സ്കൂളുകളും കോളജുകളും പഠനത്തിനു മുഖ്യസ്ഥാനം നൽകണമെന്ന അടിസ്ഥാനതത്ത്വമാണ് കാന്പസുകളിൽ സമരവും പഠിപ്പുമുടക്കും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കുന്നത്. അതു തകിടം മറിക്കാനുള്ള രാഷ്ട്രീയനീക്കം നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തെ തളർത്തും.
സ്കൂളുകളിലും കോളജുകളിലും പഠനത്തിനാവണം തീർച്ചയായും മുൻഗണന. മൂല്യബോധമുള്ളതും സംസ്കാരസന്പന്നവുമായൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്നതും അവിതർക്കിതമാണ്. ഇക്കാര്യത്തിലൊന്നും രക്ഷാകർത്താക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്കും നീതിപീഠത്തിനുമൊന്നും വ്യത്യസ്താഭിപ്രായമില്ല. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാർക്കു മാത്രം ഇക്കാര്യത്തിൽ കടകവിരുദ്ധമായ അഭിപ്രായമാണുള്ളത്. അതുകൊണ്ടാണല്ലോ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥിസമരവും പഠിപ്പുമുടക്കും നിരോധിച്ചുകൊണ്ടു ഹൈക്കോടതി ഉത്തരവുണ്ടായപ്പോൾ അടുത്ത ദിവസംതന്നെ അതിനെതിരേ അപ്പീൽ പോകുമെന്നറിയിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയനേതാക്കളും ഇത്തരമൊരു അഭിപ്രായമാണു രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ സ്കൂളുകളിലും കലാലയങ്ങളിലും നടക്കുന്ന വിദ്യാർഥിരാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജ്മെന്റുകളും രക്ഷാകർതൃസംഘടനകളും സമർപ്പിച്ച 26 ഹർജികൾ തീർപ്പാക്കിയായിരുന്നു ജസ്റ്റീസ് പി.ബി. സുരേഷ്കുമാറിന്റെ ഉത്തരവ്. സ്കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസത്തിനാകണം മുൻഗണന നൽകേണ്ടതെന്ന കാര്യമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്നും ആരെയും നിർബന്ധിച്ചു ക്ലാസിൽനിന്നും കാന്പസിൽനിന്നും സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത പോലീസിനുണ്ടെന്നും ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസം മൗലികാവകാശമായതിനാൽ പഠനം തടസപ്പെടുത്താൻ സംഘടനകൾക്കു യാതൊരു അവകാശവുമില്ല. അതു ഭരണഘടനാവകാശത്തിന്റെ ലംഘനമാണ്. എന്നാൽ വിദ്യാർഥികൾക്കു രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനു കോടതിവിധി തടസമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സംഘടിക്കാനും സംഘടന രൂപവത്കരിക്കാനും വിദ്യാർഥികൾക്കു സ്വാതന്ത്ര്യമുണ്ട്. സംവാദത്തിലൂടെയും ചർച്ചയിലൂടെയും പ്രതിഷേധിക്കുകയുമാവാം. ഒരു ജനാധിപത്യസമൂഹത്തിൽ അതാവശ്യമാണെന്നു കോടതി പറയുന്നു. ഈ അവകാശത്തിനു പുറത്തുള്ളതാണു സമരവും ധർണയും പ്രകടനവും ഘെരാവോയുമൊക്കെ.
വിദ്യാർഥിരാഷ്ട്രീയത്തിന് ഇരയായ നിരവധിപ്പേരുള്ള നാടാണു നമ്മുടേത്. എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിനെപ്പോലുള്ളവരുടെ മാതാപിതാക്കളുടെ തോരാക്കണ്ണീർ കേരളം മറന്നിട്ടില്ല. കാന്പസിൽനിന്നു മാരകായുധങ്ങൾ പിടിച്ചെടുത്ത സംഭവങ്ങൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥി സംഘടനകളുടെ ഏറ്റുമുട്ടലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘർഷഭരിതമാക്കിയതിന്റെ നിരവധി ഉദാഹരണങ്ങൾ ഈ അധ്യയനവർഷത്തിലുമുണ്ടായി.
