ലണ്ടന്‍: ചെല്‍സിയുടെ സ്റ്റാംഫര്‍ഡ് ബ്രിഡ്ജില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. രണ്ടാം പകുതിയില്‍ സെര്‍ജെ ജനാബ്രിയുടെ രണ്ടും റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ ഒരു ഗോളും ബയേണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ചെല്‍സിക്കെതിരേ 3-0ന്റെ ജയമൊരുക്കി. എവേ ഗ്രൗണ്ടിലെ മൂന്നു ഗോള്‍ രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ ബയേണിന് ആത്മവിശ്വാസം ഉയര്‍ത്തും.
എല്ലാ കണ്ണുകളും ലെവന്ഡോവ്സ്കിയിലായിരുന്നു. എന്നാല്‍ ഗോള്‍ നേടുന്നതിനു പുറമെ ആദ്യപകുതിയുടെ തുടക്കത്തില്‍തന്നെ ജനാബ്രിയുടെ രണ്ടു ഗോളിനും വഴിയൊരുക്കിയത് ലെവന്ഡോവിസ്കിയായിരുന്നു.
51-ാം മിനിറ്റില്‍ സെസാര്‍ അസ്പിലിക്യൂറ്റയില്നിന്നും പന്ത് സ്വീകരിച്ച ലെവന്‍ഡോവ്സ്കി ഗോള്‍ മുഖത്ത് നിന്ന ജനാബ്രിക്ക് പന്ത് മറിച്ചു നല്കി. പന്തിലേക്ക് ഓടിയെത്തിയ താരം പന്ത് വലയില്‍ നിക്ഷേപിച്ചു. ചെല്‍സിക്കു തിരിച്ചുവരാന്‍ അവസരം നല്കുന്നതിനു മുമ്പ് മൂന്നു മിനിറ്റ് കഴിഞ്ഞ് ജനാബ്രി അടുത്ത ഗോളുമടിച്ചു. ഈ സീസണില്‍ ജനാബ്രിയുടെ ആറാമത്തെ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു.
രണ്ടു ഗോളിനും വഴിയൊരുക്കിയ ലെവന്‍ഡോവ്സ്കി കളി തീരാന്‍ 15 മിനിറ്റ് കൂടിയുള്ളപ്പോള്‍ സ്വന്തം പേര് ഗോള്‍പട്ടികയില്‍ കുറിച്ചു. കാനഡതാരം അല്‍ഫോന്‍സോ ഡേവിസിന്റെ മികച്ചൊരു നീക്കത്തില്‍നിന്നായിരുന്നു ഗോള്‍. ഡേവിസ് നല്കി ക്രോസില്‍ പോളണ്ട് താരം വലകുലുക്കി.
മാര്‍ച്ച് 18ന് മ്യൂണിക്കിലാണ് രണ്ടാം പാദം. ആദ്യപകുതിയില്‍ ബയേണ്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. ലെവന്‍ഡോവിസ്കിയുടെ ശ്രമങ്ങളെ ഒന്നിലേറെ ത്വണ വില്ലി കാബെലെറോ രക്ഷപ്പെടുത്തി. മൂന്നു വര്‍ഷത്തിനുശേഷമാണ് കാബെലെറോ ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങുന്നത്.
83-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയെ ഫൗള്‍ ചെയ്തതിനു മാര്‍കോസ് അലോന്‍സോയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി.
ബാഴ്സലോണയെ പൂട്ടി നാപ്പോളി
നേപ്പിൾസ്: പിന്നില്‍നിന്ന് തിരിച്ചെത്തിയ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാട്ടറില്‍ നാപ്പോളിയുമായി 1-1ന്റെ സമനിലയില്‍ പിരിഞ്ഞു. ആന്റോയിന്‍ ഗ്രീസ്മാനാണ് ബാഴ്സയ്ക്ക് നിര്‍ണായകമായ എവേ ഗോള്‍ സമ്മാനിച്ചത്.
