സിഡ്നി: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിൽ വീരോചിത തുടക്കം കുറിച്ച് ഇന്ത്യൻ പെണ്‍പട. നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ ഉദ്ഘാടന മത്സരത്തിൽ 17 റണ്‍സിന് ഇന്ത്യ കീഴടക്കി. തോൽവി മുന്നിൽകണ്ട ഇന്ത്യയെ അസാധ്യ സ്പിൻ പ്രകടനത്തിലൂടെ ജയത്തിലേക്ക് കൈപിടിച്ചുയർത്തിയ പൂനം യാദവ് ആണ് കളിയിലെ താരമായത്. പൂനത്തിന്റെ സ്പിന്നിനു മുന്നിൽ ഓസ്ട്രേലിയ വട്ടംകറങ്ങി വീണു. സ്കോർ: ഇന്ത്യ 20 ഓവറിൽ നാലിന് 132. ഓസ്ട്രേലിയ 19.5 ഓവറിൽ 115.
മാറിമറിഞ്ഞ 10-ാം ഓവർ
ഇന്ത്യ മുന്നോട്ടുവച്ച 133 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഓസ്ട്രേലിയ ഉറച്ച ചുവടുകളോടെയാണ് മുന്നേറിയത്. ആദ്യത്തെ ഒന്‍പത് ഓവർവരെ അത് തുടർന്നു. എന്നാൽ, 10-ാം ഓവർ എറിയാൻ പൂനം യാദവിനെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പന്ത് ഏൽപ്പിച്ചതോടെ ഓസീസ് വനിതകളുടെ കൈയിൽനിന്ന് മത്സരം വഴുതി. കളി മാറിമറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്. 10-ാം ഓവറിന്റെ നാലാം പന്തിൽ പൂനം യാദവിനെ സിക്സർ പറത്തി ഓപ്പണർ അലീസ ഹീലി ഓസ്ട്രേലിയയുടെ അപ്രമാദിത്വം അടിവരയിട്ടു. എന്നാൽ, തൊട്ടടുത്ത പന്തിൽ ഹീലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പൂനം മടക്കി. 35 പന്തിൽ ഒരു സിക്സും ആറ് ഫോറും അടക്കം 51 റണ്‍സ് നേടിയ ഹീലി പുറത്തായതോടെ ഓസ്ട്രേലിയ മൂന്നിന് 67.
12-ാം ഓവറിന്റെ മൂന്ന്, നാല് പന്തുകളിൽ റേച്ചൽ ഹെയ്നസ് (ആറ്), എൽസി പെറി (പൂജ്യം) എന്നിവരെ മടക്കിയ പൂനം അഞ്ചാം പന്തിൽ ജെസ് ജൊനാസെന്നിനെ വിക്കറ്റിനു പിന്നിൽ ടാനിയ ഭാട്യയുടെ കൈകളിലേക്ക് എത്തിച്ചതായിരുന്നു. എന്നാൽ, വിഷമകരമായ ആ ക്യാച്ച് പിടിയിലൊതുക്കാൻ ടാനിയയ്ക്കു സാധിച്ചില്ല. എന്നാൽ, 14-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജൊനാസെന്നിനെ (പൂജ്യം) ബൗൾഡാക്കി പൂനം ഇന്ത്യയെ വിജയവഴിയിലെത്തിച്ചു. നാല് ഓവറിൽ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് പൂനം യാദവ് സ്വന്തമാക്കിയത്. ഇന്ത്യക്കായി ശിഖ പാണ്ഡെ 3.5 ഓവറിൽ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദീപ്തി ശർമ 49*
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത് ദീപ്തി ശർമയാണ്. 46 പന്തിൽ മൂന്ന് ഫോറിന്റെ സഹായത്തോടെ 49 റണ്‍സ് എടുത്ത ദീപ്തി പുറത്താകാതെനിന്നു. ഓപ്പണർമാരായ ഷെഫാലി വെർമയും (15 പന്തിൽ 29) സ്മൃതി മന്ദാനയും (11 പന്തിൽ 10) ആദ്യ വിക്കറ്റിൽ 4.1 ഓവറിൽ 41 റണ്‍സ് അടിച്ചെടുത്തു. എന്നാൽ, തുടർന്ന് ആ റണ്‍റേറ്റ് നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (രണ്ട്) വേഗത്തിൽ പുറത്തായത് ഇന്ത്യൻ സ്കോറിംഗിനെ ബാധിച്ചു.