വിദ്യാർഥികൾ ക്രിമിനൽ പ്രവർത്തനം നടത്തിയാൽ മറ്റേതൊരു കുറ്റവാളിയോടും പെരുമാറുന്നതുപോലെ പോലീസ് നടപടി സ്വീകരിക്കണമെന്നു പറഞ്ഞ കോടതി, ആവശ്യമെങ്കിൽ പോലീസിന് അനുമതിയില്ലാതെയും കാന്പസിൽ പ്രവേശിക്കാമെന്നും പറയുന്നുണ്ട്. ഇത് ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളൊരു ഉത്തരവാണ്. ഡൽഹിയിലെ കാന്പസുകളിൽ ഈയിടെ നടന്ന സമരങ്ങളോടുള്ള പോലീസിന്റെ നിലപാട് നിശിത വിമർശനത്തിനിടയാക്കിയിരുന്നു.
പഠനത്തിനു തടസമുണ്ടായാൽ സർക്കാർ സ്ഥാപനങ്ങൾക്കും പോലീസിന്റെ സഹായം തേടാമെന്നു കോടതി പറഞ്ഞു. വിദ്യാർഥിരാഷ്ട്രീയം സജീവമായ സർക്കാർ കലാലയങ്ങളിൽ കലാപരാഷ്ട്രീയത്തിനെതിരായ നിലപാടെടുത്ത പ്രിൻസിപ്പൽമാർക്കുണ്ടായ ദുരനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് വിക്ടോറിയ കോളജിലും വിദ്യാർഥിരാഷ്ട്രീയക്കാരുടെ അക്രമത്തിനും അവഹേളനത്തിനും ഇരയായത് വനിതാ പ്രിൻസിപ്പൽമാരായിരുന്നു.
തത്തുല്യമായ കോടതിവിധികൾ ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, കാന്പസിലെ അക്രമങ്ങൾക്ക് തെല്ലും കുറവുണ്ടായിട്ടില്ല. ഈ വർഷത്തെ കാന്പസ് അക്രമങ്ങളുടെ കണക്കെടുത്താൽത്തന്നെ അതു ബോധ്യമാകും. എത്രയോ കോളജുകളിലാണ് ചെറുതും വലുതുമായ അക്രമങ്ങൾ അരങ്ങേറിയത്. എല്ലാം വിദ്യാർഥിരാഷ്ട്രീയത്തിന്റെ പേരിൽ. തലസ്ഥാനത്തെ ഒരു പ്രമുഖ കോളജിൽ ഇടിമുറി ഉണ്ടായിരുന്നുവെന്ന കാര്യം മാധ്യമസൃഷ്ടിയായിരുന്നില്ലെന്നതിനു തെളിവ് പിന്നീട് ആ മുറി അധികൃതർ ഒഴിപ്പിച്ചെടുത്തതാണ്. എറണാകുളത്തെ പ്രശസ്തമായ കലാലയത്തിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതും മറക്കാറായിട്ടില്ല.
ഉത്തരവാദിത്തപൂർണമായ രാഷ്ട്രീയ പ്രവർത്തനത്തിൽ എങ്ങനെയാണ് അക്രമം കടന്നുവരുന്നത്. ഒരേ വിദ്യാർഥി സംഘടനയിൽപ്പെട്ടവർപോലും പരസ്പരം ആക്രമിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. കോട്ടയത്തെ ഒരു പ്രമുഖ കലാലയത്തിൽ അടുത്തനാളിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്കു കുത്തേറ്റ സംഭവത്തിലും പ്രതിയായത് അതേ വിദ്യാർഥിസംഘടനയിലെ അംഗം തന്നെയാണെന്നോർക്കുക.