മത്സരം 30 മിനിറ്റിലെത്തിയപ്പോള്‍ നാപ്പോളിയെ ഡ്രൈസ് മെര്‍ട്ടന്‍സ് മുന്നിലെത്തിച്ചു. ബെല്‍ജിയന്‍ താരം ബോക്സിനു പുറത്തുനിന്നെടുത്ത ലോംഗ്റേഞ്ചര്‍ വലയില്‍ കയറി. ഈ ഗോളോടെ മെര്‍ട്ടന്‍സ് നാപ്പോളിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മാര്‍ക് ഹാംസിക്കിനൊപ്പമെത്തി. 121 ഗോളാണ് ഇരുവരും നേടിയത്.
ലീഡ് നേടിയതോടെ നാപ്പോളി ബാഴ്സലോണയെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ നാപ്പോളിക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം നല്‍കാതെ 57-ാം മിനിറ്റില്‍ ഗ്രീസ്മാന് സമനില നേടി. നെല്‍സണ്‍ സെമേഡോയുടെ ക്രോസില്‍നിന്നായിരുന്നു ഗോള്‍.
സമനിലയ്ക്കു പിന്നാലെ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട ആര്‍തുറോ വിദാലിന്റെ പുറത്താകലും ജെറാര്‍ഡ് പിക്വെയുടെ പരിക്കും തിരിച്ചടിയായി. ഞായറാഴ്ച ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെതിരേ നടക്കുന്ന എല്‍ക്ലാസിക്കോയില്‍ പിക്വെ കളിക്കാന്‍ സാധ്യത കുറവാണ്.
മാരിയോ റൂയിയെ ഫൗള്‍ ചെയ്യുകയും ഇതിനുശേഷം പ്രതിരോധതാരവുമായി ഏറ്റുമുട്ടിയതിനുമാണ് വിദാലിനു രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. വിദാല്‍ രണ്ടാം പാദത്തില്‍ ന്യൂകാമ്പില്‍ കളിക്കില്ല. രണ്ടാം പകുതിയില്‍ മുടന്തി കളംവിട്ട മെര്‍ട്ടന്‍സിന്റെ കാര്യവും രണ്ടാംപാദത്തില്‍ സംശയമാണ്.
ബാഴ്സലോണ താരം ലയണല്‍ മെസിയുടെ 141-ാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചവരില്‍ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റയാന് ഗിഗ്സിനൊപ്പം അഞ്ചാം സ്ഥാനത്താണ്.
എല്ലാ കണ്ണുകളും ലെവന്ഡോവ്സ്കിയിലായിരുന്നു. എന്നാല്‍ ഗോള്‍ നേടുന്നതിനു പുറമെ ആദ്യപകുതിയുടെ തുടക്കത്തില്‍തന്നെ ജനാബ്രിയുടെ രണ്ടു ഗോളിനും വഴിയൊരുക്കിയത് ലെവന്ഡോവിസ്കിയായിരുന്നു.
51-ാം മിനിറ്റില്‍ സെസാര്‍ അസ്പിലിക്യൂറ്റയില്നിന്നും പന്ത് സ്വീകരിച്ച ലെവന്‍ഡോവ്സ്കി ഗോള്‍ മുഖത്ത് നിന്ന ജനാബ്രിക്ക് പന്ത് മറിച്ചു നല്കി. പന്തിലേക്ക് ഓടിയെത്തിയ താരം പന്ത് വലയില്‍ നിക്ഷേപിച്ചു. ചെല്‍സിക്കു തിരിച്ചുവരാന്‍ അവസരം നല്കുന്നതിനു മുമ്പ് മൂന്നു മിനിറ്റ് കഴിഞ്ഞ് ജനാബ്രി അടുത്ത ഗോളുമടിച്ചു. ഈ സീസണില്‍ ജനാബ്രിയുടെ ആറാമത്തെ ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു.
രണ്ടു ഗോളിനും വഴിയൊരുക്കിയ ലെവന്‍ഡോവ്സ്കി കളി തീരാന്‍ 15 മിനിറ്റ് കൂടിയുള്ളപ്പോള്‍ സ്വന്തം പേര് ഗോള്‍പട്ടികയില്‍ കുറിച്ചു. കാനഡതാരം അല്‍ഫോന്‍സോ ഡേവിസിന്റെ മികച്ചൊരു നീക്കത്തില്‍നിന്നായിരുന്നു ഗോള്‍. ഡേവിസ് നല്കി ക്രോസില്‍ പോളണ്ട് താരം വലകുലുക്കി.
