ലോകത്തിലെ ഏറ്റവും പ്രബലമായ രാജ്യത്തിന്റെ കരുത്തനായ പ്രസിഡന്റിനും കുടുംബത്തിനും അവിസ്മരണീയമായൊരു സന്ദർശനാനുഭവം നൽകാൻ കഴിഞ്ഞു എന്നതിലുപരി ഇന്ത്യ- അമേരിക്ക ബന്ധത്തിൽ കാര്യമായ മാറ്റം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിലൂടെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം ഒരു “സംഭവ’’മാക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ട്രംപും കുടുംബവും ഈ രാജകീയ വരവേല്പിൽ സന്തുഷ്ടരുമായി. പക്ഷേ, കൊട്ടും കുരവയുമായി നടത്തിയ ഈ വരവേല്പിന്റെ പൊടിപടലങ്ങളടങ്ങുന്പോൾ രാജ്യം എന്തു നേടി എന്ന ചോദ്യം അവശേഷിക്കുന്നു. അവിസ്മരണീയമായൊരു സന്ദർശനാനുഭവം അമേരിക്കയിലെ പ്രഥമകുടുംബത്തിനു നൽകാൻ ഇന്ത്യക്കു കഴിഞ്ഞു. വ്യക്തിപരമായി പ്രസിഡന്റ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സന്തോഷം നൽകുന്നു എന്നതിലുപരി ഇന്ത്യക്കു വലിയ നേട്ടമൊന്നും ഈ സന്ദർശനത്തിലൂടെ കൈവരിക്കാനായിട്ടില്ല. 22,000 കോടി രൂപയുടെ(300 കോടി ഡോളർ) പ്രതിരോധ കരാർ ഒപ്പുവച്ചത് അമേരിക്കയ്ക്കു നേട്ടമായി. ലോകത്തിലെ ഒന്നാംകിട യുദ്ധവിമാനങ്ങളും മറ്റും ഇന്ത്യക്കു ലഭ്യമാക്കിയെന്ന് അമേരിക്ക അവകാശപ്പെടുന്പോൾ ഇന്ത്യക്ക് ഏറ്റവും ആവശ്യമായിരുന്ന വ്യാപാരക്കരാറുകളൊന്നും ഒപ്പുവയ്ക്കപ്പെട്ടില്ല. സമഗ്ര വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുമെന്ന വാഗ്ദാനം ആവർത്തിക്കുന്പോഴും ഏറ്റവുംകൂടുതൽ ഇറക്കുമതിച്ചുങ്കം ചുമത്തുന്ന രാജ്യം എന്ന ഇന്ത്യയെക്കുറിച്ചുള്ള ട്രംപിന്റെ പഴയ അഭിപ്രായത്തിൽ മാറ്റമൊന്നുമില്ല. താൻ പ്രസിഡന്റായി അധികാരമേറ്റശേഷം ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 60 ശതമാനം വർധനയുണ്ടായെന്ന കാര്യവും ട്രംപ് ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ കരുത്തനായ ഭരണാധികാരിയെന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം കൊട്ടിഘോഷിക്കപ്പെട്ടപോലെ ആളും ആരവവുമായി കടന്നുപോയി. ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഒരിക്കൽ അമേരിക്ക വീസ നിഷേധിച്ച വ്യക്തിയെ ആഞ്ഞുപുണർന്ന് ആ രാജ്യത്തെ പ്രസിഡന്റ് അദ്ദേഹത്തോടുള്ള ആഴമായ ആത്മബന്ധം വാക്കുകളിലും പ്രവൃത്തിയിലും പ്രകടമാക്കി. ഏറ്റവും മികച്ച സുഹൃത്ത് എന്ന വിശേഷണമാണ് ട്രംപ് മോദിയെക്കുറിച്ചു നടത്തിയത്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ ഈ സന്ദർശനത്തിലൂടെ ഇന്ത്യക്ക് എന്തു നേട്ടമുണ്ടായി എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടികളാണു വരുന്നത്. ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ സന്ദർശനമെന്നൊക്കെ ഒരു കൂട്ടർ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.