രാഷ്ട്രീയ സംരക്ഷകരുടെ തണലിൽ അക്രമവും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്താനുള്ള ലൈസൻസായി വിദ്യാർഥിരാഷ്ട്രീയം മാറിയപ്പോഴാണ് വിദ്യാർഥികളിലൊരു വിഭാഗവും രക്ഷാകർത്താക്കളും മാനേജ്മെന്റുമൊക്കെ അതിനെതിരേ കോടതിയെ സമീപിച്ചത്. ഇപ്പോഴിതാ കോടതി നടപടികളെയും അതിജീവിച്ച് നിയമനിർമാണം നടത്തി കാന്പസ് രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി സർക്കാർ. രാഷ്ട്രീയ ലാഭത്തിനുവേണ്ടി, ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരിൽ പാവപ്പെട്ട വിദ്യാർഥികളെ കാന്പസുകളിൽ ചോരപ്പോരാട്ടത്തിനു വിട്ടുകൊടുക്കാനുള്ള നിയമനിർമാണങ്ങൾ ഭാവിതലമുറയ്ക്കുവേണ്ടിയോ കേരളത്തിന്റെ നന്മയ്ക്കുവേണ്ടിയോ ഉള്ളതല്ല.
ജസ്റ്റീസ് കെ.കെ. ദിനേശൻ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ “കേരള വിദ്യാർഥി സംഘടനകൾ രജിസ്റ്റർ ചെയ്യലും വിദ്യാർഥി പരാതിപരിഹാര കമ്മീഷൻ രൂപവത്കരണവും (2019)’’ ബിൽ നിരവധി കോടതിവിധികളിലൂടെ നിരോധിക്കപ്പെട്ട കാന്പസ് രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള ശ്രമമാണ്. അതു കേരളത്തിന്റെ പൊതുസമൂഹത്തിനോ വിദ്യാർഥി സമൂഹത്തിനോ ഗുണകരമാവില്ല. രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി ചുടുചോറു മാന്തിക്കാൻ വിദ്യാർഥികളെ ഉപയോഗിക്കുന്ന പ്രാകൃത രാഷ്ട്രീയത്തിൽനിന്നു കേരളം വിടുതൽ പ്രാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്കൂളുകളിലും കോളജുകളിലും പഠനത്തിനാവണം തീർച്ചയായും മുൻഗണന. മൂല്യബോധമുള്ളതും സംസ്കാരസന്പന്നവുമായൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്നതും അവിതർക്കിതമാണ്. ഇക്കാര്യത്തിലൊന്നും രക്ഷാകർത്താക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്കും നീതിപീഠത്തിനുമൊന്നും വ്യത്യസ്താഭിപ്രായമില്ല. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാർക്കു മാത്രം ഇക്കാര്യത്തിൽ കടകവിരുദ്ധമായ അഭിപ്രായമാണുള്ളത്. അതുകൊണ്ടാണല്ലോ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥിസമരവും പഠിപ്പുമുടക്കും നിരോധിച്ചുകൊണ്ടു ഹൈക്കോടതി ഉത്തരവുണ്ടായപ്പോൾ അടുത്ത ദിവസംതന്നെ അതിനെതിരേ അപ്പീൽ പോകുമെന്നറിയിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയനേതാക്കളും ഇത്തരമൊരു അഭിപ്രായമാണു രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ സ്കൂളുകളിലും കലാലയങ്ങളിലും നടക്കുന്ന വിദ്യാർഥിരാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജ്മെന്റുകളും രക്ഷാകർതൃസംഘടനകളും സമർപ്പിച്ച 26 ഹർജികൾ തീർപ്പാക്കിയായിരുന്നു ജസ്റ്റീസ് പി.