ബംഗളൂരു: പോത്തോട്ടക്കാരനായ (കന്പള ഓട്ടക്കാരൻ) ശ്രീനിവാസ് ഗൗഡ 9.55 സെക്കൻഡിൽ 100 മീറ്റർ പിന്നിട്ടപ്പോൾ ഇന്ത്യൻ ബോൾട്ട് ആയി അദ്ദേഹം വാഴ്ത്തപ്പെട്ടു. ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ 100 മീറ്റർ ഓടിയെത്തിയതോടെയായിരുന്നു അത്. എന്നാൽ, ശ്രീനിവാസ് ഗൗഡയേക്കാൾ വേഗത്തിൽ മറ്റൊരു കന്പള ഓട്ടക്കാരൻ ഇപ്പോൾ 100 മീറ്റർ പിന്നിട്ടു. കർണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിഷാന്ത് ഷെട്ടിയാണ് പുതിയ സമയം കുറിച്ചത്. 9.51 സെക്കൻഡിൽ നിഷാന്ത് 100 മീറ്റർ പിന്നിട്ടു. 143 മീറ്റർ ദൂരം 13.68 സെക്കൻഡിൽ നിഷാന്ത് ഫിനിഷ് ചെയ്തു.
ഇന്ത്യൻ ബോൾട്ടെന്നപേരിൽ സമൂഹമാധ്യമങ്ങളിൽ താരമായ ശ്രീനിവാസ് ഗൗഡയ്ക്ക് കർണാടക സർക്കാർ മൂന്ന് ലക്ഷം രൂപ പാരിതോഷികം നല്കി. സായ് ട്രയൽസിൽ പങ്കെടുക്കാൻ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ക്ഷണിച്ചെങ്കിലും ശ്രീനിവാസ് ഗൗഡ അതു നിരസിച്ചു.
ഇന്ത്യൻ ബോൾട്ടെന്നപേരിൽ സമൂഹമാധ്യമങ്ങളിൽ താരമായ ശ്രീനിവാസ് ഗൗഡയ്ക്ക് കർണാടക സർക്കാർ മൂന്ന് ലക്ഷം രൂപ പാരിതോഷികം നല്കി. സായ് ട്രയൽസിൽ പങ്കെടുക്കാൻ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ക്ഷണിച്ചെങ്കിലും ശ്രീനിവാസ് ഗൗഡ അതു നിരസിച്ചു.