മാധ്യമങ്ങൾ ഇത്രയേറെ കൊട്ടിഘോഷിച്ചൊരു വിശിഷ്ടാതിഥി സന്ദർശനം ഇതിനുമുന്പ് ഇന്ത്യയിലുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. ഇതിനു മുന്പ് ഇന്ത്യ സന്ദർശിച്ച ഇതര അമേരിക്കൻ പ്രസിഡന്റുമാർക്കും ഇത്രയും ആഡംബരപൂർണമായൊരു സ്വീകരണം ലഭിച്ചിട്ടുമുണ്ടാവില്ല. സ്വന്തം തട്ടകമായ ഗുജറാത്താണ് ട്രംപിനെയും കുടുംബത്തെയും വരവേൽക്കാൻ മോദി നിശ്ചയിച്ചത്. ഗുജറാത്ത് കലാപത്തിന്റെ പേരിലായിരുന്നല്ലോ മോദിക്ക് അമേരിക്ക വീസ നിഷേധിച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ സ്റ്റേഡിയത്തിലേക്ക് ട്രംപിനെയും പത്നി മെലാനിയയെയും രാജകീയമായി സ്വീകരിച്ചാനയിച്ചു. വഴിവക്കിലെ ചേരിപ്രദേശങ്ങൾ കാണാതിരിക്കാൻ മതിലു കെട്ടിയതും ആളുകളെ ഒഴിപ്പിച്ചതുമൊക്കെ സന്ദർശനത്തിനുമുന്പു വിവാദമായിരുന്നു. ഏതായാലും മൊട്ടേറ സ്റ്റേഡിയത്തിലെ വന്പൻ ജനക്കൂട്ടം ട്രംപിനും കുടുംബത്തിനും ആവേശമായി. ഇത്തരമൊരു ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നതിലും സ്വീകരണ പരിപാടികൾ ചിട്ടയായി നടത്തുന്നതിലും ഇതിനായി നിയോഗിക്കപ്പെട്ട ഏജൻസി വിജയിച്ചു. ഇതാദ്യമായാണ് ഒരു വിദേശ വിശിഷ്ടാതിഥിക്ക് ഔദ്യോഗിക സ്വീകരണം നൽകുന്നതിന് ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുന്നത്. ഈ ഏജൻസിയുടെ പിന്നിലാരാണെന്ന കാര്യം വെളിപ്പെടുത്തണമെന്നു കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ട്രംപ് ഡൽഹിയിൽനിന്നു മടങ്ങുന്ന ദിവസമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരം കൂടുതൽ അക്രമാസക്തമായത്. അന്നേദിവസമായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടതും. പക്ഷേ, പൗരത്വപ്രശ്നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നു പറഞ്ഞ് ട്രംപ് അതിൽനിന്നു സമർഥമായി തലയൂരി. അതേസമയം കാഷ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം ട്രംപ് ആവർത്തിച്ചു. കാഷ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന നിലപാടാണ് എക്കാലവും ഇന്ത്യയുടേത്.
പൗരത്വവിഷയത്തിൽ ഒഴിഞ്ഞുമാറിയ ട്രംപ് പക്ഷേ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിൽ കൊണ്ടുവന്നെങ്കിലും ഇക്കാര്യത്തിൽ മോദിക്ക് അനുകൂലമായി സംസാരിക്കുകയാണു ചെയ്തത്. മതസ്വാതന്ത്ര്യം വേണമെന്ന ഉറച്ച അഭിപ്രായക്കാരനാണു മോദിയെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. പാക്കിസ്ഥാൻ തങ്ങളുടെ രാജ്യത്ത് ഭീകര താവളങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള സൗഹൃദം എടുത്തുപറയാൻ ട്രംപ് മറന്നില്ല. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള സൗഹൃദം വ്യക്തമാക്കാനും പ്രധാനമന്ത്രി മോദിയുമായുള്ള വ്യക്തിബന്ധം എടുത്തുപറയാനും ട്രംപ് ശ്രദ്ധിച്ചു. എച്ച് വൺ ബി വീസ പ്രശ്നം ട്രംപിനോടൊപ്പമുണ്ടായിരുന്ന സംഘവുമായി ചർച്ച ചെയ്തതായി പറയുന്പോഴും അതേക്കുറിച്ചു പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ ഒരു കോടിയാളുകളെത്തുമെന്നായിരുന്നു