ബി. സുരേഷ്കുമാറിന്റെ ഉത്തരവ്. സ്കൂളുകളിലും കോളജുകളിലും വിദ്യാഭ്യാസത്തിനാകണം മുൻഗണന നൽകേണ്ടതെന്ന കാര്യമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്നും ആരെയും നിർബന്ധിച്ചു ക്ലാസിൽനിന്നും കാന്പസിൽനിന്നും സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത പോലീസിനുണ്ടെന്നും ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസം മൗലികാവകാശമായതിനാൽ പഠനം തടസപ്പെടുത്താൻ സംഘടനകൾക്കു യാതൊരു അവകാശവുമില്ല. അതു ഭരണഘടനാവകാശത്തിന്റെ ലംഘനമാണ്. എന്നാൽ വിദ്യാർഥികൾക്കു രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനു കോടതിവിധി തടസമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സംഘടിക്കാനും സംഘടന രൂപവത്കരിക്കാനും വിദ്യാർഥികൾക്കു സ്വാതന്ത്ര്യമുണ്ട്. സംവാദത്തിലൂടെയും ചർച്ചയിലൂടെയും പ്രതിഷേധിക്കുകയുമാവാം. ഒരു ജനാധിപത്യസമൂഹത്തിൽ അതാവശ്യമാണെന്നു കോടതി പറയുന്നു. ഈ അവകാശത്തിനു പുറത്തുള്ളതാണു സമരവും ധർണയും പ്രകടനവും ഘെരാവോയുമൊക്കെ.
വിദ്യാർഥിരാഷ്ട്രീയത്തിന് ഇരയായ നിരവധിപ്പേരുള്ള നാടാണു നമ്മുടേത്. എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിനെപ്പോലുള്ളവരുടെ മാതാപിതാക്കളുടെ തോരാക്കണ്ണീർ കേരളം മറന്നിട്ടില്ല. കാന്പസിൽനിന്നു മാരകായുധങ്ങൾ പിടിച്ചെടുത്ത സംഭവങ്ങൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥി സംഘടനകളുടെ ഏറ്റുമുട്ടലുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘർഷഭരിതമാക്കിയതിന്റെ നിരവധി ഉദാഹരണങ്ങൾ ഈ അധ്യയനവർഷത്തിലുമുണ്ടായി.
വിദ്യാർഥികൾ ക്രിമിനൽ പ്രവർത്തനം നടത്തിയാൽ മറ്റേതൊരു കുറ്റവാളിയോടും പെരുമാറുന്നതുപോലെ പോലീസ് നടപടി സ്വീകരിക്കണമെന്നു പറഞ്ഞ കോടതി, ആവശ്യമെങ്കിൽ പോലീസിന് അനുമതിയില്ലാതെയും കാന്പസിൽ പ്രവേശിക്കാമെന്നും പറയുന്നുണ്ട്. ഇത് ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളൊരു ഉത്തരവാണ്. ഡൽഹിയിലെ കാന്പസുകളിൽ ഈയിടെ നടന്ന സമരങ്ങളോടുള്ള പോലീസിന്റെ നിലപാട് നിശിത വിമർശനത്തിനിടയാക്കിയിരുന്നു.
പഠനത്തിനു തടസമുണ്ടായാൽ സർക്കാർ സ്ഥാപനങ്ങൾക്കും പോലീസിന്റെ സഹായം തേടാമെന്നു കോടതി പറഞ്ഞു. വിദ്യാർഥിരാഷ്ട്രീയം സജീവമായ സർക്കാർ കലാലയങ്ങളിൽ കലാപരാഷ്ട്രീയത്തിനെതിരായ നിലപാടെടുത്ത പ്രിൻസിപ്പൽമാർക്കുണ്ടായ ദുരനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് വിക്ടോറിയ കോളജിലും വിദ്യാർഥിരാഷ്ട്രീയക്കാരുടെ അക്രമത്തിനും അവഹേളനത്തിനും ഇരയായത് വനിതാ പ്രിൻസിപ്പൽമാരായിരുന്നു.
