ധാക്ക: സിംബാബ്വെയ്ക്ക് എതിരായ ഏക ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ബംഗ്ലാദേശ് ഇന്നിംഗ്സ് ജയം സ്വന്തമാക്കി. ഇന്നിംഗ്സിനും 106 റണ്‍സിനുമായിരുന്നു ബംഗ്ലാദേശിന്റെ ജയം.
സ്കോർ: സിംബാബ് വെ 265, 189. ബംഗ്ലാദേശ് 560/6 ഡിക്ലയേർഡ്. ബംഗ്ലാദേശിനായി ഇരട്ട സെഞ്ചുറി നേടിയ മുഷ്ഫിക്കർ റഹീം (318 പന്തിൽ 203 നോട്ടൗട്ട്) ആണ് മാൻ ഓഫ് ദ മാച്ച്. മുഷ്ഫിക്കറിനൊപ്പം ക്യാപ്റ്റൻ മൊമിനുൾ ഹഖും (234 പന്തിൽ 132 റണ്‍സ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഇവർക്കു പുറമേ നജ്മുൾ ഹുസൈൻ ഷാന്റോ (71), ലിടണ്‍ ദാസ് (53) എന്നിവർ അർധസെഞ്ചുറിയും നേടിയിരുന്നു.
295 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ സിംബാബ് വെ, രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒന്‍പത് റണ്‍സ് എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സ് നാലാം ദിനമായ ഇന്നലെ പുനരാരംഭിച്ചത്. ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിനും (43) തിമിസെൻ മറുമയും (41) സിക്കന്ദർ റാസയും (37) ചെറുത്തുനിൽപ്പിനു ശ്രമിച്ചെങ്കിലും അതു മതിയായില്ല. 82 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ നയീം ഹസനും 78 റണ്‍സിന് നാല് വിക്കറ്റ് സ്വന്തമാക്കിയ തൈജുൾ ഇസ്ലാമും ചേർന്ന് സിംബാബ്വെയെ 189ന് എറിഞ്ഞിട്ടു.
സ്കോർ: സിംബാബ് വെ 265, 189. ബംഗ്ലാദേശ് 560/6 ഡിക്ലയേർഡ്. ബംഗ്ലാദേശിനായി ഇരട്ട സെഞ്ചുറി നേടിയ മുഷ്ഫിക്കർ റഹീം (318 പന്തിൽ 203 നോട്ടൗട്ട്) ആണ് മാൻ ഓഫ് ദ മാച്ച്. മുഷ്ഫിക്കറിനൊപ്പം ക്യാപ്റ്റൻ മൊമിനുൾ ഹഖും (234 പന്തിൽ 132 റണ്‍സ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഇവർക്കു പുറമേ നജ്മുൾ ഹുസൈൻ ഷാന്റോ (71), ലിടണ്‍ ദാസ് (53) എന്നിവർ അർധസെഞ്ചുറിയും നേടിയിരുന്നു.
295 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ സിംബാബ് വെ, രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒന്‍പത് റണ്‍സ് എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സ് നാലാം ദിനമായ ഇന്നലെ പുനരാരംഭിച്ചത്. ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിനും (43) തിമിസെൻ മറുമയും (41) സിക്കന്ദർ റാസയും (37) ചെറുത്തുനിൽപ്പിനു ശ്രമിച്ചെങ്കിലും അതു മതിയായില്ല. 82 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ നയീം ഹസനും 78 റണ്‍സിന് നാല് വിക്കറ്റ് സ്വന്തമാക്കിയ തൈജുൾ ഇസ്ലാമും ചേർന്ന് സിംബാബ്വെയെ 189ന് എറിഞ്ഞിട്ടു.