ധാക്ക: ലോക ഇലവണെതിരായ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഏഷ്യൻ ഇലവണിൽ ആറ് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. അതേസമയം, പാക്കിസ്ഥാനിൽനിന്ന് ആരും ഉൾപ്പെട്ടില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആണ് ടീമിനെ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ 100-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പാക്കിസ്ഥാൻ പ്രീമിയർ ലീഗ് നടക്കുന്നതിനാലാണ് അവിടെനിന്നുള്ള താരങ്ങളെ ഉൾപ്പെടുത്താത്തതെന്ന് ബംഗ്ലാദേശ് അറിയിച്ചു.
വിരാട് കോഹ്ലി, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, മുഹമ്മദ് ഷാമി, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ പ്രതിനിധികൾ. കോഹ്ലി കളിക്കുമോയെന്നതിൽ പിന്നീടേ സ്ഥിരീകരണം ഉണ്ടാകൂ എന്നാണ് റിപ്പോർട്ട്. മാർച്ച് 18, 21 തീയതികളിലാണ് രണ്ട് മത്സര പരന്പര നടക്കുക.
ഏഷ്യൻ ഇലവണ്‍: കെ.എൽ. രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, മുഹമ്മദ് ഷാമി, കുൽദീപ് യാദവ് (ഇന്ത്യ), തമീം ഇഖ്ബാൽ, ലിറ്റണ്‍ ദാസ്, മുഷ്ഫിക്കർ റഹീം, മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), തിസാര പെരേര, ലസിത് മലിംഗ, (ശ്രീലങ്ക), റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ (അഫ്ഗാനിസ്ഥൻ), സന്ദീപ് ലാമിച്ചാനെ (നേപ്പാൾ).
വിരാട് കോഹ്ലി, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, മുഹമ്മദ് ഷാമി, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ പ്രതിനിധികൾ. കോഹ്ലി കളിക്കുമോയെന്നതിൽ പിന്നീടേ സ്ഥിരീകരണം ഉണ്ടാകൂ എന്നാണ് റിപ്പോർട്ട്. മാർച്ച് 18, 21 തീയതികളിലാണ് രണ്ട് മത്സര പരന്പര നടക്കുക.
ഏഷ്യൻ ഇലവണ്‍: കെ.എൽ. രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, മുഹമ്മദ് ഷാമി, കുൽദീപ് യാദവ് (ഇന്ത്യ), തമീം ഇഖ്ബാൽ, ലിറ്റണ്‍ ദാസ്, മുഷ്ഫിക്കർ റഹീം, മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), തിസാര പെരേര, ലസിത് മലിംഗ, (ശ്രീലങ്ക), റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ (അഫ്ഗാനിസ്ഥൻ), സന്ദീപ് ലാമിച്ചാനെ (നേപ്പാൾ).