മാറിമറിഞ്ഞ 10-ാം ഓവർ
ഇന്ത്യ മുന്നോട്ടുവച്ച 133 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ഓസ്ട്രേലിയ ഉറച്ച ചുവടുകളോടെയാണ് മുന്നേറിയത്. ആദ്യത്തെ ഒന്‍പത് ഓവർവരെ അത് തുടർന്നു. എന്നാൽ, 10-ാം ഓവർ എറിയാൻ പൂനം യാദവിനെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പന്ത് ഏൽപ്പിച്ചതോടെ ഓസീസ് വനിതകളുടെ കൈയിൽനിന്ന് മത്സരം വഴുതി. കളി മാറിമറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്. 10-ാം ഓവറിന്റെ നാലാം പന്തിൽ പൂനം യാദവിനെ സിക്സർ പറത്തി ഓപ്പണർ അലീസ ഹീലി ഓസ്ട്രേലിയയുടെ അപ്രമാദിത്വം അടിവരയിട്ടു. എന്നാൽ, തൊട്ടടുത്ത പന്തിൽ ഹീലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പൂനം മടക്കി. 35 പന്തിൽ ഒരു സിക്സും ആറ് ഫോറും അടക്കം 51 റണ്‍സ് നേടിയ ഹീലി പുറത്തായതോടെ ഓസ്ട്രേലിയ മൂന്നിന് 67.
12-ാം ഓവറിന്റെ മൂന്ന്, നാല് പന്തുകളിൽ റേച്ചൽ ഹെയ്നസ് (ആറ്), എൽസി പെറി (പൂജ്യം) എന്നിവരെ മടക്കിയ പൂനം അഞ്ചാം പന്തിൽ ജെസ് ജൊനാസെന്നിനെ വിക്കറ്റിനു പിന്നിൽ ടാനിയ ഭാട്യയുടെ കൈകളിലേക്ക് എത്തിച്ചതായിരുന്നു. എന്നാൽ, വിഷമകരമായ ആ ക്യാച്ച് പിടിയിലൊതുക്കാൻ ടാനിയയ്ക്കു സാധിച്ചില്ല. എന്നാൽ, 14-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജൊനാസെന്നിനെ (പൂജ്യം) ബൗൾഡാക്കി പൂനം ഇന്ത്യയെ വിജയവഴിയിലെത്തിച്ചു. നാല് ഓവറിൽ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് പൂനം യാദവ് സ്വന്തമാക്കിയത്. ഇന്ത്യക്കായി ശിഖ പാണ്ഡെ 3.5 ഓവറിൽ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദീപ്തി ശർമ 49*
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത് ദീപ്തി ശർമയാണ്. 46 പന്തിൽ മൂന്ന് ഫോറിന്റെ സഹായത്തോടെ 49 റണ്‍സ് എടുത്ത ദീപ്തി പുറത്താകാതെനിന്നു. ഓപ്പണർമാരായ ഷെഫാലി വെർമയും (15 പന്തിൽ 29) സ്മൃതി മന്ദാനയും (11 പന്തിൽ 10) ആദ്യ വിക്കറ്റിൽ 4.1 ഓവറിൽ 41 റണ്‍സ് അടിച്ചെടുത്തു. എന്നാൽ, തുടർന്ന് ആ റണ്‍റേറ്റ് നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (രണ്ട്) വേഗത്തിൽ പുറത്തായത് ഇന്ത്യൻ സ്കോറിംഗിനെ ബാധിച്ചു.