മോശം ഫോമില്‍ തുടരുന്ന ഹര്‍മന്‍പ്രീതിനെ (1) സ്വന്തം പന്തില്‍ ലീ കാസ്പെറെക് പിടിച്ചു. 14-ാം ഓവറില്‍ പതിനാറുകാരിയെ കെര്‍ പുറത്താക്കി. നാലു ഫോര്‍ നേടിയ ഷെഫാലി മൂന്നു തവണ പന്ത് ബൗണ്ടറിക്കു മുകളിലൂടെ പായിച്ചു.
അവസാനം ഒമ്പത് പന്തില്‍ ഒരു സിക്സ് ഉള്‍പ്പെടെ 14 റണ്‍സ് എടുത്ത രാധാ യാദവിന്റെയും ശിഖാ പാണ്ഡെയുടെയും (14 പന്തില്‍ 10 നോട്ടൗട്ട്) പ്രകടനങ്ങളാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്കോര്‍ നല്‍കിയത്.
ബൗളിംഗിൽ വീഴ്ത്തി ഇന്ത്യ
ചെറിയ സ്കോര്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയ ഇന്ത്യ വ്യക്തമായ കണക്കുകൂട്ടലോടെയാണ് പദ്ധതികള്‍ ആവിഷ്കരിച്ചത്. ഓപ്പണിംഗ് ബൗളറായി സ്പിന്നര്‍ ദീപ്തി ശര്‍മയെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പന്തേല്‍പ്പിച്ചു. എന്നാല്‍ ആ ഓവറില്‍ റേച്ചല്‍ പ്രീസ്റ്റ് 12 റണ്‍സ് അടിച്ചെടുത്തു. അടുത്ത ഓവറില്‍ ശിഖ പാണ്ഡെ റേച്ചലിനെ (12) മടക്കി. ശിഖയ്ക്കൊപ്പം സ്പിന്നര്‍ രാജേശ്വരി ഗെയ്ക് വാദ് നന്നായി പന്തെറിഞ്ഞതോടെ ന്യൂസിലന്‍ഡ് അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റിന് 28 എന്ന നിലയിലായി.
പന്തെറിയാന്‍ തിരിച്ചെത്തിയ ദീപ്തി സൂസി ബേറ്റ്സിനെ (6) ക്ലീന്‍ബൗള്‍ഡാക്കി. പൂനം യാദവും രാധാ യാദവും എത്തിയതോടെ കിവീസിന് സമ്മര്‍ദമുയര്‍ന്നു. പൂനം ക്യാപ്റ്റന്‍ സോഫി ഡേവൈനെ (14) പുറത്താക്കി. ഇതോടെ ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റിന് 34 എന്ന നിലയിലായി. പിന്നീടൊരുമിച്ച മാഡി ഗ്രീനും (24) കാത്തി മാര്‍ട്ടിനും(25) ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 43 റണ്‍സ് കിവീസിനെ മത്സരത്തില്‍ തിരിച്ചെത്തിക്കുമെന്നു തോന്നിച്ചു. ഗെയ്ക് വാദിനെ കയറി അടിക്കാന്‍ ശ്രമിച്ച ഗ്രീനിനെ വിക്കറ്റ്കീപ്പര്‍ താനിയ ഭാട്യ സ്റ്റംപ് ചെയ്തു. അതുകഴിഞ്ഞ് രാധ കാത്തിയെ പറഞ്ഞയച്ചു. 16.3 ഓവറില്‍ അഞ്ചു വിക്കറ്റിന് 90 എന്ന നിലയിലായി.
ഇനി ന്യൂസിലന്‍ഡിനു ജയിക്കാന്‍ 21 പന്തില്‍ 44 റണ്‍സ് അമേലിയ കെറും ഹെയ് ലെ ജെന്‍സനും ക്രീസില്‍. കെര്‍ ടോപ് ഫോമിലെത്തി. 19-ാം ഓവര്‍ എറിഞ്ഞ പൂനം യാദവിനെ നാലു ഫോര്‍ സഹിതം 18 റണ്‍സാണ് കെര്‍ നേടിയത്. ഇതിനു തൊട്ടുമുമ്പു ദീപ്തി എറിഞ്ഞ ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യ രണ്ട് റണ്ണൗട്ട് അവസരങ്ങളാണ് നഷ്ടമാക്കിയത്. ന്യൂസിലന്‍ഡിനു ജയിക്കാന്‍ ആറു പന്തില്‍ 16 റണ്‍സ്. പന്തെറിഞ്ഞത് ശിഖ പാണ്ഡെ. ആദ്യ പന്ത് ജെന്സന് ഫോര്‍ നേടി. അടുത്ത മൂന്നു പന്തില്‍ ഓരോ റണ്‍ വീതമേ നേടാനായുള്ളൂ. ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ന്യൂസിലന്‍ഡിന് എട്ട് റണ്‍സ് വേണ്ടിയിരുന്നു. അഞ്ചാം പന്തില്‍ ബൗണ്ടറി നേടി കെര്‍ ന്യൂസിലന്‍ഡിന് പ്രതീക്ഷകള്‍ നല്കി. എന്നാല്‍ അവസാന പന്ത് ലെഗ് ബൈ. ആദ്യ റണ്‍ ഓടിയെടുത്തെങ്കിലും രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ ജെന്സന് റണ്ണൗട്ടായി.
ഓസ്ട്രേലിയയ്ക്ക് ജയം
അലിസ ഹീലിയുടെയും ബേത് മൂണിയുടെയും തകര്‍പ്പന്‍ റിക്കാര്‍ഡ് കൂട്ടുകെട്ടിന്റെ മികവില്‍ വന്‍ സ്കോര്‍ നേടിയ ഓസ്ട്രേലിയ 86 റണ്‍സിനു ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 189 റണ്‍സ് എടുത്തു. വന്‍ സ്കോറിലേക്കു ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന്103 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണര്‍മാരായ അലിസയും ബേത്തും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 151 റണ്‍സാണ് നേടിയത്്. ട്വന്റി 20യില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 53 പന്തില്‍ പത്ത് ഫോറിന്റെയും മൂന്നു സിക്സിന്റെയും സഹായത്തിലാണ് അലിസ 83 റണ്‍സിലെത്തിയത്. 58 പന്തില്‍ ഒമ്പത് ഫോര്‍ സഹിതം 81 റണ്‍സ് നേടിയ ബേത് പുറത്തായില്ല. ഒമ്പത് പന്തില്‍ മൂന്നു ഫോറും ഒരു സിക്സും പായിച്ച് 22 റണ്‍സ് നേടിയ ആഷ് ലി ഗാര്‍ഡ്നറും പുറത്താകാതെനിന്നു.
സല്‍മ ഖാതുമാണ് ഏക വിക്കറ്റ് വീഴ്ത്തിയത്.വന്‍ സ്കോറിന് കരുതലോടെയാണ് ബംഗ്ലാദേശ് ബാറ്റ് വീശിയത്. എന്നാല്‍ ഓസീസ് ബൗളര്‍മാരുടെ മുന്നില്‍ താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 36 റണ്‍സെടുത്ത ഫാര്ഗന ഹഖാണ് ടോപ് സ്്കോറര്‍.
ഓസ്ട്രേലിയയ്ക്കായി മെഗാന് ഷൂട്ട് മൂന്നും ജെസ് ജോനാസെന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.