ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ യെർഗൻ ക്ലോപ്പിന്റെ ലിവർപൂൾ തോൽവി അറിയാതെ 26-ാം മത്സരവും പൂർത്തിയാക്കി. ലീഗിൽ അവസാന സ്ഥാനക്കാരായ നോർവിച്ച് സിറ്റിയെ 1-0ന് പരാജയപ്പെടുത്തിയ ലിവർപൂൾ 25-ാം ജയമാഘോഷിച്ചു. ലീഗിൽ ലിവർപൂളിന്റെ തുടർച്ചയായ 17-ാം ജയമാണിത്. ലീഗ് ചരിത്രത്തിൽ ഏറ്റവും അധികം തുടർജയത്തിലേക്ക് ലിവർപൂളിന് ഒരു ജയത്തിന്റെ അകലം മാത്രമാണ് ഇനി ശേഷിക്കുന്നത്. 2017ൽ ഓഗസ്റ്റ് മുതൽ ഡിസംബർവരെയായി 18 തുടർ ജയം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ പേരിലാണ് നിലവിലെ റിക്കാർഡ്.
നോർവിച്ചിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ നിയന്ത്രണം ലിവർപൂളിനായിരുന്നെങ്കിലും ഗോൾ നേടാൻ പകരക്കാരന്റെ ബെഞ്ചിൽനിന്ന് സാദിയോ മാനെ വരേണ്ടിവന്നു. 78-ാം മിനിറ്റിൽ ഹെൻഡേഴ്സന്റെ പാസിൽനിന്നായിരുന്നു മാനെയുടെ ഗോൾ. 60-ാം മിനിറ്റിൽ അലക്സ് കാംബെർലിനു പകരക്കാരനായാണ് മാനെ മൈതാനത്ത് എത്തിയത്.
ലിവർപൂൾ മാത്രമല്ല
യൂറോപ്പിലെ മുൻനിര ലീഗുകളിൽ ഈ സീസണിൽ ലിവർപൂൾ മാത്രമാണ് ഇതുവരെ തോൽവി അറിയാത്തത്. എന്നാൽ, യുവേഫയിൽ അംഗമായുള്ള 55 അസോസിയേഷൻ ലീഗുകളിൽ ഈ സീസണിൽ തോൽവി അറിയാതെ മുന്നേറുന്നത് ചെന്പട മാത്രമല്ല.
ലിവർപൂളിനൊപ്പം എട്ട് ടീമുകൾകൂടി തോൽവി അറിയാതെ മുന്നേറുന്നുണ്ട്. ബൾഗേറിയയിൽ ലുഡുഗോറെറ്റ്സ്, ചെക് റിപ്പബ്ലിക്കിൽ സ്ലാവിയ പ്രാഗ്, ജിബ്രാൾട്ടറിൽ യൂറോപ്പ, സെന്റ് ജോസഫ്സ്, ഗ്രീസിൽ ഒളിന്പിയാക്കസ്, ഇസ്രയേലിൽ മക്കാബി ടെൻ അവീവ്, സാൻ മറീനോയിൽ ട്രി പെന്നെ, യുക്രെയ്നിൽ ഷാക്തർ എന്നിവയും ഈ സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.
21-ാം നൂറ്റാണ്ടിൽ തോൽവി അറിയാതെ ലീഗ് കിരീടം സ്വന്തമാക്കുന്ന 34-ാം യൂറോപ്യൻ ക്ലബ് എന്ന നേട്ടം കുറിക്കാൻ ലിവർപൂളിനാകുമോ എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്. പ്രീമിയർ ലീഗിൽ ആഴ്സണൽ (2003/04) മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
നോർവിച്ചിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ നിയന്ത്രണം ലിവർപൂളിനായിരുന്നെങ്കിലും ഗോൾ നേടാൻ പകരക്കാരന്റെ ബെഞ്ചിൽനിന്ന് സാദിയോ മാനെ വരേണ്ടിവന്നു. 78-ാം മിനിറ്റിൽ ഹെൻഡേഴ്സന്റെ പാസിൽനിന്നായിരുന്നു മാനെയുടെ ഗോൾ. 60-ാം മിനിറ്റിൽ അലക്സ് കാംബെർലിനു പകരക്കാരനായാണ് മാനെ മൈതാനത്ത് എത്തിയത്.
ലിവർപൂൾ മാത്രമല്ല
യൂറോപ്പിലെ മുൻനിര ലീഗുകളിൽ ഈ സീസണിൽ ലിവർപൂൾ മാത്രമാണ് ഇതുവരെ തോൽവി അറിയാത്തത്. എന്നാൽ, യുവേഫയിൽ അംഗമായുള്ള 55 അസോസിയേഷൻ ലീഗുകളിൽ ഈ സീസണിൽ തോൽവി അറിയാതെ മുന്നേറുന്നത് ചെന്പട മാത്രമല്ല.
ലിവർപൂളിനൊപ്പം എട്ട് ടീമുകൾകൂടി തോൽവി അറിയാതെ മുന്നേറുന്നുണ്ട്. ബൾഗേറിയയിൽ ലുഡുഗോറെറ്റ്സ്, ചെക് റിപ്പബ്ലിക്കിൽ സ്ലാവിയ പ്രാഗ്, ജിബ്രാൾട്ടറിൽ യൂറോപ്പ, സെന്റ് ജോസഫ്സ്, ഗ്രീസിൽ ഒളിന്പിയാക്കസ്, ഇസ്രയേലിൽ മക്കാബി ടെൻ അവീവ്, സാൻ മറീനോയിൽ ട്രി പെന്നെ, യുക്രെയ്നിൽ ഷാക്തർ എന്നിവയും ഈ സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.
21-ാം നൂറ്റാണ്ടിൽ തോൽവി അറിയാതെ ലീഗ് കിരീടം സ്വന്തമാക്കുന്ന 34-ാം യൂറോപ്യൻ ക്ലബ് എന്ന നേട്ടം കുറിക്കാൻ ലിവർപൂളിനാകുമോ എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്. പ്രീമിയർ ലീഗിൽ ആഴ്സണൽ (2003/04) മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.