പ്രചാരണം. മൊട്ടേറ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണിനിരത്താനും സ്വീകരണസ്ഥലങ്ങളിലുടനീളം ട്രംപിനെയും കുടുംബത്തെയും ആകർഷിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനും സ്വീകരണ സംഘാടനം ഏറ്റെടുത്ത ഏജൻസിക്കു കഴിഞ്ഞിട്ടുണ്ട്. ആദ്യദിനം സബർമതി ആശ്രമത്തിൽ സന്ദർശനത്തിനെത്തിയ ട്രംപ് അവിടുത്തെ സന്ദർശക ഡയറിയിൽ മഹാത്മാഗാന്ധിയെക്കുറിച്ചൊന്നും കുറിച്ചില്ലെങ്കിലും അടുത്തദിവസം രാജ്ഘട്ടിലെത്തിയപ്പോൾ ഗാന്ധിജിയെ സ്മരിക്കാൻ മറന്നില്ല. മൊട്ടേറ സ്റ്റേഡിയത്തിലെ പ്രസംഗത്തിൽ നലം തികഞ്ഞ രാഷ്ട്രീയക്കാരന്റെ അടവുകൾ ഉപയോഗിച്ച ട്രംപ് മോദിയെ വാനോളം പുകഴ്ത്തി. ഈ വർഷാവസാനം അമേരിക്കയിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപ് അവിടുത്തെ ഇന്ത്യൻ വംശജരുടെ പിന്തുണ ഉറപ്പിക്കാൻ ഈ അവസരം സഹായകമാകുമെന്നു കരുതുന്നുണ്ടാവും. ഭാവിയിൽ അമേരിക്കയുടെ ബിസിനസ് താത്പര്യങ്ങൾക്ക് ഏഷ്യയാണു മികച്ചതെന്ന ബോധ്യം ട്രംപിനുണ്ട്. ഇതിനായി ചൈനയുടെ പ്രാമുഖ്യം കുറയ്ക്കേണ്ടത് ആവശ്യമാണ്. ഏഷ്യ പസഫിക് എന്ന പ്രയോഗം ഇൻഡോ പസഫിക് എന്നു മാറ്റിപ്പറയാൻ ട്രംപിനെ പ്രേരിപ്പിച്ചതും അതുതന്നെയാവും.
വ്യാപാര വാണിജ്യ ബന്ധങ്ങളിൽ “അമേരിക്ക ഒന്നാമത്’’ എന്നതാണ് ട്രംപിന്റെ പ്രഖ്യാപിത നയം. അപ്രതീക്ഷിതമായ നയവ്യതിയാനങ്ങളും ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേകതയാണ്. ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴുള്ള ഊഷ്മള ബന്ധം ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തിനപ്പുറത്തേക്കു വളരുമോ എന്നാണറിയേണ്ടത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം ഒരു “സംഭവ’’മാക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ട്രംപും കുടുംബവും ഈ രാജകീയ വരവേല്പിൽ സന്തുഷ്ടരുമായി. പക്ഷേ, കൊട്ടും കുരവയുമായി നടത്തിയ ഈ വരവേല്പിന്റെ പൊടിപടലങ്ങളടങ്ങുന്പോൾ രാജ്യം എന്തു നേടി എന്ന ചോദ്യം അവശേഷിക്കുന്നു. അവിസ്മരണീയമായൊരു സന്ദർശനാനുഭവം അമേരിക്കയിലെ പ്രഥമകുടുംബത്തിനു നൽകാൻ ഇന്ത്യക്കു കഴിഞ്ഞു. വ്യക്തിപരമായി പ്രസിഡന്റ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സന്തോഷം നൽകുന്നു എന്നതിലുപരി ഇന്ത്യക്കു വലിയ നേട്ടമൊന്നും ഈ സന്ദർശനത്തിലൂടെ കൈവരിക്കാനായിട്ടില്ല. 22,000 കോടി രൂപയുടെ(300 കോടി ഡോളർ) പ്രതിരോധ കരാർ ഒപ്പുവച്ചത് അമേരിക്കയ്ക്കു നേട്ടമായി. ലോകത്തിലെ ഒന്നാംകിട യുദ്ധവിമാനങ്ങളും മറ്റും ഇന്ത്യക്കു ലഭ്യമാക്കിയെന്ന് അമേരിക്ക അവകാശപ്പെടുന്പോൾ ഇന്ത്യക്ക് ഏറ്റവും ആവശ്യമായിരുന്ന വ്യാപാരക്കരാറുകളൊന്നും ഒപ്പുവയ്ക്കപ്പെട്ടില്ല. സമഗ്ര വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുമെന്ന വാഗ്ദാനം ആവർത്തിക്കുന്പോഴും ഏറ്റവുംകൂടുതൽ ഇറക്കുമതിച്ചുങ്കം ചുമത്തുന്ന രാജ്യം എന്ന ഇന്ത്യയെക്കുറിച്ചുള്ള ട്രംപിന്റെ പഴയ അഭിപ്രായത്തിൽ മാറ്റമൊന്നുമില്ല. താൻ പ്രസിഡന്റായി അധികാരമേറ്റശേഷം ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 60 