ബ്രൂസ്/റസ്ഗ്രാഡ്/ഏതൻസ്: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ റൗണ്ട് ഓഫ് 32 ആദ്യപാദത്തിൽ ഇന്റർ മിലാൻ, ആഴ്സണൽ, വൂൾവ്സ്, റെയ്ഞ്ചേഴ്സ്, ലെവർകൂസൻ തുടങ്ങിയവയ്ക്കു ജയം. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് ബെൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഗിയുമായി 1-1 സമനിലയിൽ പിരിഞ്ഞു.
ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാൻ ബൾഗേറിയൻ ടീമായ ലുഡൊഗൊറെറ്റ്സിനെ എവേ പോരാട്ടത്തിൽ 2-0നാണ് കീഴടക്കിയത്. ക്രിസ്റ്റ്യൻ എറിക്സണ് ഇന്ററിനായി കന്നി ഗോൾ നേടിയ മത്സരത്തിൽ ബെൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാക്കു (90+5) പെനൽറ്റിയിലൂടെ രണ്ടാം ഗോൾ നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 71-ാം മിനിറ്റിലായിരുന്നു എറിക്സണിന്റെ ഗോൾ.
ഇംഗ്ലീഷ് പ്രതിനിധികളായ ആഴ്സണലും എവേ പോരാട്ടത്തിലാണ് ജയം നേടിയത്. ഗ്രീക്ക് ക്ലബ്ബായ ഒളിന്പ്യാകസിനെ 1-0ന ആഴ്സണൽ പരാജയപ്പെടുത്തി. 81-ാം മിനിറ്റിൽ അലക്സാന്ദ്രെ ലാക്സെറ്റയായിരുന്നു ഗണ്ണേഴ്സിന്റെ ജയം കുറിച്ച ഗോൾ നേടിയത്.
ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാൻ ബൾഗേറിയൻ ടീമായ ലുഡൊഗൊറെറ്റ്സിനെ എവേ പോരാട്ടത്തിൽ 2-0നാണ് കീഴടക്കിയത്. ക്രിസ്റ്റ്യൻ എറിക്സണ് ഇന്ററിനായി കന്നി ഗോൾ നേടിയ മത്സരത്തിൽ ബെൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാക്കു (90+5) പെനൽറ്റിയിലൂടെ രണ്ടാം ഗോൾ നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 71-ാം മിനിറ്റിലായിരുന്നു എറിക്സണിന്റെ ഗോൾ.
ഇംഗ്ലീഷ് പ്രതിനിധികളായ ആഴ്സണലും എവേ പോരാട്ടത്തിലാണ് ജയം നേടിയത്. ഗ്രീക്ക് ക്ലബ്ബായ ഒളിന്പ്യാകസിനെ 1-0ന ആഴ്സണൽ പരാജയപ്പെടുത്തി. 81-ാം മിനിറ്റിൽ അലക്സാന്ദ്രെ ലാക്സെറ്റയായിരുന്നു ഗണ്ണേഴ്സിന്റെ ജയം കുറിച്ച ഗോൾ നേടിയത്.