ബ്രിസ്ബെയ്ൻ: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. അത്യന്തം വാശിയേറിയ ത്രില്ലർ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ രണ്ട് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അവാസ മൂന്നു പന്തിൽ വിൻഡീസിന് വിജയിക്കാൻ നാല് റണ്‍സ് മതിയായിരുന്നു. ആ ഓവറിൽ പൂനം യാദവ് ഒരു റണ്‍ നല്കി രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ജയത്തിലെത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ എട്ടിന് 107. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴിന് 105.
അവസാന ഓവറിൽ 11 റണ്‍സ് ആയിരുന്നു വിൻഡീസിന്റെ വിജയലക്ഷ്യം. ആദ്യ മൂന്നു പന്തിൽ പൂനം ഏഴു റണ്‍സ് വഴങ്ങിയെങ്കിലും ജയം കൈവിട്ടില്ല. 41 പന്തിൽ 42 റണ്‍സ് നേടിയ ലീ അൻ കിർബിയുടെ നേതൃത്വത്തിലായിരുന്നു വിൻഡീസിന്റെ തിരിച്ചടി. ഇന്ത്യക്കായി പൂനം യാദവ് നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി ഒന്പതാമയെത്തിയ ശിക്ഷ പാണ്ഡെ 16 പന്തിൽ 24 റണ്‍സ് നേടി പുറത്താകാതെനിന്നു. ശിക്ഷയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വെള്ളിയാഴ്ചയാണ് ലോകകപ്പ് ആരംഭിക്കുക.
അവസാന ഓവറിൽ 11 റണ്‍സ് ആയിരുന്നു വിൻഡീസിന്റെ വിജയലക്ഷ്യം. ആദ്യ മൂന്നു പന്തിൽ പൂനം ഏഴു റണ്‍സ് വഴങ്ങിയെങ്കിലും ജയം കൈവിട്ടില്ല. 41 പന്തിൽ 42 റണ്‍സ് നേടിയ ലീ അൻ കിർബിയുടെ നേതൃത്വത്തിലായിരുന്നു വിൻഡീസിന്റെ തിരിച്ചടി. ഇന്ത്യക്കായി പൂനം യാദവ് നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി ഒന്പതാമയെത്തിയ ശിക്ഷ പാണ്ഡെ 16 പന്തിൽ 24 റണ്‍സ് നേടി പുറത്താകാതെനിന്നു. ശിക്ഷയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വെള്ളിയാഴ്ചയാണ് ലോകകപ്പ് ആരംഭിക്കുക.