ശതമാനം വർധനയുണ്ടായെന്ന കാര്യവും ട്രംപ് ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ കരുത്തനായ ഭരണാധികാരിയെന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം കൊട്ടിഘോഷിക്കപ്പെട്ടപോലെ ആളും ആരവവുമായി കടന്നുപോയി. ഗുജറാത്ത് കലാപത്തിന്റെ പേരിൽ ഒരിക്കൽ അമേരിക്ക വീസ നിഷേധിച്ച വ്യക്തിയെ ആഞ്ഞുപുണർന്ന് ആ രാജ്യത്തെ പ്രസിഡന്റ് അദ്ദേഹത്തോടുള്ള ആഴമായ ആത്മബന്ധം വാക്കുകളിലും പ്രവൃത്തിയിലും പ്രകടമാക്കി. ഏറ്റവും മികച്ച സുഹൃത്ത് എന്ന വിശേഷണമാണ് ട്രംപ് മോദിയെക്കുറിച്ചു നടത്തിയത്. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ ഈ സന്ദർശനത്തിലൂടെ ഇന്ത്യക്ക് എന്തു നേട്ടമുണ്ടായി എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടികളാണു വരുന്നത്. ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ സന്ദർശനമെന്നൊക്കെ ഒരു കൂട്ടർ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.
മാധ്യമങ്ങൾ ഇത്രയേറെ കൊട്ടിഘോഷിച്ചൊരു വിശിഷ്ടാതിഥി സന്ദർശനം ഇതിനുമുന്പ് ഇന്ത്യയിലുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. ഇതിനു മുന്പ് ഇന്ത്യ സന്ദർശിച്ച ഇതര അമേരിക്കൻ പ്രസിഡന്റുമാർക്കും ഇത്രയും ആഡംബരപൂർണമായൊരു സ്വീകരണം ലഭിച്ചിട്ടുമുണ്ടാവില്ല. സ്വന്തം തട്ടകമായ ഗുജറാത്താണ് ട്രംപിനെയും കുടുംബത്തെയും വരവേൽക്കാൻ മോദി നിശ്ചയിച്ചത്. ഗുജറാത്ത് കലാപത്തിന്റെ പേരിലായിരുന്നല്ലോ മോദിക്ക് അമേരിക്ക വീസ നിഷേധിച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ സ്റ്റേഡിയത്തിലേക്ക് ട്രംപിനെയും പത്നി മെലാനിയയെയും രാജകീയമായി സ്വീകരിച്ചാനയിച്ചു. വഴിവക്കിലെ ചേരിപ്രദേശങ്ങൾ കാണാതിരിക്കാൻ മതിലു കെട്ടിയതും ആളുകളെ ഒഴിപ്പിച്ചതുമൊക്കെ സന്ദർശനത്തിനുമുന്പു വിവാദമായിരുന്നു. ഏതായാലും മൊട്ടേറ സ്റ്റേഡിയത്തിലെ വന്പൻ ജനക്കൂട്ടം ട്രംപിനും കുടുംബത്തിനും ആവേശമായി. ഇത്തരമൊരു ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നതിലും സ്വീകരണ പരിപാടികൾ ചിട്ടയായി നടത്തുന്നതിലും ഇതിനായി നിയോഗിക്കപ്പെട്ട ഏജൻസി വിജയിച്ചു. ഇതാദ്യമായാണ് ഒരു വിദേശ വിശിഷ്ടാതിഥിക്ക് ഔദ്യോഗിക സ്വീകരണം നൽകുന്നതിന് ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുന്നത്. ഈ ഏജൻസിയുടെ പിന്നിലാരാണെന്ന കാര്യം വെളിപ്പെടുത്തണമെന്നു കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ട്രംപ് ഡൽഹിയിൽനിന്നു മടങ്ങുന്ന ദിവസമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരം കൂടുതൽ അക്രമാസക്തമായത്. അന്നേദിവസമായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടതും. പക്ഷേ, പൗരത്വപ്രശ്നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നു പറഞ്ഞ് ട്രംപ് അതിൽനിന്നു സമർഥമായി തലയൂരി. അതേസമയം കാഷ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം ട്രംപ് ആവർത്തിച്ചു. കാഷ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന നിലപാടാണ് എക്കാലവും ഇന്ത്യയുടേത്.
