ഗോഹട്ടി: ഐഎസ്എൽ ഫുട്ബോൾ സെമി ഫൈനൽ പോരാട്ടങ്ങളുടെ ചിത്രം വ്യക്തമായി. ആദ്യ സെമിയിൽ എഫ്സി ഗോവ ചെന്നൈയിൻ എഫ്സിയെയും രണ്ടാം സെമിയിൽ എടികെ ബംഗളൂരു എഫ്സിയെയും നേരിടും. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിൻ എഫ്സിയും 2-2 സമനിലയിൽ പിരിഞ്ഞതോടെയാണിത്. 2015 സീസണ് ഫൈനലിൽ ഗോവയെ തോൽപ്പിച്ച് ചെന്നൈയിൻ കിരീടം നേടിയിരുന്നു.
നോർത്ത് ഈസ്റ്റിനായി മാർട്ടിൻ ഷാവേസ് (43 -പെനൽറ്റി, 71) ഇരട്ട ഗോൾ നേടി. ചെന്നൈയിൻ എഫ്സിക്കായി മസിഹ് സയിംഗ്ഹായ് (17), ചാഗ്തെ (90+3) എന്നിവരാണ് ലക്ഷ്യം കണ്ടത്. 41-ാം മിനിറ്റിൽ ടൊൻഡോൻബ സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെന്നൈയിൻ പത്ത് പേരായി ചുരുങ്ങിയിരുന്നു.
ലീഗിൽ 18 മത്സരങ്ങളിൽനിന്ന് 39 പോയിന്റ് നേടിയ ഗോവയാണ് ഒന്നാമത്. എടികെ 34 പോയിന്റുമായി രണ്ടാമതും ബംഗളൂരു 30 പോയിന്റുമായി മൂന്നാമതും ചെന്നൈയിൻ 29 പോയിന്റുമായി നാലാമതുമാണ്.
പോയിന്റ് പട്ടികയിലെ ഒന്നും നാലും സ്ഥാനക്കാരും രണ്ടും മൂന്നും സ്ഥാനക്കാരും തമ്മിലാണ് സെമി പോരാട്ടം. രണ്ട് പാദങ്ങളിലായാണ് പ്ലേ ഓഫ് സെമി നടക്കുക.
സെമി ഫൈനലിലെ ആദ്യ പാദ മത്സരങ്ങൾ ഫെബ്രുവരി 29നും മാർച്ച് ഒന്നിനും നടക്കും. രണ്ടാം പാദ മത്സരം മാർച്ച് ഏഴിനും എട്ടിനുമാണ് നടക്കുക. ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിന്റെ ഫൈനൽ ഗോവയിൽ മാർച്ച് 14നു നടക്കും.
നോർത്ത് ഈസ്റ്റിനായി മാർട്ടിൻ ഷാവേസ് (43 -പെനൽറ്റി, 71) ഇരട്ട ഗോൾ നേടി. ചെന്നൈയിൻ എഫ്സിക്കായി മസിഹ് സയിംഗ്ഹായ് (17), ചാഗ്തെ (90+3) എന്നിവരാണ് ലക്ഷ്യം കണ്ടത്. 41-ാം മിനിറ്റിൽ ടൊൻഡോൻബ സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെന്നൈയിൻ പത്ത് പേരായി ചുരുങ്ങിയിരുന്നു.
ലീഗിൽ 18 മത്സരങ്ങളിൽനിന്ന് 39 പോയിന്റ് നേടിയ ഗോവയാണ് ഒന്നാമത്. എടികെ 34 പോയിന്റുമായി രണ്ടാമതും ബംഗളൂരു 30 പോയിന്റുമായി മൂന്നാമതും ചെന്നൈയിൻ 29 പോയിന്റുമായി നാലാമതുമാണ്.
പോയിന്റ് പട്ടികയിലെ ഒന്നും നാലും സ്ഥാനക്കാരും രണ്ടും മൂന്നും സ്ഥാനക്കാരും തമ്മിലാണ് സെമി പോരാട്ടം. രണ്ട് പാദങ്ങളിലായാണ് പ്ലേ ഓഫ് സെമി നടക്കുക.
സെമി ഫൈനലിലെ ആദ്യ പാദ മത്സരങ്ങൾ ഫെബ്രുവരി 29നും മാർച്ച് ഒന്നിനും നടക്കും. രണ്ടാം പാദ മത്സരം മാർച്ച് ഏഴിനും എട്ടിനുമാണ് നടക്കുക. ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിന്റെ ഫൈനൽ ഗോവയിൽ മാർച്ച് 14നു നടക്കും.