മാര്‍ച്ച് 18ന് മ്യൂണിക്കിലാണ് രണ്ടാം പാദം. ആദ്യപകുതിയില്‍ ബയേണ്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. ലെവന്‍ഡോവിസ്കിയുടെ ശ്രമങ്ങളെ ഒന്നിലേറെ ത്വണ വില്ലി കാബെലെറോ രക്ഷപ്പെടുത്തി. മൂന്നു വര്‍ഷത്തിനുശേഷമാണ് കാബെലെറോ ചാമ്പ്യന്‍സ് ലീഗില്‍ ഇറങ്ങുന്നത്.
83-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയെ ഫൗള്‍ ചെയ്തതിനു മാര്‍കോസ് അലോന്‍സോയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി.
ബാഴ്സലോണയെ പൂട്ടി നാപ്പോളി
നേപ്പിൾസ്: പിന്നില്‍നിന്ന് തിരിച്ചെത്തിയ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാട്ടറില്‍ നാപ്പോളിയുമായി 1-1ന്റെ സമനിലയില്‍ പിരിഞ്ഞു. ആന്റോയിന്‍ ഗ്രീസ്മാനാണ് ബാഴ്സയ്ക്ക് നിര്‍ണായകമായ എവേ ഗോള്‍ സമ്മാനിച്ചത്.
മത്സരം 30 മിനിറ്റിലെത്തിയപ്പോള്‍ നാപ്പോളിയെ ഡ്രൈസ് മെര്‍ട്ടന്‍സ് മുന്നിലെത്തിച്ചു. ബെല്‍ജിയന്‍ താരം ബോക്സിനു പുറത്തുനിന്നെടുത്ത ലോംഗ്റേഞ്ചര്‍ വലയില്‍ കയറി. ഈ ഗോളോടെ മെര്‍ട്ടന്‍സ് നാപ്പോളിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മാര്‍ക് ഹാംസിക്കിനൊപ്പമെത്തി. 121 ഗോളാണ് ഇരുവരും നേടിയത്.
ലീഡ് നേടിയതോടെ നാപ്പോളി ബാഴ്സലോണയെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ നാപ്പോളിക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം നല്‍കാതെ 57-ാം മിനിറ്റില്‍ ഗ്രീസ്മാന് സമനില നേടി. നെല്‍സണ്‍ സെമേഡോയുടെ ക്രോസില്‍നിന്നായിരുന്നു ഗോള്‍.
സമനിലയ്ക്കു പിന്നാലെ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട ആര്‍തുറോ വിദാലിന്റെ പുറത്താകലും ജെറാര്‍ഡ് പിക്വെയുടെ പരിക്കും തിരിച്ചടിയായി. ഞായറാഴ്ച ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെതിരേ നടക്കുന്ന എല്‍ക്ലാസിക്കോയില്‍ പിക്വെ കളിക്കാന്‍ സാധ്യത കുറവാണ്.
മാരിയോ റൂയിയെ ഫൗള്‍ ചെയ്യുകയും ഇതിനുശേഷം പ്രതിരോധതാരവുമായി ഏറ്റുമുട്ടിയതിനുമാണ് വിദാലിനു രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. വിദാല്‍ രണ്ടാം പാദത്തില്‍ ന്യൂകാമ്പില്‍ കളിക്കില്ല. രണ്ടാം പകുതിയില്‍ മുടന്തി കളംവിട്ട മെര്‍ട്ടന്‍സിന്റെ കാര്യവും രണ്ടാംപാദത്തില്‍ സംശയമാണ്.
ബാഴ്സലോണ താരം ലയണല്‍ മെസിയുടെ 141-ാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചവരില്‍ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റയാന് ഗിഗ്സിനൊപ്പം അഞ്ചാം സ്ഥാനത്താണ്.