പൗരത്വവിഷയത്തിൽ ഒഴിഞ്ഞുമാറിയ ട്രംപ് പക്ഷേ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിൽ കൊണ്ടുവന്നെങ്കിലും ഇക്കാര്യത്തിൽ മോദിക്ക് അനുകൂലമായി സംസാരിക്കുകയാണു ചെയ്തത്. മതസ്വാതന്ത്ര്യം വേണമെന്ന ഉറച്ച അഭിപ്രായക്കാരനാണു മോദിയെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. പാക്കിസ്ഥാൻ തങ്ങളുടെ രാജ്യത്ത് ഭീകര താവളങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള സൗഹൃദം എടുത്തുപറയാൻ ട്രംപ് മറന്നില്ല. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള സൗഹൃദം വ്യക്തമാക്കാനും പ്രധാനമന്ത്രി മോദിയുമായുള്ള വ്യക്തിബന്ധം എടുത്തുപറയാനും ട്രംപ് ശ്രദ്ധിച്ചു. എച്ച് വൺ ബി വീസ പ്രശ്നം ട്രംപിനോടൊപ്പമുണ്ടായിരുന്ന സംഘവുമായി ചർച്ച ചെയ്തതായി പറയുന്പോഴും അതേക്കുറിച്ചു പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാൻ ഒരു കോടിയാളുകളെത്തുമെന്നായിരുന്നു പ്രചാരണം. മൊട്ടേറ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണിനിരത്താനും സ്വീകരണസ്ഥലങ്ങളിലുടനീളം ട്രംപിനെയും കുടുംബത്തെയും ആകർഷിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനും സ്വീകരണ സംഘാടനം ഏറ്റെടുത്ത ഏജൻസിക്കു കഴിഞ്ഞിട്ടുണ്ട്. ആദ്യദിനം സബർമതി ആശ്രമത്തിൽ സന്ദർശനത്തിനെത്തിയ ട്രംപ് അവിടുത്തെ സന്ദർശക ഡയറിയിൽ മഹാത്മാഗാന്ധിയെക്കുറിച്ചൊന്നും കുറിച്ചില്ലെങ്കിലും അടുത്തദിവസം രാജ്ഘട്ടിലെത്തിയപ്പോൾ ഗാന്ധിജിയെ സ്മരിക്കാൻ മറന്നില്ല. മൊട്ടേറ സ്റ്റേഡിയത്തിലെ പ്രസംഗത്തിൽ നലം തികഞ്ഞ രാഷ്ട്രീയക്കാരന്റെ അടവുകൾ ഉപയോഗിച്ച ട്രംപ് മോദിയെ വാനോളം പുകഴ്ത്തി. ഈ വർഷാവസാനം അമേരിക്കയിൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപ് അവിടുത്തെ ഇന്ത്യൻ വംശജരുടെ പിന്തുണ ഉറപ്പിക്കാൻ ഈ അവസരം സഹായകമാകുമെന്നു കരുതുന്നുണ്ടാവും. ഭാവിയിൽ അമേരിക്കയുടെ ബിസിനസ് താത്പര്യങ്ങൾക്ക് ഏഷ്യയാണു മികച്ചതെന്ന ബോധ്യം ട്രംപിനുണ്ട്. ഇതിനായി ചൈനയുടെ പ്രാമുഖ്യം കുറയ്ക്കേണ്ടത് ആവശ്യമാണ്. ഏഷ്യ പസഫിക് എന്ന പ്രയോഗം ഇൻഡോ പസഫിക് എന്നു മാറ്റിപ്പറയാൻ ട്രംപിനെ പ്രേരിപ്പിച്ചതും അതുതന്നെയാവും.
വ്യാപാര വാണിജ്യ ബന്ധങ്ങളിൽ “അമേരിക്ക ഒന്നാമത്’’ എന്നതാണ് ട്രംപിന്റെ പ്രഖ്യാപിത നയം. അപ്രതീക്ഷിതമായ നയവ്യതിയാനങ്ങളും ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേകതയാണ്. ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴുള്ള ഊഷ്മള ബന്ധം ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദത്തിനപ്പുറത്തേക്കു വളരുമോ എന്നാണറിയേണ്ടത്.