തത്തുല്യമായ കോടതിവിധികൾ ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, കാന്പസിലെ അക്രമങ്ങൾക്ക് തെല്ലും കുറവുണ്ടായിട്ടില്ല. ഈ വർഷത്തെ കാന്പസ് അക്രമങ്ങളുടെ കണക്കെടുത്താൽത്തന്നെ അതു ബോധ്യമാകും. എത്രയോ കോളജുകളിലാണ് ചെറുതും വലുതുമായ അക്രമങ്ങൾ അരങ്ങേറിയത്. എല്ലാം വിദ്യാർഥിരാഷ്ട്രീയത്തിന്റെ പേരിൽ. തലസ്ഥാനത്തെ ഒരു പ്രമുഖ കോളജിൽ ഇടിമുറി ഉണ്ടായിരുന്നുവെന്ന കാര്യം മാധ്യമസൃഷ്ടിയായിരുന്നില്ലെന്നതിനു തെളിവ് പിന്നീട് ആ മുറി അധികൃതർ ഒഴിപ്പിച്ചെടുത്തതാണ്. എറണാകുളത്തെ പ്രശസ്തമായ കലാലയത്തിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതും മറക്കാറായിട്ടില്ല.
ഉത്തരവാദിത്തപൂർണമായ രാഷ്ട്രീയ പ്രവർത്തനത്തിൽ എങ്ങനെയാണ് അക്രമം കടന്നുവരുന്നത്. ഒരേ വിദ്യാർഥി സംഘടനയിൽപ്പെട്ടവർപോലും പരസ്പരം ആക്രമിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. കോട്ടയത്തെ ഒരു പ്രമുഖ കലാലയത്തിൽ അടുത്തനാളിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്കു കുത്തേറ്റ സംഭവത്തിലും പ്രതിയായത് അതേ വിദ്യാർഥിസംഘടനയിലെ അംഗം തന്നെയാണെന്നോർക്കുക.
രാഷ്ട്രീയ സംരക്ഷകരുടെ തണലിൽ അക്രമവും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്താനുള്ള ലൈസൻസായി വിദ്യാർഥിരാഷ്ട്രീയം മാറിയപ്പോഴാണ് വിദ്യാർഥികളിലൊരു വിഭാഗവും രക്ഷാകർത്താക്കളും മാനേജ്മെന്റുമൊക്കെ അതിനെതിരേ കോടതിയെ സമീപിച്ചത്. ഇപ്പോഴിതാ കോടതി നടപടികളെയും അതിജീവിച്ച് നിയമനിർമാണം നടത്തി കാന്പസ് രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി സർക്കാർ. രാഷ്ട്രീയ ലാഭത്തിനുവേണ്ടി, ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന പേരിൽ പാവപ്പെട്ട വിദ്യാർഥികളെ കാന്പസുകളിൽ ചോരപ്പോരാട്ടത്തിനു വിട്ടുകൊടുക്കാനുള്ള നിയമനിർമാണങ്ങൾ ഭാവിതലമുറയ്ക്കുവേണ്ടിയോ കേരളത്തിന്റെ നന്മയ്ക്കുവേണ്ടിയോ ഉള്ളതല്ല.
ജസ്റ്റീസ് കെ.കെ. ദിനേശൻ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ “കേരള വിദ്യാർഥി സംഘടനകൾ രജിസ്റ്റർ ചെയ്യലും വിദ്യാർഥി പരാതിപരിഹാര കമ്മീഷൻ രൂപവത്കരണവും (2019)’’ ബിൽ നിരവധി കോടതിവിധികളിലൂടെ നിരോധിക്കപ്പെട്ട കാന്പസ് രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള ശ്രമമാണ്. അതു കേരളത്തിന്റെ പൊതുസമൂഹത്തിനോ വിദ്യാർഥി സമൂഹത്തിനോ ഗുണകരമാവില്ല. രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി ചുടുചോറു മാന്തിക്കാൻ വിദ്യാർഥികളെ ഉപയോഗിക്കുന്ന പ്രാകൃത രാഷ്ട്രീയത്തിൽനിന്നു കേരളം വിടുതൽ പ്രാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.